നളചരിതം നാലാം ദിവസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
നളചരിതം നാലാം ദിവസം (ആട്ടക്കഥ)

രചന:ഉണ്ണായിവാര്യർ

ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥ നാലാം ദിവസം (നളചരിതം ആട്ടക്കഥ നാലുദിവസങ്ങളായി രചിച്ചതിൽ അവസാനത്തെ ദിവസം. ഇതോടെ നളചരിതം ആട്ടക്കഥ സമ്പൂർണ്ണം)

നളചരിതം ആട്ടക്കഥ
നാലാം ദിവസം
ഭൈരവി - ചെമ്പട
ശ്ളോകം. ഖലൻകലിയകന്ന നാൾ കരളിലോർത്തു തൻ കാമിനീം
നളേ കില നടേതിലും നയതി സത്വരം തം രഥം
അലം ബത നിലിമ്പരും ഹൃദി പുലമ്പിനാർ വിസ്മയം
വിളംബിതഗതിർബഭാവരുണസൂതനസ്തോന്മുഖൻ. 1
പദം 1 കവിവാക്യം:
പ. അതിതൂർണ്ണമെഴുന്നരുളി ഋതുപർണ്ണഭൂപൻ
അനു. മധുനേർവാണീപാണിഗ്രഹണ-
കുതുകവേഗാത്‌ പുളകിതരൂപൻ, അതി.
ച. 1 മണിഭൂഷണമണിഞ്ഞു മെയ്യിൽ
മണിചിലയുമമ്പുംകൈയ്യിൽ
മനമനങ്ഗശരതീയിൽ മറുകി,യാധിയിൽ
വനിതമാരണിമാണിക്കപരിണയനമനോരാജ്യം
അനവധിയനുഭവിച്ചു താനകമേ ആനന്ദിച്ചു. അതി.

2. ദർപ്പിതവിരോധികാലൻ, ദർപ്പകവിലുപ്തശീലൻ,
ദർപ്പണദർശനലോലൻ, ദർപ്പകോജ്ജ്വലൻ,
മുപ്പാരിലും പുകൾകൊണ്ട കോപ്പേൽമിഴിതൻവിരഹാത്‌
കല്പമെന്നു കല്പിപ്പവനല്പമപി കാലലവം അതി.

3. വാർഷ്ണേയൻ പറഞ്ഞുകേട്ടു വഴി കഴിഞ്ഞവാററിഞ്ഞു
കോഷ്ണമാതപവും കണ്ടു കൗതുകാകുലൻ,
ബാഹുകനെബ്ബഹുമാനിച്ചു വാഹനവരത്തിലൂടെ
ബാഹുബലജലരാശി വടിവെഴുന്ന കുണ്ഡിനത്തിൽ. അതി.

രങ്ഗം ഒന്ന്‌: കുണ്ഡിനപുരം
കല്യാണ്‌ - ചെമ്പട
ശ്ളോ. ഉപഗമ്യ സ കുണ്ഡിനം പുരം ത-
ന്ന്രുപസഞ്ചാരവിഹീനമേവ പശ്യൻ
അതികുണ്ഠമനാ ജഗാമ ചിന്താ-
മൃതുപർണ്ണോഥ വിഷണ്ണതാവിവർണ്ണഃ

പദം 2 ഋതുപർണ്ണൻ: (ആത്മഗതം)
പ. ഉർവ്വീസുരചാപലം പെരുതേ, പാരിൽ
സർവ്വവിദിതം കേവലം.
അനു. നിർവ്വിചാരം പുറപ്പെട്ടു നിജപുരാത്‌
അതിഹാസപദമാസമിതിഹാസകഥയിലും. ഉർവ്വീ.

ച. 1 അബദ്ധമോതിനാൻ വന്നോരാരണൻ, വ-
ന്നടുത്താനെന്നോടന്നേരം മാരനും,
തൊടുത്താനമ്പുകളിദാരുണം, പേ-
പ്പെടുത്താനെന്നെയീവണ്ണം ക്രൂരനകാരണം ഉർവ്വീ.

2. മഥനംചെയ്വതിനന്യധൈര്യവും മ-
ന്മഥനത്രേ പടുതയും ശൗര്യവും;
അഥ നല്ലതെനിക്കെന്തു? കാര്യവും? അ-
കഥനമെന്നുറച്ചേൻ ഗാംഭീര്യവും വീര്യവും. ഉർവ്വീ.

