താൾ:അരുണോദയം.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം സർഗ്ഗം. അരിയൊരഴകു ചിന്നിമിന്നിടുന്നോ- രരിവയർമാലികയാളെയത്തരത്തിൽ അരികിലൊരുകണക്കു കണ്ടനേര- ത്തരിയമനാർന്നൊരവസ്ഥയെന്തുരയ്പൂ?

മതിമുഖിയുടെ മഞ്ജുമേനിയാകും കതിരവനുള്ളൊരൊളിക്കതിർക്കുലങ്ങൾ എതിരിൽ വിലസിടുന്നതൊന്നു കണ്ട- ക്കൊതിയൻ കണ്ണിണ മഞ്ഞളിച്ചുപോയി.

മിഴിയിമയിളകാതെ, നാക്കുയർത്താൻ കഴിവുപെടാതെ, പൊളിച്ചവായടപ്പാൻ വഴി ചെറുതറിയാതെ, മന്ത്രവാദ- ത്തൊഴിലിൽ മയങ്ങിയപോലെ നിന്നു കാമി.

അലർശരകഥ കൊത്തുവാൻ കരിങ്കൽ- പ്പലകകുഴിച്ചു നിറുത്തിവച്ചപോലെ ചലമിഴിയുടെ മുന്നിൽ നിന്നനില്പിൽ ഖലമതി ലേശമനങ്ങിടാതെ നിന്നു.

അതിനുടെ പൊരുൾ കണ്ടിടാതെകണ്ടാ- ക്കൊതിയനെ വിട്ടു തിരിച്ചകത്തുപോകാൻ മതിമുഖി കഴൽപൊക്കി; തേവിടിശ്ശി- പ്പതിവവൾ പണ്ടു പഠിച്ചതല്ലയല്ലോ.

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/33&oldid=210859" എന്ന താളിൽനിന്ന് ശേഖരിച്ചത്