ഉമാകേരളം/പതിനാറാം സർഗ്ഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഉമാകേരളം (മഹാകാവ്യം)
രചന:ഉള്ളൂർ എസ്. പരമേശ്വരയ്യർ
പതിനാറാം സർഗ്ഗം

[ 165 ]

പതിനാറാം സർഗ്ഗം


ഗുണം പെരും കേരളസേന നരാ-
യണൻ ശയിക്ക്ന്നൊരുഅനന്തപുരിയിൽ
പിണങ്ങി

ഘടകം:Message box/ambox.css താളിൽ ഉള്ളടക്കം ഒന്നുമില്ല.
[ 166 ] കക്ഷം ...........................................................................................................൨൭൩(273)
       ഓദ്ധിഷ്ഠനന്യൻ രിപുവിന്റെ ഹുക്ക
       വലിച്ചു മത്താ,ർന്നഭിലാഷമൊന്നും;
       ഫലിച്ചിടും മുൻപു തിരിക്കമൂലം
       ചടപ്പിച്ചു മന്ദം വിരൽ മൂക്കിലൂന്നി .................................................................൭൦(70)
      ഇവണ്ണമപ്പുമിനു കേരളക്ഷമാ-
      ധവന്റെ സൈന്യം നടകൊണ്ടിടുന്നു,
      അവന്യപത്യത്തെ ലഭിച്ച പിൻപു-
      പ്ലവംഗർ സാകേതപുരിക്കുപോലെ.................................................................൭൧(71)
      കുഴക്കുന്നിർന്നുള്ളിനു താപമറ്റു;
      തഴയ്ക്കു മേൽ വഞ്ചിതധരിത്രിയെന്നായ്
      മുഴക്കമാട്ടും പടഹം കഥിപ്പു
     മഴയ്ക്കുമുൻപുള്ളൊരിടിക്കു തുല്യം .....................................................................൭൨(72)
     പുരസ്ഥമദ്ദുന്ദുഭിയൊച്ചകേട്ടു
     പരം കൃതാർത്ഥത്വമിയന്നിടുന്നു,
     വരം തരാൻ വന്ന പുരാന്റെ ശംഖ-
     സ്വരം തപം ചെയ് വൊരു ഭക്തർപോലെ. ................................................൭൩(73)
     നിരന്തരം പൌരമനസ്സിൽ വാഴു-
     മൊരമ്മഹാഭീതിപിശാചിതന്നെ
     വിരട്ടുവാൻ ശംഖരവാഗ്ര്യമന്ത്ര-
     മുരയ്പു സേനാധിപമാന്ത്രികന്മാർ....................................................................൭൪(74)
     മുറയ്ക്കു മൂർച്ഛിച്ച ജനത്തെ വെന്നി-
     പ്പറയ്ക്കെഴും ധ്വാനമുണർത്തിടുന്നു;
     ഉറക്കെ മൂളും മണിതന്നലാറ-
     മുറുക്കമാളും നരരെക്കണക്കെ......................................................................൭൫(75)
  
     പരക്കവേ ശൂന്യതയാർന്നിരുന്ന
     പുരം ജനത്താൽത്തെളിയുന്നു വീണ്ടും,
     പരം സുമത്താൽ ശിശിരർത്തുമാറും
     തരത്തിലാരാമതലംകണക്കെ.....................................................................൭൬(76)
     പുരിക്കു പൌരപ്പടി പോയ വൃത്തി
     ശരിക്കു വീണ്ടും ക്രമമായ് വരുന്നു;
     സ്ഫുരിക്കുമാധേയ ഗുണത്തെയെന്നും
     വരിക്കുമാധാരവുമെന്നു ഞായം......................................................................൭൭(77)
      നവങ്ങളാം ചന്ദനപുഷ്പഗന്ധ-
      ദ്രവങ്ങളാൽ പൌരർ ഗൃഹങ്ങൾ മുക്കി
      അവയ്ക്കുമാമോദഗുണത്തെ മേന്മേൽ
      നവത്തൊടും തങ്ങൾ കണക്കണയ്പൂ............................................................൭൮(78)
      അടിപ്പുതൊട്ടുള്ളവ ചെയ്തൊരുക്കി
വെടിപ്പു വീഥിക്കരുളുന്നു ലോകർ, [ 167 ]

