മൗനഗാനം/കൈത്തിരി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മൗനഗാനം
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
കൈത്തിരി




[ 15 ] കൈത്തിരി

നമിപ്പു നിന്നെ ഞാൻ പ്രപഞ്ചമേ, കുറ്റം
ക്ഷമിക്ക ഞാനൊരു ക്ഷണികജീവിതം.
എനിക്കുമുണ്ടല്പം പറഞ്ഞുപോകുവാൻ
തനിച്ചുനില്ക്കുമിത്തരുക്കളോടെല്ലാം.
പറക പാവനി, പവിത്രേ, നന്ദിനീ
മറഞ്ഞുപോമെന്നെ മറക്കില്ലല്ലി നീ ?
ചലദലാകുലവിലസിതേ നിന്നെ-
പ്പല നാമത്തിലും പറഞ്ഞുകേൾപ്പു ഞാൻ.
ഫലരഹിതമാം നെടുവീർപ്പു വിട്ടു
തല കുനിച്ചു നീ തളർന്നു നില്ക്കയോ ?
ഉലകം കാണുവാനുദിച്ചുയർന്നൊരെൻ
ഗളനാളം വേണമിരുളിനിക്ഷണം.
അലയാഴിക്കെന്നുമലറി വാണിടാം
അലകൾക്കെപ്പൊഴും മദിച്ചു തുള്ളിടാം
അരുവിക്കുപോലുമലഞ്ഞു പാടിടാ-
മരുതു കൈത്തിരിക്കനങ്ങുവാൻപോലും !
ഇതോ ജഗത്തിതിൻ നിസർഗ്ഗരീതി-ഞാൻ
കൊതിച്ചതെന്തിനി പ്രപഞ്ചജീവിതം ?
ഇലയിളകിലുമിടറുന്നൂ മനം
ചലന്മരുത്തെന്നെച്ചതിച്ചുവെങ്കിലോ !
കനകരശ്മികൾ പൊഴിക്കുവാൻ കൊതി-
ച്ചനല്പമോദമാർന്നവതരിച്ചു ഞാൻ.
സുരപഥത്തിൽനിന്നുലകിലെമ്പാടും
നിറകതിർവീശും മണിത്താരങ്ങളേ !
എനിക്കു നേരിട്ടോരവശത നോക്കി-
യിനിയുമെന്തിനു ഹസിപ്പു ഹാ ! നിങ്ങൾ ?
ഒരുവനുമെന്നെ സ്തുതിച്ചിടേണ്ട ഞാ-
നൊരു ചെറുതിരി, വെറും പടുതിരി !
തിരക്കിടേണ്ടെന്നെത്തിമിരമേ, നിന്റെ,
തിരുമുമ്പിലെത്തിയടിഞ്ഞുകൊള്ളാം ഞാൻ.
ഒരിക്കലെങ്കിലും മറക്കാനാകാത്ത
ചരിത്രമൊന്നുമേ കുറിച്ചിടായ്കയാൽ ,
മറന്നുപോയേക്കാം നിഹതയാമെന്നെ
മഹിമയാളുമീ വസുമതീദേവി.
തൃണഗണങ്ങളേ, സഖികളേ, നിങ്ങൾ
വിനയപൂർണ്ണയാമിവളെയെങ്ങാനും
ഒരു നിമിഷമോർത്തൊരു കണ്ണീർക്കണം
ധരയിൽ വീഴ്ത്തുകിൽ കൃതാർത്ഥയാണു ഞാൻ !

[ 16 ]

26.
അങ്ങതാ കാൺമു ഞാനീലോകജീവിത-
തുംഗാനുഭൂതിതൻ മംഗളകന്ദളം

5-10-1934



27.
കോട്ടമറ്റന്നല്ലിലെൻ കൊച്ചു തൂലികയൊരു
കാട്ടുപൂവിനെക്കൊണ്ടു പാട്ടുകൾ പാടിപ്പിക്കേ ;
കവനാംഗനയാളെൻ ഹൃദയം പുല്കിപ്പുല്കി-
ക്കവിയും മോദാലെന്നെക്കോൾമയിർക്കൊള്ളിക്കവേ ;
തടവെന്നിയേ നീലവർണ്ണത്തിലെൻ തൂവെള്ള
ക്കടലാസിങ്കൽ പ്രേമകല്ലോലം പരക്കവേ ;
നിശ്ശബ്ദപ്രശാന്തമാമെന്നേകാന്തയിങ്ക-
ലശ്ശരൽക്കുളിർമുല്ലപ്പൂനിലാവൊലിക്കവേ ;
എന്നെന്നുമിതുപോലെ പേനയും കടലാസു-
മൊന്നിച്ചു കഴിഞ്ഞിടാനൊത്തെങ്കിൽ !- കൊതിപ്പു ഞാൻ !

ചന്ദനമരത്തിന്റെ സന്ദേശസൌരഭ്യമാ
മന്ദമാരുതൻ കൊണ്ടുവന്നെനിക്കർപ്പിക്കയായ് !-
 

1-10-1932



28.
മഞ്ഞണിമഞ്ഞക്കണിമലർമാലകൾ
മഞ്ജിമവീശും നിൻ പൂവനത്തിൽ
ഓടക്കുഴലുംവിളിച്ചു ഞാനെത്തുമ്പോ-
ളോമനേ, നീയെനിക്കെന്തു നല്കും ?
പ്രാണാനുഭൂതികൾ തൂകും പ്രിയകര-
നാനാവിഭവസമൃദ്ധികളിൽ
ലീനയാ, യന്തിമസന്ധ്യയിൽ, നീ തനി-
ച്ചാനന്ദലോലയായുല്ലസിക്കേ ;
പുല്ലാങ്കുഴലുമായ് ഞാനടുത്തെത്തിയാ-
ലുല്ലാസമേ, നിനക്കെന്തു തോന്നും ?
മായികജീവിതം നിന്മുന്നിൽ മാന്ത്രിക-
മായൂരപിഞ്ഛിക വീശിവീശി
കാമദസ്വപ്നചലനചിത്രങ്ങളെ-
ക്കാണിച്ചു കാണിച്ചു നിന്നിടുമ്പോൾ ,
ഞാനൊരു പാഴ്നിഴലായടുത്തെത്തിയാൽ
ഹാ ! നീയെമ്മട്ടിലറിയുമെന്നെ-
 

15-2-1934



29.
പതിനഞ്ചായിട്ടില്ല തികച്ചും പ്രായം ഞാനെൻ-
പഠനം പരിത്യജിച്ചീടുവാനായി-



"https://ml.wikisource.org/w/index.php?title=മൗനഗാനം/കൈത്തിരി&oldid=38729" എന്ന താളിൽനിന്ന് ശേഖരിച്ചത്