താൾ:അരുണോദയം.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മറുതലയുടെ വായിൽ മണ്ണടിപ്പാൻ ചെറുതൊരു കൂസലെഴാത്തൊരെന്നെയീശൻ വെറമലർകണയാമൊരാൾക്കു വെൽവാൻ നിറുകയിൽ മുമ്പു വരച്ചുവിട്ടിരിക്കാം !

കളി പറയുകയല്ല, നെറ്റിയെന്തേ ചുളിവ,തിനിന്നൊരു ചുക്കുമില്ലയല്ലൊ ! ഒ* *തിയുടെ സത്തു പഞ്ചവർണ്ണ- ക്കിളിമൊഴി ! നീയറിയാത്തതല്ല താനും.

അടവൊരുപടിയൊന്നുമെൻറെ തങ്ക- ക്കുടമിതിനെന്നൊടെടുത്തിടേണ്ടതില്ല; സ്ഫുടമരുളുക വേണ്ടതിന്നതെന്നാ- യുടനൊരുടമ്പടിതന്നെ മുമ്പിലാട്ടെ.

തടവതിനൊരുവൻ വരില്ല; പക്ഷേ പുടമുറി നൽകിയ "പട്ടർ"കേറിവന്നാൽ ഉടനവനുടെ മാറിടത്തിൽനിന്നും കുടർമണിമാല പറിച്ചെടുത്തു കൊള്ളാം !

തുകപറവതിൽ നൂറിരട്ടി നൽകാം പകരമൊരുത്തരമെന്തുരപ്പ"തെന്നായ് തുകമൊഴിയൊടു ശുദ്ധപിച്ചനെപ്പോൽ വകതിരിവറ്റൊരു വങ്കനോതി വാക്യം.

പടുതരമിടിയൊച്ചകേട്ടു പേടി- പ്പെടുമൊരു പന്നഗിപോൽപ്പിടച്ചു പാരം മടുമലർമിഴിയുള്ളിടിഞ്ഞു വാടി- ക്കിടുകിടെ ഞെട്ടിവിറച്ചിവണ്ണമോതി.

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/35&oldid=210861" എന്ന താളിൽനിന്ന് ശേഖരിച്ചത്