3. വിധിവിധുവിധുമൗല്യവാരിതാ മ-
ദ്വിധേ പാഴായ്‌വരാ മാരശൂരതാ
വിധുരത ഇനിയെന്നാൽ ദൂരിതാ, ഈ
വിദർഭവിഷയമെന്നാലെനിക്കെന്തു ദൂരതാ? ഉർവ്വീ.



രങ്ഗം രണ്ട്‌: ഭൈമീഗൃഹം
ദമയന്തി, തോഴി
പുന്നാഗവരാളി-ചെമ്പട

ശ്ളോ.
­
അഥ ദമ­യന്തി താന­ഖി­ല­മേവ സുദേ­വ­മു­ഖാൽ
ദ്രുത­മൃ­തു­പർണ്ണ­നി­ന്നു­വ­രു­മെ­ന്നു­പ­കർണ്ണ്യ­മുദാ
അനി­തരചിന്ത­മാസ്ത മണി സൌധതലേ വിമലേ
രഥഹയ­ഹേഷ കേട്ടു­ദി­ത­തോ­ഷ­മു­വാച സഖീം
ദമ­യന്തി രംഗ­ത്തിന്റെ നടുവിൽ ഇരി­ക്കു­ന്നു. ചെവി­ടോർത്തും ഉൽക­ണ്ഠ­യോടും അടുത്തു തോഴി കേശിനി നിൽക്കു­ന്നു.

ദമ­യന്തി
പല്ലവി

 തീർന്നു സന്ദേ­ഹ­മെല്ലാം എൻ തോഴി­മാരേ
തീർന്നു സന്ദേ­ഹ­മെല്ലാം

അനു­പ­ല്ലവി
തീർന്നു വിഷാ­ദ­മി­ദാനീം ഇന്നു
തെളി­ഞ്ഞി­തെ­ന്നി­ലാ­ന്ദ്രാണീ
ചേർന്നു പർണ്ണ­ദനാം ക്ഷോണീ­ദേ­വാണീ
നേർന്ന നേർച്ച­ക­ളെല്ലാം മമ സഫ­ലാ­നി.

ഭൂത­ല­നാ­ഥ­നെൻ നാഥൻ വന്നു
കോസ­ല­നാ­ഥനു സൂതൻ
മാത­ലി­താനും പരി­ഭൂ­ത­നാ­യി­തിന്നു
മോദ­ലാഭം ബഹു­ത­ര­മ­തു­മൂലം

ഈ പദം ഇരു­ന്നാ­ടു­കയും ചൊല്ലാ­യാ­ടു­കയും പതി­വു­ണ്ട്‌, ചൊല്ലിയാ­ട്ട­മാ­ണെ­ങ്കിൽ പതി­വു­പോലെ ഇര­ട്ടി­വേ­ണം.


നാദ­മ­സാരം കേൾക്കായി രഥ-
കേതു­വി­തല്ലോ കാണായി
ചാരേ വന്ന തേരിലാരു മൂവ­രി­വർ
വൈര­സേ­നി­യില്ല നീര­സ­മാ­യി.

മാരു­ത­­മാ­ന­സവേഗം കണ്ടു
തേര­തി­നി­ന്ന­തു­മൂലം
വീര­സേ­ന­സു­ത­സാ­ര­ഥി­യു­ണ്ടിഹ
ഭൂരി­യ­ത്ന­മ­ഖിലം മമ സഫ­ലം.

മൂന്നാം ചര­ണ­ത്തിനു മുമ്പായി ദമ­യന്തി തേരിന്റെ കൊടി­ക്കൂ­റ­പാ­റു­ന്നതും തേരി­ലു­ള്ള­വർ ആരെന്നു സൂക്ഷി­ച്ചു­നോ­ക്കു­ന്നതും നള­നി­ല്ലെന്നുകണ്ട്‌ ഇച്ഛാ­ഭം­ഗപ്പെടുന്ന­തു­മെല്ലാം നടിയ്ക്കുന്നു. പിന്നെ സഖി­യോ­ടായി - അല്ലയോ തോഴി! ഇനി വേഗം നീ പോയി ഈ സൂതൻ ആരാ­ണെന്ന പര­മാർത്ഥം അറി­യാൻ ഉത്സാ­ഹി­ച്ചാ­ലും. വരൂ. (കൈകോർത്തു പിടി­ച്ചു­ മാ­റി)

