താൾ:അരുണോദയം.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാട്ടിൽപ്പെടുന്ന കടുവാത്തലവൻ കടന്നൊ- രാട്ടിൻറെയാലയിലണഞ്ഞലറുന്നപോലെ പാട്ടിൽപ്പയോജമിഴിമാർ മരുവും പരുത്തി- ക്കാട്ടിൽഗ്ഗമിച്ചു കതകിന്നു വിളിച്ചു യോധൻ.

നല്പോലും പടി മുന്നിലെത്തിയൊരിള - ന്തേന്മാമ്പുതുപ്പൂങ്കുല- പ്പൊൽപ്പോർകൊങ്കകൾ പേറിടുന്ന സതിയാ- മദ്ദേവകിത്തയ്യലാൾ "പൊയ്പോയ്പോരിനു ഹന്ത ! കാരണവരി- ങ്ങി"ല്ലെന്നു ചൊല്ലുന്ന വാ- ക്കപ്പോളക്കുടിലന്നു കാതിലമൃത- പ്പൂമാരി വർഷിച്ചുതേ.

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/32&oldid=210858" എന്ന താളിൽനിന്ന് ശേഖരിച്ചത്