താൾ:ഉമാകേരളം.djvu/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


മുറയ്ക്കു പൊൻ‌റൌക്കയൊരുത്തി തന്മെയ്-
നിറത്തിൽ മജ്ജിപ്പുളവായതേതും
മറയ്ക്കുമോ മാറതുമൂലമാവാം
മറക്കകൊണ്ടല്ലണിയാതെ പോന്നു?        48

സ്തനങ്ങളും കാണിജനത്തിനുള്ള
മനസ്സുമൊന്നിച്ചു കുലുക്കിയേവം
അനംഗനാം വൈശ്രവണന്റെ മുഖ്യ-
ധനങ്ങൾ തിങ്ങുന്നു തെരുക്കൾ തോറും.       49

സ്ഫുരിക്കുമോമൽ‌പ്പുകൾ കൊണ്ടു ചുറ്റും
ഹരിൽകുചങ്ങൾക്കണിയിച്ചു ഹാരം
ശരിക്കു മന്നൻ പടയോടുമപ്പോൾ
പുരിക്കകത്തേക്കെഴുനള്ളിടുന്നു.       50

വരോരുവക്ത്രാഭിധയായ ദിവ്യ-
സരോരുഹസ്രക്കുപഹാരമാക്കി,
നരോത്തമൻ തൻ വരവിന്നു കാക്കു-
മൊരോമനപ്പൂരു കൃതാർത്ഥയാക്കി;       51

എവന്നുമേറും കൃപ തന്നിൽ മന്ന-
ന്നിവണ്ണമോർപ്പാൻ വഴി വച്ചു തങ്കൽ
വ്യവസ്ഥിതം ദക്ഷിണനായകത്വം
ജവത്തിലാർക്കും വിശദപ്പെടുത്തി;       52

ഒരേ തരം കാന്തിമരന്ദമുണ്മാൻ
വരേണ്യമാം തന്റെ വപുസ്സുമത്തിൽ
കരേറിടും കാണികൾതൻ ഹൃദന്ത-
ദ്വിരേഫപങ്‌ക്തിക്കു സപര്യ നൽകി;       53

ഘടസ്തനീമൌലികൾ ചാർത്തിടും കൺ-
കടക്കരിംകൂവളമാല മേന്മേൽ
സ്ഫുടം വഹിക്കുന്നതുകൊണ്ടു ഭാരം
കടന്നുപോയ് കന്ധര ചാഞ്ഞു മുന്നിൽ;       54

വഴിക്കു കാണ്മോരുടെ ദൃഷ്ടിയിൽ‌പ്പാ-
ലൊഴിക്കുമമ്മട്ടമലാല്പഹാസം
പൊഴിക്കുമോമന്മുഖമാർന്നു ചുറ്റും
മിഴിക്കടക്കേളി നടത്തി മന്ദം;       55

ഹരിക്കുമാ‍ന്ധ്യം വരുമാറു ചുറ്റും
ഹരിത്തിൽ വായ്ക്കും ബലപാംസു, പാടെ
സരിച്ച പൌരപ്രമദാശ്രുഗംഗാ-
സരിത്തിനാൽത്താമസമറ്റടക്കി;       56

അപാരമായ്ത്തന്നുടെ വാഹനത്തി-
ന്നുപാന്തമെത്തുന്ന ജനത്തെ മാറ്റാൻ

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/170&oldid=172821" എന്ന താളിൽനിന്ന് ശേഖരിച്ചത്