തിര­ശ്ശീല

രംഗം നാല്‌
ശങ്ക­രാ­ഭ­രണം - ചെമ്പട

സായാഹ്നേസൌ പുര­മു­പ­ഗതോ മണ്ഡിതഃ കുണ്ഡി­നാഖ്യം
ജ്ഞാത്വാ ഭൈമീ പരി­ണയകഥാം ഹന്ത മിത്ഥ്യേതി ധീമാൻ
പൌരൈരാ­വേ­ദി­ത­നി­ജ­ഗതിം ഭീമ­മേ­ത്യർത്തു­പർണ്ണ-
സ്തത്സ­ല്ക്കാ­ര­പ്ര­മു­ദി­ത­മ­നാസ്സംകഥാം തേന തേന.
ഭീമരാജൻ:
കിമു തവ കുശലം മനു­കു­ല­നാ­യക
കിന്നു മയാ കര­ണീയം?
പരി­ജ­ന­മില്ലാരും പരി­ച്ഛ­ദ­മൊ­ന്നു­മില്ല
പാർത്ഥി­വേന്ദ്ര പറ­യേണം
പരി­ചൊടു നിൻ വരവു കാരണം കൂടാ­തെ­യല്ല
പ­ര­മൊ­ന്നു­ണ്ടു­ള്ളിൽ പ്രണയം കരു­തീ­ട്ടതും
ഇതു കരു­തു­ന്നേരം കുതു­ക­മെ­നിക്കു പാരം
എന്തെ­ന്നല്ലീ പറ­യാമേ
പുരവും പരി­ജ­ന­വു­മി­തു­തന്നെ തനി­ക്കെന്നു
പര­മാർത്ഥം ബോധിച്ചല്ലോ പരി­ചോടു വന്നു ഭവാൻ
സുകൃ­തി­ഞാ­നെ­ന്നതു സംശ­യ­മേ­തു­മില്ല
സൌഖ്യമായി ഹൃദയേ മേ
സുകൃ­ത­മി­ല്ലാ­ത­വർക്കു സുചിരം പ്രത്നം­കൊണ്ടും
സുജനസംഗ­മ­മുണ്ടോ സുല­ഭ­മായി വരുന്നൂ?

ആനന്ദഭൈരവി --ചെമ്പട
ഋതുപർണ്ണൻ

ഭീമ­ന­രേന്ദ്ര മേ കുശലം പ്രീതി­യോടെ കേൾക്ക ഗിരം
പല­നാ­ളായി ഞാനോർ­ക്കുന്നു തവ പുരേ വന്നീ­ടു­വാൻ
മുറ്റു­മ­തി­ന്നയി സംഗ­തി­വന്നു മറ്റൊരു കാര്യ­മേ­തു­മില്ലാ
തവ ഗുണ­ങ്ങ­ളോർക്കു­മ്പോൾ അവ­ധി­യുണ്ടോ ചൊല്ലു­വാൻ
ത്വദ്വി­ധ­ന്മാ­രെ­ക്കാ­ണ്മ­തി­തല്ലോ സുകൃ­ത­സാദ്ധ്യം മറ്റേ­തു­മില്ലാ
പരി­ച­യവും വേഴ്ചയും പെരി­ക­യില്ലേ നാം തമ്മിൽ
പ­റ്റ­ലർകാല! ഭാഗ്യ­ലഭ്യം പാരിൽ ഭവാ­ദൃശ സംഗ­മ­മ­ല്ലോ.

തിര­ശ്ശീല

രംഗം അഞ്ച്‌
ദമ­യന്തി - തോഴി
ഘണ്ടാരം - ചെമ്പട

താമര ബന്ധു­വം­ശ­മു­ട­യോ­ര­വ­നി­പ­തി­ല­കൻ
ഭീമ­ന­രേ­ന്ദ്ര­നൊ­ടു­മൊ­രു­മി­ച്ച­ര­മത കുഹ­ചിൽ
ഭീമ­ജ­യാ­കി­ലാ­കു­ല­മനാ രമ­ണനെ അറി­യാ-
ഞ്ഞാമ­യ­ഭൂ­മ­ധൂ­മ­മ­ലിനാ സഖിയെ നിര­ദി­ശൽ


രണ്ടാം­രം­ഗ­ത്തിലെ നില­ത­ന്നെ. ദമ­യന്തി നൈരാശ്യത്തോടെ തോഴി­യോട്‌:

