മുഷ്കേ നിന്നോടു നല്ലൂ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മുഷ്കേ നിന്നോടു നല്ലൂ കരുണതരുവതിന്ന് (മലയാളം)

രചന:ചേലപ്പറമ്പ് നമ്പൂതിരി (1690-1780)
വൃത്തം: സ്രഗ്ധര

രക്ഷോനാഥൻ കുലുക്കീ ശിഖരി
   പൊടിപെടുത്താൻ കൊടുത്താൻ വരം നീ
വിൽക്കോലാൽ തച്ചുപൂജിച്ചരുളിന
   വിജയന്നസ്ത്രമോർത്തല്ലി നൽകീ
തൃക്കാലുൾക്കാമ്പിലാക്കി
    കലിതരുചിഭജിക്കും നമുക്കേതുമേഹേ
മുഷ്കേ നിന്നോടു നല്ലൂ
    കരുണതരുവതിന്നാശു ചെല്ലൂർ പിരാനേ

അർത്ഥം[തിരുത്തുക]

ഹെ ചൊല്ലൂർ പിരാനേ! രാക്ഷസരാജാവായ രാവണൻ കൈലാസഗിരി പിഴുതെടുത്ത് അമ്മാനമാടിയപ്പോൾ വരം കൊടുത്തു. വിജയനായ അർജ്ജുനൻ വിൽക്കൊൽ കൊണ്ട് അടിച്ചുപൂജിച്ചപ്പൊഴും വരങ്ങൾ നൽകി. അങ്ങയുടെ പാദങ്ങൾ അടിയുറച്ച ഭക്തിയോടെ പൂജിക്കുന്ന എന്നോട് ഒരു സ്നേഹവുമില്ല. മുഷ്കേ നിന്നോട് കരുണകിട്ടുവാൻ പറ്റൂ.[1]

അവലംബം[തിരുത്തുക]

  1. മുക്തകങ്ങൾ, ഉദയകാന്തി, പേജ്-60, പ്രകാശനവിഭാഗം- കേരളസർവ്വകലാശാല, തിരുവനന്തപുരം, 2015
"https://ml.wikisource.org/w/index.php?title=മുഷ്കേ_നിന്നോടു_നല്ലൂ&oldid=202761" എന്ന താളിൽനിന്ന് ശേഖരിച്ചത്