ചൊടിപ്പുകൂടാതനുകാപ്തി കാക്കും
തടില്ലതാംഗിക്കു ഭുജിഷ്യമാർപോൽ.        19

രുരുക്കൾ തോൽക്കും മിഴിമാർ നിരപ്പിൽ-
പ്പെരുക്കുമോമൽക്കലശാഭിഷേകം
ഞെരുക്കമറ്റാർന്നു, വെടിഞ്ഞിടുന്നു
തെരുക്കളെത്തച്ചിരപാംസുലത്വം.        20

ഇടയ്ക്കു രഥ്യയ്ക്കു നടുക്കു വെള്ള-
ക്കടൽപ്പുറത്തു മണൽ കണ്ടിടുന്നു,
സ്ഫുടം ധരിത്രിക്കു ഗളത്തിൽ മിന്നി
ക്കിടന്നിടും മൗക്തികമാലപോലെ.        21

പുരന്ധ്രിമാർ നൂതനഗോമയത്തെ-
പ്പരം തളിക്കുന്നൊരു മുറ്റമെല്ലാം
നിരന്തരം നീരധികന്യ നൃത്തം
ചിരം തകർക്കുന്നൊരരങ്ങുതന്നെ.        22

മുറയ്ക്കുതിൽക്കാന്തകൾ ചേർത്ത മേന്മ
നിറഞ്ഞ ചിത്രങ്ങളെ നോക്കിടുമ്പോൾ
തിറം നൃപന്നുള്ളതു വാഴ്ത്തുമേടിൻ
പുറങ്ങളെന്നേവനുമോർത്തുപോകും.        23

ശരിക്കിടും വെങ്കളിയാൽ വെളുപ്പാ-
ർന്നിരിക്കുമോരോ നിലയങ്ങൾ കണ്ടാൽ
സ്ഫുരിക്കുമുള്ളിൽപ്പുരലക്ഷ്മി മുത്താൽ-
ച്ചിരിക്കയാണെന്നൊരു ബോധമാർക്കും.        24

വിയത്തിൽനിന്നാ നൃപയാത്ര കാണ്മാൻ
രയത്തൊടും ദേവരിറങ്ങിടുമ്പോൾ
പ്രയത്നശാന്തിക്കുതകുംവിധത്തി-
ലുയർന്നു മിന്നുന്നിതു തോരണങ്ങൾ.        25

ചുവന്ന പട്ടിട്ടു പൊതിഞ്ഞ ദന്ത-
മവർണ്ണ്യമഞ്ഞൂറിലുമേറ്റമേന്തി
ധ്രുവം ലസിപ്പൂ കുലവാഴയെന്ന
നവദ്വിപശ്രേണി നടയ്ക്കു മുന്നിൽ.        26

അനർഘമാം തോരണമാല തൂക്കി-
ജ്ജനങ്ങൾ തച്ചഞ്ചലഭാവമെല്ലാം
മനസ്സിൽ നിന്നായവയിങ്കലാവാ-
ഹനം കഴിക്കുന്നു തടസ്ഥമെന്യേ.        27

ധരാതലത്തിൽപ്പെടുവോരു സർവ-
ചരാചരങ്ങൾക്കുമതേവരയ്ക്കും
വരാത്തതാമുത്സവമന്നുദിപ്പൂ
ചിരാത്തപുണ്യദ്രുഫലംകണക്കേ.        27

[ 168 ] <poem>

സ്ഫുടം നൃപാംഗാമൃതമന്യനേത്ര- പുടം നുകർന്നീടുകിലെച്ചിലാകും; കിടയ്ക്കുവാനും പണി, തീരുമെന്നാ- യടക്കമറ്റാളുകളോർത്തിടുന്നു.        29


ഹിതംപെടും വാക്കുരചെയ്തുകൊണ്ടു നിതംബിനീമൗലികളോടുകൂടി ചിതത്തിലെങ്ങും നിറയുന്നു നാനാ- മതസ്ഥരാം മർത്യർ മനോജ്ഞവേഷർ        30


എനിക്കുമെൻ കുഞ്ഞിനുമെന്റെ പീന- സ്കനിക്കുമുർവിധവയാത്ര കാണ്മാൻ ജനിക്കണേ യോഗമഭംഗമെന്നായ്- ത്തനിക്കുതാൻപോന്നവരും കൊതിപ്പൂ.        31