പല്ലവി
സ്വല്പ­പുണ്യ­യാ­യേൻ ഞാനോ
തോഴി­യെ­ന്മെഴി കേൾ നീ
അനു­പ­ല്ലവി
സുപ്ര­സ­ന്ന­വ­ദനം രമണം
കാണ്മ­നെന്നു കാമ­കോ­ടി­സു­ഷമം
വിര­ഹമോ കഠോരം കട­ലിതു
വീത­ഗാ­ധ­പാരം
വിധു­ര­വി­ധു­ര­മി­തിൽ വീണുഴന്നു
വിഷ­മ­മെ­ന്നു­റച്ചു വേദന പാരം
വിര­വി­നൊ­ടെ­ന്നാൽ നീയ­തെല്ലാം
വീര്യപു­മാനെ കാണ്മാ­നയി വേല ചെയ്യേണം

വികൃ­ത­രൂ­പ­മേ­ത­തൃ­തു­പർണ്ണ-
ഭൂമി­പാ­ല­സൂതം
വിദിത നിഷ­ധ­പതി വീര­നെന്നു
വിര­വിൽ വന്നു ചൊല്ലി ഭൂസു­ര­നേ­കൻ
തിര­ക­വ­നോടു പോയി നീയ­തെല്ലാം
ധീര­ന­വന്റെ മൊഴി കേട്ടു വീണ്ടു­വ­രേണം

അശനശയനപാനം കഥ­മ­വ-
നതു­മ­റി­ഞ്ഞീ­ടേണം
ഒളി­വിൽ മരു­വി­പു­ന­രോ­ടി­വന്നു
സക­ല­മാശു മമ കേശിനി ചൊല്ലേണം
കള­യ­രുതേ നീ കാല­മേതും
ക്ളേശ­വി­നാ­ശ­ന­ത്തിനു നൂനം കൌശല­മേ­തൽ


സഖി­യോട്‌ അതു­കൊണ്ട്‌ ഇനി വേഗം നീ പോയി വരി­ക.
സഖി: ഞാൻ വേഗം പോയി­വരാം എന്ന്‌ കാണിച്ച്‌ മാറി­പ്പോ­കു­ന്നു.
തിര­ശ്ശീല
സ്വല്പ­പു­ണ്യ­യാ­യേൻ എന്ന പദവും തീർന്ന്‌ സന്ദേ­ഹ­മെന്ന പദം­പോലെ ഇരു­ന്നി­ട്ടാടാം


രംഗം ആറ്‌
ബാഹു­കൻ - കേശിനി
പന്തു­വ­രാളി - ചെമ്പട
പ്രിയ­ദർശ­ന­പ്ര­സി­തയാ ബത ഭീമ­ജയാ
നള ഇതി ബാഹുകേ ജനി­ത­സം­ശ­യ­മാ­ന­സയാ
ഇതി കില കേശിനി നിഗ­ദിതാ നള­മേ­ത്യ­ജ­വാ-
ദ്രഥ­ഗ­ത­മ­ന്വയുങ്ക്ത കുശലാ കുശലം കുശലാ

ബാഹു­കൻ വല­തു­വശം ഇരി­ക്കു­ന്നു. കേശിനി ഇട­ത്തു­നിന്നു പ്രവേ­­ശിച്ച്‌ അന്യോന്യം കണ്ട്‌:
പല്ലവി
ആരെടോ നീ നിന്റെ പേരെന്തു ചൊല്ലേണം
അരുടെ തേരി­തെടോ
അനു­പ­ല്ലവി
ദൂര­ദേ­ശ­ത്തിൽ നിന്നു വന്ന­വ­രെന്നു തോന്നി
നേരു­തന്നെ ചൊല്ലേണം കാര്യമു­ണ്ടി­ങ്ങ­തി­നാൽ
നിഷ്ഫ­ല­മ­ല്ല­റിക നിർബ്ബ­ന്ധ­മി­തെ­ന്നുടെ
ചേല്പ്പെറും ഭൈമി­യുടെ കല്പ­ന­യാൽ
ഇപ്പോളീ­യ­ന്തി­നേരം ഇപ്പുരം തന്നിലേ വ-
ന്നുൾപ്പൂക്ക നിങ്ങ­ളാ­രെ­ന്നെ­പ്പേരും പറ­യേണം
ബാഹു­കൻ-
ഭൈരവി - ചെമ്പട
പല്ലവി

