ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സതൃവതി. മൂന്നാം സർഗ്ഗം.
പലജന്തുവധം തുടർന്ന പൃത്ഥ്വീ- പതിതൻ ഗർവു പരം ശമിപ്പതിന്നോ മലരമ്പു കരിമ്പുവില്ലിൽനിന്നും മദനവ്യാധനവൻറെ നേർക്കയച്ചു?
സ്മരവഹ്നി പടർന്നു കത്തിയുള്ളം ചുടുചാമ്പൽപ്പൊടിപോലെ പോയി മന്നൻ അവൾതൻ ജനകൻറെ വീടണഞ്ഞാ- നലരമ്പന്നൊരു കോമരം കണക്കെ.
വല,വള്ള,മുണക്കുമീൻ, കഴുക്കോ,- ലിവ മുറ്റത്തു നിറഞ്ഞ മാടമൊന്നിൽ കരിമാമുകിൽപോൽ കറുത്ത മെയ്പൂ- ണ്ടൊരു വാലപ്പെരുമാൾ വസിച്ചിരുന്നു.
അവനെങ്ങതിതുച്ഛ, നാഴി കച്ച- പ്പുറമാം പാരിൻ ഹീരമെങ്ങു ഭൂപൻ ? അവയൊന്നുമറിഞ്ഞതില്ല പാവം; മദനഭ്രാന്തനു വസ്തുബോധമുണ്ടോ?
അരികത്തണയുന്ന സാർവഭൗമോ- ത്തമനെക്കണ്ടെഴുനേറ്റു ഭക്തിപൂർവം കഴൽകൂപ്പി വണങ്ങിയേറെ മാറി- ത്തൊഴുകൈയായരയൻ വിളിച്ചുണർത്തി.