ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അരചമണികരംഗപ്രേമമറ്റും കുരംഗ- വ്രജമരണമണപ്പാനപ്പൊഴേറ്റം മടിച്ചു; പല വൃകനിവഹത്തെക്കൊന്നുകൊന്നാത്മകോക- ദ്വിഷമഭിജനജന്മം സ്പഷ്ടമായ്ക്കാട്ടി മന്നിൽ.
വിധുകലമണി നായാട്ടിത്തരചെയ്തു പിന്നീ- ടനുചരരൊടു വേർപെട്ടേകനായ് വിശ്രമാർത്ഥം ത്രിപഥഗയുടെ പാർശ്വം തേടിനാൻ, വിപ്രയുക്തൻ കണവ,നരിമകോലും കാന്തതൻ ശയ്യപോലെ.
താൻ ഹിംസിച്ചൊരു മാനിൽനിന്നു മിഴിയും, കുംഭീന്ദ്രകുംഭത്തിൽനി- ന്നോമൽത്തൈക്കുളുർകൊങ്കയും, ഹരിയിൽനി- ന്നസ്പഷ്ടമാം മദ്ധ്യവും കൈക്കൊണ്ടുള്ളൊരു കാമിനീമണികൾ തൻ- കണ്ഠോല്ലസൽകൌസ്തുഭ- ക്കല്ലാം കന്യയൊരുത്തി കണ്ണിനു പരം കാവ്യാണമന്നേകിനാൾ.