അലക്കുകാരൻ, ജവുളിത്തരങ്ങൾ വിലയ്ക്കു വില്പോൻ, തിറമുള്ള തട്ടാൻ, പലർക്കുമിക്കുട്ടൻ കനിഞ്ഞിടാതെ നിലയ്ക്കുനില്പാൻ പണിയായിടുന്നു        32


എനിക്കിതോ തോട,യെനിക്കിതോ കാ- പ്പെനിക്കിതോ താലി? ശനിക്കുഴപ്പം! എനിക്കു താൻ നായരുമിന്നുതൊട്ടു തനിക്കു ഞാനച്ചിയുമല്ല നൂനം.        33


പെരുത്തു നാണം ചുണ രണ്ടുമറ്റു- ള്ളൊരുത്തനല്ലെങ്കിലിവണ്ണമെന്നെ ഇരുത്തുമോ പെറ്റ നിലയ്ക്കു? നല്ല പൊരുത്തമെൻ ജാതക,മെന്തുചെയ്‍വൂ?        34


ഇവൾക്കതെന്തിന്നറിയുന്നു? വായ്പും കവർച്ചയും കൈമുതലും സമാനം; നവങ്ങളാം കോപ്പുകളില്ലയെങ്കി- ലവസ്ഥ കേൾക്കട്ടെ, വെളിക്കിറങ്ങൂ.        35


ഒരുത്തനും തന്റെ മുഖത്തു മീശ- കുരുത്തൊരാണെങ്കിൽ വധുവിഷാദം വരുത്തിടാതേതുമവൾക്കു നല്കു- മെരുത്തിൽ വിറ്റും തറവാടു വിറ്റും        36


മുതുക്കി ഞാൻ മാറി, യിനിക്കടന്നു പതുക്കെയെത്തുമ്പൊഴെനിക്കുവേണ്ടി ഒതുക്കമുള്ളോരിറയത്തു കൂട്ടായ്- ക്കൊതുക്കളും മൂട്ടകളും കിടക്കും.        37


അടുത്ത വീട്ടിൽ ചിരുതയ്ക്കു നായർ കൊടുത്ത പണ്ടത്തിനൊരറ്റമില്ല;

[ 169 ]

മടുത്തു ഞാൻ തന്നൊടു; കെട്ടുമിന്നു-
മെടുത്തുകൊണ്ടാൽ ശരി, സൊല്ല തീർന്നു.        38

മിഴിക്കിലൊന്നും കൃതമില്ല; രണ്ടു
തൊഴിക്കുവാൻ കാലുയരുന്നുവല്ലോ;
എഴിക്കു നാളേക്കിവൾ വേണമെങ്കിൽ-
ക്കഴിക്കു വേഗം കനകാഭിഷേകം!""        39

മടത്തരം മങ്കകളശ്രു കൊങ്ക-
ത്തടത്തിൽ വീഴ്ത്തിപ്പറയുമ്പൊഴേവം
വിടത്വമ,റ്റെന്തിനു പൊട്ടു പൊന്നിൻ-
കുടത്തിനെന്നേതു പുമാനുരയ്ക്കും?        40

അസാരവും താഴ്ചവരാതെ ദേഹം
പ്രസാധനംചെയ്തു തെരുക്കൾതോറും
ബിസാംഗിമാർ വന്നു വിളങ്ങിടുന്നു
രസാഖ്യവല്ലീകലികാസമാനം.        41

ഒരോമലാൾ പിച്ചകമാല തന്റെ
ശിരോരുഹം വിട്ടു കരത്തിലേന്തി
പരോക്ഷമന്നെത്തി, വിവാഹനാളിൽ
വരോപകണ്ഠം കുലകന്യപോലെ.        42

ഒരംഗനാമൗലി കഴുത്തിലേന്താൻ
കരത്തിലാർന്നോരനവദ്യഹാരം
പരം ജപിക്കും ചരടെന്നപോലെ
വിരൽക്കുമേൽ വിസ്‌മൃതിപൂണ്ടു ചുറ്റി.        43

പഴിക്കുമുള്ളോടൊരു മങ്കയാൾ മേൽ-
വഴിക്കു സിന്ദൂരവിശേഷകത്തെ
അഴിക്കവേ നെറ്റിയിൽനിന്നതമ്മാൻ-
മിഴിക്കു സീമന്തവിശേഷമായി.        44

