താൾ:അരുണോദയം.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"ജേലിൽപ്പെടും ദയിതനെങ്ങ, ഭവാൻറെയൊറ്റ- യാലിംഗനക്കൊതിയിതെ,ങ്ങതു സാദ്ധ്യമാക്കാൻ മാലില്ല തെല്ലു,മരികത്തണയാ,മതോളം താലിക്കുമേലസി പതിക്കരുതെന്നപേക്ഷ !"

ആക്കത്തു കണ്ടു "ശരിയങ്ങനെ വന്നിടട്ടെ; പോക്കറ്റുപോയ പുലി പുല്ലു ഭുജിച്ചിടട്ടെ; നോക്കല്ലൽ ചേർപ്പതിനു മന്മഥ ! നീ തരിമ്പും നോക്കണ്ട"യെന്നു കരൾകൊണ്ടു തുരുഷ്കനോതി.

'എന്തോതേണ്ടു കഴിഞ്ഞുവോ കഥ?യൊരു- ത്തങ്കൽ സ്ഥിരപ്രേമമി- പ്പന്തോടുംമൂലമാരിലംബരസുമം താനെന്ന വാക്കൊത്തുവോ?' ചിന്തോദഗ്രത പൂണ്ടു പൌരരിതു മ- ട്ടോതീടവേ തന്വിയാൾ തൻതോഴിക്കുലമാമകമ്പടിയോടും ഡെൽഹിക്കു പോയീടിനാൾ.

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/43&oldid=210871" എന്ന താളിൽനിന്ന് ശേഖരിച്ചത്