താൾ:അരുണോദയം.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം സർഗ്ഗം. തടിക്കുളുർപ്പോർമുലചേരുമോമന- ത്തടിത്തനുത്താർമിഴിയായ പത്മിനി ചൊടിപ്പിയന്നോരഭിസാരികാംഗന- പ്പടിക്കു ദില്ലീശ്വരഗേഹമെത്തിനാൾ.

കനംപെറും തോഴികൾ നൂറുപേരൊട- ദ്ദിനത്തിലാന്ദോളമലങ്കരിച്ചവൾ മനസ്സിൽ നാണം സുരലോകസുന്ദരീ- ജനത്തൊടൊത്തുള്ള ശചിക്കുമേകിനാൾ.

അനല്പഭാസ്സൊത്തറുനൂറു ദാസിമാർ കനത്ത പല്ലക്കുകളേന്തി നിൽക്കവേ അനംഗഭൂപാലകഘോഷയാത്രയായ് ജനങ്ങളക്കാഴ്ചയെ നിശ്ചയിച്ചുതേ.

'വരാളിസംയോഗമൊടന്നയാനവും നിരാമയം തേടി ലസിച്ച പത്മിനി ധരാതലത്തിൽ ജലകേളിയോഗ്യയായ് വരാതെ തീരില്ലതു ദൈവകല്പിതം.'

തുറന്നിവണ്ണം പലരും കഥിക്കവേ മുറയ്ക്കു ശത്രുക്ഷിതിന്നു മുന്നിലായ് നിറംപെടും സുന്ദരി, വാഹനത്തെവി- ട്ടിറങ്ങി, തൂമിന്നൽ വിയത്തിൽ നിന്നുപോൽ,

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/44&oldid=210872" എന്ന താളിൽനിന്ന് ശേഖരിച്ചത്