അരച്ച കസ്തുരി മിഴിക്കുമാ മൈ
പരം കഴുത്തിന്നുമണിഞ്ഞമന്ദം
ഒരംബുജാക്ഷീമണി തന്റെ തെറ്റു
പരൻ ഗ്രഹിക്കാത്തവിധം നടന്നു.        45

നിസർഗ്ഗരാഗം കഴൽ ചുണ്ടുകൾക്കു-
ണ്ടുസംശയം രണ്ടുമഭേദമെന്നോ
രസജ്ഞയാമന്യ നിനച്ചു ലാക്ഷാ-
രസം പദംവിട്ടു ചൊടിക്കു തേച്ചു?        46

കൃശത്വമാർന്നോരവലഗ്നമെങ്ങും
ഭൃശം തിരഞ്ഞും മിഴികൾക്കു കാണ്മാൻ
അശക്യമായോ നിജ കാഞ്ചിയന്യ
വിശങ്കമോമൽഗളഭ്രഷയാക്കി?        47

[ 170 ]


മുറയ്ക്കു പൊൻ‌റൌക്കയൊരുത്തി തന്മെയ്-
നിറത്തിൽ മജ്ജിപ്പുളവായതേതും
മറയ്ക്കുമോ മാറതുമൂലമാവാം
മറക്കകൊണ്ടല്ലണിയാതെ പോന്നു?        48

സ്തനങ്ങളും കാണിജനത്തിനുള്ള
മനസ്സുമൊന്നിച്ചു കുലുക്കിയേവം
അനംഗനാം വൈശ്രവണന്റെ മുഖ്യ-
ധനങ്ങൾ തിങ്ങുന്നു തെരുക്കൾ തോറും.       49

സ്ഫുരിക്കുമോമൽ‌പ്പുകൾ കൊണ്ടു ചുറ്റും
ഹരിൽകുചങ്ങൾക്കണിയിച്ചു ഹാരം
ശരിക്കു മന്നൻ പടയോടുമപ്പോൾ
പുരിക്കകത്തേക്കെഴുനള്ളിടുന്നു.       50

വരോരുവക്ത്രാഭിധയായ ദിവ്യ-
സരോരുഹസ്രക്കുപഹാരമാക്കി,
നരോത്തമൻ തൻ വരവിന്നു കാക്കു-
മൊരോമനപ്പൂരു കൃതാർത്ഥയാക്കി;       51

എവന്നുമേറും കൃപ തന്നിൽ മന്ന-
ന്നിവണ്ണമോർപ്പാൻ വഴി വച്ചു തങ്കൽ
വ്യവസ്ഥിതം ദക്ഷിണനായകത്വം
ജവത്തിലാർക്കും വിശദപ്പെടുത്തി;       52

ഒരേ തരം കാന്തിമരന്ദമുണ്മാൻ
വരേണ്യമാം തന്റെ വപുസ്സുമത്തിൽ
കരേറിടും കാണികൾതൻ ഹൃദന്ത-
ദ്വിരേഫപങ്‌ക്തിക്കു സപര്യ നൽകി;       53

ഘടസ്തനീമൌലികൾ ചാർത്തിടും കൺ-
കടക്കരിംകൂവളമാല മേന്മേൽ
സ്ഫുടം വഹിക്കുന്നതുകൊണ്ടു ഭാരം
കടന്നുപോയ് കന്ധര ചാഞ്ഞു മുന്നിൽ;       54

വഴിക്കു കാണ്മോരുടെ ദൃഷ്ടിയിൽ‌പ്പാ-
ലൊഴിക്കുമമ്മട്ടമലാല്പഹാസം
പൊഴിക്കുമോമന്മുഖമാർന്നു ചുറ്റും
മിഴിക്കടക്കേളി നടത്തി മന്ദം;       55

ഹരിക്കുമാ‍ന്ധ്യം വരുമാറു ചുറ്റും
ഹരിത്തിൽ വായ്ക്കും ബലപാംസു, പാടെ
സരിച്ച പൌരപ്രമദാശ്രുഗംഗാ-
സരിത്തിനാൽത്താമസമറ്റടക്കി;       56

അപാരമായ്ത്തന്നുടെ വാഹനത്തി-
ന്നുപാന്തമെത്തുന്ന ജനത്തെ മാറ്റാൻ

[ 171 ]

