താൾ:ഉമാകേരളം.djvu/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കക്ഷം ...........................................................................................................൨൭൩(273)

       ഓദ്ധിഷ്ഠനന്യൻ രിപുവിന്റെ ഹുക്ക
       വലിച്ചു മത്താ,ർന്നഭിലാഷമൊന്നും;
       ഫലിച്ചിടും മുൻപു തിരിക്കമൂലം
       ചടപ്പിച്ചു മന്ദം വിരൽ മൂക്കിലൂന്നി .................................................................൭൦(70)
      ഇവണ്ണമപ്പുമിനു കേരളക്ഷമാ-
      ധവന്റെ സൈന്യം നടകൊണ്ടിടുന്നു,
      അവന്യപത്യത്തെ ലഭിച്ച പിൻപു-
      പ്ലവംഗർ സാകേതപുരിക്കുപോലെ.................................................................൭൧(71)
      കുഴക്കുന്നിർന്നുള്ളിനു താപമറ്റു;
      തഴയ്ക്കു മേൽ വഞ്ചിതധരിത്രിയെന്നായ്
      മുഴക്കമാട്ടും പടഹം കഥിപ്പു
     മഴയ്ക്കുമുൻപുള്ളൊരിടിക്കു തുല്യം .....................................................................൭൨(72)
     പുരസ്ഥമദ്ദുന്ദുഭിയൊച്ചകേട്ടു
     പരം കൃതാർത്ഥത്വമിയന്നിടുന്നു,
     വരം തരാൻ വന്ന പുരാന്റെ ശംഖ-
     സ്വരം തപം ചെയ് വൊരു ഭക്തർപോലെ. ................................................൭൩(73)
     നിരന്തരം പൌരമനസ്സിൽ വാഴു-
     മൊരമ്മഹാഭീതിപിശാചിതന്നെ
     വിരട്ടുവാൻ ശംഖരവാഗ്ര്യമന്ത്ര-
     മുരയ്പു സേനാധിപമാന്ത്രികന്മാർ....................................................................൭൪(74)
     മുറയ്ക്കു മൂർച്ഛിച്ച ജനത്തെ വെന്നി-
     പ്പറയ്ക്കെഴും ധ്വാനമുണർത്തിടുന്നു;
     ഉറക്കെ മൂളും മണിതന്നലാറ-
     മുറുക്കമാളും നരരെക്കണക്കെ......................................................................൭൫(75)
  
     പരക്കവേ ശൂന്യതയാർന്നിരുന്ന
     പുരം ജനത്താൽത്തെളിയുന്നു വീണ്ടും,
     പരം സുമത്താൽ ശിശിരർത്തുമാറും
     തരത്തിലാരാമതലംകണക്കെ.....................................................................൭൬(76)
     പുരിക്കു പൌരപ്പടി പോയ വൃത്തി
     ശരിക്കു വീണ്ടും ക്രമമായ് വരുന്നു;
     സ്ഫുരിക്കുമാധേയ ഗുണത്തെയെന്നും
     വരിക്കുമാധാരവുമെന്നു ഞായം......................................................................൭൭(77)
      നവങ്ങളാം ചന്ദനപുഷ്പഗന്ധ-
      ദ്രവങ്ങളാൽ പൌരർ ഗൃഹങ്ങൾ മുക്കി
      അവയ്ക്കുമാമോദഗുണത്തെ മേന്മേൽ
      നവത്തൊടും തങ്ങൾ കണക്കണയ്പൂ............................................................൭൮(78)
      അടിപ്പുതൊട്ടുള്ളവ ചെയ്തൊരുക്കി
      വെടിപ്പു വീഥിക്കരുളുന്നു ലോകർ,
"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/166&oldid=172816" എന്ന താളിൽനിന്ന് ശേഖരിച്ചത്