ഈര്യതേ എല്ലാം നേരേ
ശോഭ­ന­വാണീ മുദാ


അനു­പ­ല്ലവി
കാര്യമെന്തു തവ ചൊല്ലെ­ന്നോടു
പെരികെ വിദൂ­രാൽ വന്നോ­രല്ലോ ഞങ്ങൾ

ഇവിടെവന്ന ഞങ്ങ­ളിന്നു
ഋതുപർണ്ണഭൂപ സാരഥികൾ
ഇരുവ­രി­ലഹം ബാഹു­ക-
നെന്തു­വേണ്ടു തവ ചൊല്ലെ­ന്നോടു
കേശിനി:
മന്ദിരേ ചെന്നാ­ലെങ്ങും കണ്ണിലേ കിട്ടാ കാണ്മാൻ
മന്നി­ലി­ന്ദ്ര­നൃ­തു­പർണ്ണ­­നൃ­പ-
നെന്തിങ്ങു വന്നീ­ടു­വാ-
നെന്നു കേൾക്കാമോ നമ്മാ-
ലന്യ­നെങ്ങു പോയ്‌
അവനെ അറിയും ചില­രി­വിടെ
ബാഹു­കൻ:

ധരണിപന്മാ­ര­നേകം
വരു­മേ­പോൽ നീളെ­യുള്ളവർ
നളനെ വെടിഞ്ഞു ദമ­യ­ന്തി­പോൽ
ഭൂപ­മേകം വരി­ക്കുന്നു പോൽ

കേശിനി:
അക്കഥ കേട്ടോ വന്നാ­നർക്ക­കു­ലീ­നൻ മന്നൻ
നില്ക്കതു മറ്റുണ്ടു ചോദി­ക്കേണ്ടു മേ
ദിക്കി­ലെ­ങ്ങാനും നള­സ­ല്ക്ക­ഥ­യുണ്ടോ കേൾപ്പാൻ
ദുഷ്കരം ഭൈമിയോ ജീവി­ക്കു­ന്ന­തി­ന്നേ­യോളം

ഒളി­വിലുണ്ടോ ഇല്ല­യോ­വാൻ
നളനെ ആർ കണ്ടു ഭൂതലേ
ഉചി­തമപരവ­ര­ണോ­ദ്യമം
എന്തു ഹന്ത നള­ചി­ന്തയാ

പർണ്ണാദൻസാ­കേ­ത­ത്തിൽ വന്നോരു വാർത്ത­ചൊ­ന്നാ-
നന്നതി­നു­ത്തരം നീ ചൊന്നാ­നേ­പോൽ
ഇന്നാ­മൊ­ഴി­കൾ നീതാ­നെ­ന്നോടു പറ­യേ­ണ-
മെന്നുമേ ഭൈമി­ക്കതു കർണ്ണ­പീ­യൂ­ഷ­മല്ലോ

കുല­വ­ധൂനാം കോപ­മാകാ
പല­രില്ലേ ലോക­സാ­ക്ഷി­കൾ
ഉഭ­യ­ഭു­വ­ന­സു­ഖ­മ­ല്ലയോ
വന്നു കൂടു­വ­തി­വർക്കു മേൽ

ഇത്രയും പറഞ്ഞപ്പോൾ തനിക്ക്‌ കൃത്യാന്തര­ങ്ങ­ളു­ണ്ടെന്നു ബാഹു­കന്‌ ഓർമ്മ­വന്ന്‌ കേശി­നിയെ യാത്ര­യാ­ക്കു­ന്നു. അവൾ സ്ഥലം വിടാതെ ബാഹു­കൻ ചെയ്യു­ന്ന­തെല്ലാം ഒളി­ഞ്ഞു­നിന്ന്‌ കാണു­ന്നു. ബാഹു­കൻ ഋതുപർണ്ണന്റെ ഭക്ഷണം പാകം­ചെ­യ്യു­ന്നു. സ്മര­ണ­മാ­ത്ര­യിൽ വെള്ളം പാത്ര­ത്തിൽ വന്നു നിറ­യുന്നു; അഗ്നി ജ്വലി­ക്കു­ന്നു. പാകം ചെയ്ത­വി­ഭ­വ­ങ്ങൾ ഋതു­പർണ്ണന്റെ അടുത്തു കൊണ്ടു­പോയി വിള­മ്പി­ക്കൊ­ടു­ക്കു­ന്നു. ഒടുവിൽ വിശ്ര­മി­ക്കു­വാ­നായി രഥ­ത്തിൽ ചെന്നി­രി­ക്കു­മ്പോൾ വാടിയ പുഷ്പ­ങ്ങളെ കാണു­കയും അവയെ കയ്യി­ലെ­ടുത്തു തിരു­മ്മു­കയും ചെയ്ത­പ്പോൾ പൂക്കൾ വീണ്ടും ശോഭി­ക്കു­ന്നു. കേശിനി ഇതെല്ലാം നോക്കി­ക്കണ്ട്‌ പിൻമാ­റു­ന്നു. ബാഹു­കൻ വിശ്ര­മി­ക്കു­ന്നു.