ശിപായിമാർ ചെയ്വൊരു സാഹസത്തെ-
ക്ക്യപാർദ്രമാം കൺമുനയാൽ വിലക്കി;
       57
അസംശയം വത്സലമെന്ന പത്താം
രസത്തിനൊന്നാമതുപോലെ ജീവൻ
നിസർഗ്ഗമായ്ക്കണ്ടു ചമൽക്കരിക്കും
രസജ്ഞരെപ്പാർത്തു ശിരസ്സു താഴ്ത്തി;
       58
സുരാലയം പണ്ടു പുരൂരവസ്സാം
ധരാദ്രിഭിത്തുർവശിയോടുപോലെ,
വരാംഗി വഞ്ചിക്ഷിതിലക്ഷ്മിയൊത്തു
പുരാഗ്രിമം പുക്കിതു പുരുഷേന്ദ്രൻ.(കുളകം)
       59
ജയിക്ക മേന്മേലുമയമ്മറാണി!
ജയിക്ക തൃക്കേരളവർമ്മദേവൻ!
ജയിക്ക തമ്പാൻ സചിവപ്രവേകൻ!
ജയിക്ക തജ്ജീവനിളേശപുത്രി!
       60
ജയിക്ക പൊന്നോമന വഞ്ചിനാടു!
ജയിക്ക സാധുക്കളതിങ്കൽ വഴ്വോർ!
ജയിക്ക നേർതൊട്ടൊരു സൽഗുണങ്ങൾ!
ജയിക്ക പത്മാപതി പത്മനാഭൻ!
       61
ഇവണ്ണമുള്ളാർപ്പുകൾ നാലുപാടും
ജവത്തൊടും പൊങ്ങിമുളങ്ങിടുമ്പോൾ
നൃവര്യനാ റാണി വസിച്ചിടുന്നോ-
രവർണ്യഭാസ്സേന്തിന സൗധമെത്തി.
       62
പ്രസാദമുൾക്കൊണ്ടു രഥോദയാദ്രി-
പ്രസാധനംചെയ്തിടുമക്കലേശൻ
രാസാൽ ദൃഗാതിഥ്യമിയന്നനേരം
രസാധിപാനന്ദമനല്പമായി.
       63
ശരിക്കനേകം ക്രിയദൃഷ്ടിദോഷം
ഹരിക്കുവാൻ സേവകർ ചെയ്തശേഷം
ഗിരിക്കു പറ്റുന്നൊരു തേരിൽനിന്നും
ഹരിക്കുതുല്യൻ യുവരാട്ടിറങ്ങി.
       64
കൃതാദമം വഞ്ചിയിൽ വീണ്ടുമെത്തും
പ്രതാപവും കീർത്തിയുമെന്നപോലെ
സതാംപ്രിയൻ മന്ത്രിയുമോമലാളാം
ലതാംഗിയും താഴെയിറങ്ങി പിന്നെ.
       65
ചിതത്തൊടും ദൈവകൃപാർദ്രമന്ദ-
സ്മിതം വപുസ്സാർന്നതുപോലൊടുക്കം
കൃതജ്ഞയായുള്ളൊരു റാണിതൻമുൻ-
പതന്ദ്രനാം ഹൂണനുമുല്ലസിച്ചു.
       66

[ 172 ]


നവച്ഛവിസ്വസ്തികതല്ലജത്തിൽ
നൃവര്യയും മവവർ നാലുപേരും
അവർക്കവർക്കുള്ള മനോജ്ഞപീഠം
ധ്രുവം യഥായോഗ്യമലങ്കരിച്ചു.        67

തിരക്കി മുന്നിൽക്കയറുന്ന മുത്താ—
മൊരബ്ഭുജിഷ്യാഗ്യൃ വെളിക്കു നന്നായ്
പരം പിടിക്കും പുളകാഖ്യപൂണ്ട
തിരയ്ക്കകം റാണി മറഞ്ഞിരുന്നു.        68

നിനയ്പതെന്തെന്നു നൃവര്യതൻ കൺ—
മുനയ്ക്കെഴും ചേഷ്ടയിൽനിന്നു സർവം
മനസ്സിലാക്കിപ്പുരളീശിതാവോ—
ടനന്തരം വന്ദിയിവണ്ണമോതി;        69

'ഭവാനിതൻ കണ്മുനയെന്നപോലെ
ദിവാനിശം കൈവശമുള്ള വാളാൽ
നവാഭയാം കീർത്തിയെ നേടി വേൾക്കും
ഭവാനെ ഞാനെങ്ങനെ വാഴ്ത്തിടേണ്ടു?        70

പരിക്കു ചണ്ഡാശുഗമേകിടുമാ—
റിരിക്കുമൂർവീഭൃദസാരവംശം
ശരിക്കു യുഷ്മല്പരഗോത്രഭേദി—
ഗരിഷ്ഠസന്താനമൊടേതുപറ്റും?        71

ഭവജ്ജനിക്കിപ്പുറ, മാത്മജൻത—
ന്നവസ്ഥയോർത്തിന്ദിരയാർന്ന താപം
ജവത്തിൽ വൈകുണ്ഠമണഞ്ഞു മേലി—
ല്ലിവണ്ണമെന്നോതി വിരിഞ്ചി മാറ്റി.        72

നിരപ്പിൽ മൂന്നുള്ള കൂകാന്തർമൂലം
ധരയ്ക്കു കന്യാദശമാത്രമറ്റു;
പരൻപുമാനാം തിരുമേനിതന്നെ
പരംവരിക്കെപ്പതിദേവ ഭൂമി.        73

ഭവാന്റെ ദാനപ്രഥ വിണ്ണിലെത്തി—
ദ്ദിവാനിശം നാകിജനത്തിനെല്ലാം
ജവാൻ ധരിപ്പാൻ സുമവും കടിപ്പാ—
നവാര്യമാം ദുഗ്ദ്ധവുമൂർദ്ധ്വമാക്കി.        74

വികല്പമില്ലാതെ ഭവാന്റെ തേജോ—
വികർത്തനൻ രാപ്പകൽ മിന്നിടുമ്പോൾ
അകത്തു ദുഷ്ടർക്കു പെടും തമസ്സു—
മകന്നു പെൺപൂങ്കുഴൽ പൂക്കോളിപ്പൂ.        75

ഒരുത്തിയെച്ചാടുവചസ്സുരച്ചു—
മൊരുത്തിയെക്കണ്മുനനേർക്കയച്ചും

[ 173 ]

ഒരുത്തിയെക്കോപ്പണിയിച്ചുമിഷ്ടം
വരുത്തിടും ത്വച്ചതുരത്വമന്യം.        76

ഒരക്ഷരം സത്യമൊഴിഞ്ഞുരയ്ക്കാ—
ത്തൊരങ്ങയാൽതാൻ ഭവദീയവംശം
പരം ഹരിശ്ചന്ദ്രകുലാഭിധയ്ക്കു
നിരന്തരം യോഗ്യതയാർന്നിടുന്നു.        77

ശ്രമത്തൊടും പണ്ടു ഭൃഗുദ്വഹന്താൻ
ചമച്ച വഞ്ചിക്ഷിതിതൻ ഭരത്തെ
സമസ്തമിക്കാലമകറ്റിവയ്പാ—
നമന്ദമായ് വന്നു ഭവന്മിഴത്താൽ.        78

ഭവാന്റെ ലീലാംശുകജിഹ്വ പാടും
നവാഭകർണ്ണാമൃതപദ്യജാലം
ദിവാനിശം കേട്ടു കവിജ്ഞഭക്ത—
രവാപ്തസംതൃപ്തികളായിടുന്നു.        79

സുവർണ്ണശൈലത്തെയൊഴിച്ചിടുന്ന
ഭവന്മഹൗദാര്യ,മവിഘ്നയോഗം
വിവസ്വദബ്ജർക്കു വരുത്തിയെന്നായ്—
ത്തവ പ്രതാപാന്വിതകീർത്തി ചൊൽവു.        80

അമന്ദമാ മൂർത്തികൾ മൂന്നുപേരും
സമം സമർപ്പിച്ച വരങ്ങൾപോലെ
ശ്രമം വെടിഞ്ഞെൻതിരുമേനി മൂന്നു
പുമർത്ഥവും നേടി ലസിച്ചിടുന്നു.        81

അനന്തമായ്ത്തൻ തലകൾക്കു വാച്ച
കനം തകർക്കും തവ ദക്ഷഹസ്തം
അനന്തനീരായിരമുള്ള നാവാ—
ലനന്തരായം വഴിപോൽ സ്തുതിപ്പു.        82

ഗുണങ്ങളായാലവതമ്മിലുണ്ടാം
പിണക്കമെന്നുള്ളതസത്യമത്രേ;
അണഞ്ഞഹമ്പൂർവികയിൽ ഭവാനോ—
ടിണങ്ങിയോരോന്നുമിരിപ്പതില്ലേ?        83

ഇവണ്ണമുള്ളോരു ഭവാനെയല്ലോ
ശിവപ്രദാനത്തിനയച്ചു ദൈവം
നൃവര്യ! വഞ്ചിക്ഷിതിപുണ്യകേര—
മവസ്ഥപോൽ സമ്പ്രതി കൂമ്പെടുത്തു.        84

അനാദരവ്യഞ്ഞകമാകുമെന്നോർ—
ത്തനാമയം സ്വാമിനി കേൾപ്പതില്ല;
അനാമതം തേ ഭവികം വളർത്തു—
മനാഥസംരക്ഷകനബ്ജനാഭൻ.        85

[ 174 ]


തുടങ്ങിയല്ലോ പണിയൊ,ന്നിടയ്‌ക്കു
മുടങ്ങിടാതായതു തീരുവോളം
സ്‌ഫുടം കിണഞ്ഞേ നയകോവിദന്മാ-
രടങ്ങൂ;ഞാനെന്തിനതോതിടുന്നു ?       86

അഹസ്സൊരൊന്നിൽ ക്ഷപയിങ്കൽനിന്നു-
മഹസ്സിനെത്തുന്ന വിശേഷമെല്ലാം
രഹസ്സിൽ വഞ്ചിക്കു വരുത്തുവാൻ തി-
ന്മഹസ്സിനെന്തോ പണി ലോകബന്ധോ?       87

ഇവണ്ണമാ വനിവചസ്സു കേട്ടു
യുവക്ഷമേശൻ മുഖമാത്തലജ്ജം
ധ്രുവം നമിപ്പിച്ചെഴുണ്ണേറ്റു ലോക-
ശ്രവസ്സുധാവൃഷ്‌ടി പൊഴിച്ചിതേവം:       88

അമർത്യർതൻ നാട്ടിനെയും ജയിപ്പാൻ
സമർത്ഥയാം വഞ്ചിയെയീവിധത്തിൽ
സമത്വമോടാണ്ടുവരുന്ന റാണി
സമസ്തരാലും ബഹുമാന്യയല്ലോ.       89

സരസ്വതീകാന്തനു യാഗശാല,
പരൻ‌പുമാനുത്തമരത്നമഞ്ചം,
ഹരന്നു ശക്രാഭയദാനഘട്ടം,
പരം പുകഴ്‌ചയ്‌ക്കതിഭൂമി വഞ്ചി.       90

ക്ഷിതിക്കു കൺ‌ഠാഭരണങ്ങളായ്‌പ-
ണ്ടിതിങ്കൽ വണീടിന മന്നവന്മാർ
ശ്രുതിക്കു കൃത്യത്തെയുമാഖ്യയേയും
മതിക്കെഴും കെല്‌പിലധീനമാക്കി.       91

പുരത്രയാരാതി പുരന്ധ്രി വാഴും
പുരങ്ങളിൽ പൂജ്യതപൂണ്ട കാഞ്ചി
പരം രവുക്ഷ്‌മാപകിരീടരത്ന-
പരമ്പരാകാന്തിയിൽ മുങ്ങിയില്ലേ ?       92

മുറയ്‌ക്കു കായൽക്കുളിർ‌പട്ടണത്തിൽ
നിറഞ്ഞ സൽ‌സ്വാന്തസരോരൂഹങ്ങൾ
ഉറച്ച് മാർത്താണ്ഡകരങ്ങളേറ്റു
നിറത്തൊടും പണ്ടു വിടർന്നതില്ലേ ?       93

ഇവണ്ണമുള്ളോരു മഹാർഹമാകും
നൃവര്യസിംഹാസനമാദികൂർമ്മം
ധ്രുവം വഹിക്കുമ്പൊഴുതാർക്കിളക്കാ-
മിവൻ നിമിത്തത്തിനു വന്നുകൂടി.       94

ചുരുക്കമോർത്താലിതു ജാമദഗ്ന്യൻ
തുരുഷ്‌കർതൻ വായിലകപ്പെടുത്താൻ

[ 175 ]

തിരുത്തിയില്ലാഴിയിൽനിന്നു; വന്നോ—
രിരുട്ടു പൊയ്പ്പോയി വെളുത്തു നേരം.       95

ക്രമാൽ മഹാരാജ്ഞിയെ മുൻനിറുത്തി—
ക്ഷമാതലത്തിന്നഭിവൃദ്ധി ചേർപ്പാൻ
അമാത്യനും ഞാനുമിനി ശ്രമിക്കാം;
പ്രമാണമെല്ലാത്തിനുമബ്ജനാഭൻ.'       96

ഇളയ്ക്കെഴും നാഥനവന്റെ വായ്യ—
മിളയ്ക്കവേ ഹൂണമഹർഷിസിദ്ധൻ
ഇളങ്കുളുർപ്പൂഞ്ചിരി തൂകിയേവ—
മിളക്കമറ്റുള്ള വചസ്സുരച്ചു:       97

'മുന്നേമുതൽക്കിതരദേശനിവാസികൾക്കു
വന്നേറുവാൻ വഴികൾ വായ്പൊരു വഞ്ചിനാട്ടിൽ
ഇന്നേവനില്ല രസ,മൂഴിയിലാതിഥേയർ
തന്നേ സമസ്തജനരഞ്ജകർ തർക്കമില്ല.       98

നൂനം പൂരാ പരമീജിപ്റ്റു വിശിഷ്ടരാം ഗീ—
സാനല്ലറോ, മറബി,യിസ്രയൽ പെർഷ്യ തുർക്കി
ചീനം തുടങ്ങിയൊരു ദിക്കുകൾ വഞ്ചിനാടോ
ടുനമ്പെടാതെ പല വാണിഭവും നടത്തി.       99

പാരാതെ ശാലജലധീശ്വമർ പോർത്തുഗീസു—
കാരായ ഞങ്ങളെ മഹമ്മദസമ്മതിക്കായ്
വാരാകരത്തിനകമാക്കുകിലെന്തു? കാത്തു
പേരാർന്ന വഞ്ചിയുമതിൻപടി കൊച്ചിനാടും.       100

സാമൂതിരിക്കുടയ നാടു പിടിച്ചടക്കാൻ
ശ്രീമൂത്ത മറ്റു ചില ഹൂണർ കടന്നുകൂടും;
രാമൂലിനൊത്തു പരിചരിപ്പൊരു വഞ്ചിഭൂപർ
ധീമൂലമായവരെയും പരിതുഷ്ടമാക്കും.       101

കാണുന്നു ഞാൻ വെളിവിലീ വിഷയത്തിനുള്ള
ചേനുറ്റ ഭാവി മുഴുവൻ; പറവൂർവരയ്ക്കും
ആണുങ്ങളാം നൃവരർ തക്കൊരമാതൃമോടും
വേണുപടിക്കിള ഭ്രമിച്ചു വിളഞ്ഞുമേറ്റം.       102

ഇക്കണ്ട ഞങ്ങളുടെ പുണ്യഫലം നശിക്കും
തക്കത്തിലാഴിയുടെ കോയ്മ കരസ്ഥമാക്കാൻ
അക്കന്നർ ലന്തകൾ വരുമ്പൊഴവർക്കുമേർകും
ഹൃൽകമക്ഷം വെടിയുമീനൃപർ വേണ്ട സാഹ്യം.       103

കീതം വിളിച്ചു ചെറുകുട്ടികകം കടന്ന
നേരത്തു മുള്ളുകൾ വിമിപ്പൊരു മുള്ളരനെപ്പോൽ
പാതം പണക്കൊതിയിലിക്ഷീതി കൈക്കലാക്കാ—
നാമമ്മോളുമവരപ്പൊഴനൽപദർപ്പം.       105

[ 176 ]

തീക്കപ്പലാഴിയിൽ നിരന്തിന ലന്തകൂടി-
യീക്കെല്പെഴാത്ത ചെറുവഞ്ചിയൊടേറ്റു പോരിൽ
തോല്ക്കിൽപ്പരന്റെ കഥ ഞാൻ പറയേണ്ടതെന്തു-
ണ്ടൂക്കിൽപ്പെരുത്തവർ സുനീതിപഥത്തിൽ നില്പോർ       105

ചിത്താവലേപമൊടു പാഞ്ഞു വരുന്ന ടിപ്പു-
സ്സുൽത്താനെയും പടയിൽ വെല്ലുമിതിന്റെ നാഥർ
ഉൾത്താപമേവനുമകറ്റി വിശിഷ്ടകീർത്തി
വിത്താർജ്ജനത്തൊടു വിളങ്ങിടുമെന്നുമെന്നും        106