- തിര­ശ്ശീ­ല-
രംഗം ഏഴ്‌

ദമ­യ­ന്തി, കേശിനി
ദർബാർ-ചെ­മ്പട

വെളി­ച്ചമേ ചെന്നു തിര­ഞ്ഞൊ­രോന്നേ
കളി­ച്ച­വൻ ചൊന്നതു കേട്ടു പോന്നു
ഒളിച്ചു പിന്നോട്ടു ധരിച്ചു ദൂതി
വിളിച്ചു ഭൈമീം വിജനേ പറ­ഞ്ഞാൾ

ദമ­യന്തി ചിന്താ­മ­ഗ്ന­യായി വല­തു­വശം ഇരി­ക്കു­ന്നു. കേശിനി പതി­വ­നു­സ­രിച്ച്‌ പ്രവേ­ശിച്ചു വന്ദിച്ച്‌
പല്ലവി
പൂമാതിനൊത്തചാരുതനോ, വൈദർഭി, കേൾനീ,
പുരുഷരത്നമീ ബാഹുകനോ,

ധീമാ­ന­വ­നെ­ന്നോട്‌
നാമവും വാർത്തയും ചൊന്നാൻ....പൂ

നള­നി­ല്ലൊ­ര­പ­രാധം പോൽ ഉണ്ടെന്നാ­കിലും
കുല­നാ­രി­ക്ക­രുതു കോപംപോൽ
ഖല­നല്ല വാക്കു­കേ­ട്ടാൽ ഛല­മു­ണ്ടെ­ന്നതും തോന്നാ
പല­തും­പ­റഞ്ഞു പിന്നെ ഫലി­ത­മത്രെ പാർത്തോളം

അന്നാ­ദി­പാ­ക­സം­ഭാരം സ്വാമി­നി­യോ­ഗാൽ
വന്നതു കണ്ടേ­ന­ന്നേരം
കുഭേ നിറഞ്ഞു നീരം കുതുക­മെത്രയും­ പാരം
ദംഭം­കൂ­ടാതെ ഘോരം ദഹ­നൻ കത്തി­യു­ദാരം

വേഗേന വച്ച­ങ്ങൊ­രു­ങ്ങി­ക്കൊ­ണ്ടങ്ങു ചെന്നു
സാകേ­ത­പ­തിയെ വണങ്ങി
പോന്നു തേരി­ലൊ­തുങ്ങി പൂനി­ര­ക­ണ്ടു­മങ്ങി
അവ­മർദ്ദനം തുടിങ്ങീ അവ­ക­ള­പ്പോൾ വിളങ്ങി

കേശി­നിയെ പറ­ഞ്ഞ­യച്ച്‌ ദമ­യന്തി (ഇ­രു­ന്നു­കൊ­ണ്ട്‌) ചിന്ത
മുഖാരി - ചെമ്പട
അത്യാ­ശ്ചർയ്യം വൈഭവം ബാഹു­കീയം
ദൂത്യാ­പ്രീത്യാ വേദിതം ഭീമ­പുത്രീ
സാത്യാ­നന്ദം കേട്ട­നേരം നിനച്ചു
മൂർത്ത്യാ ഗൂഢം പ്രാപ്ത­മേവ സ്വകാന്തം

സ്വഗതം

പല്ലവി

നൈഷ­ധ­നി­വൻ താനൊ-
രീഷ­ലില്ല മേ നിർണ്ണയം

അനു­പ­ല്ലവി
വേഷമീ­വ­ണ്ണ­മാ­കിൽ ദോഷ­മെ­ന്തെ­നി­ക്കി­പ്പോൾ

ഒന്നേ നിന­യ്ക്കു­ന്നേരം മൊഴിയെ നള­നി­തെന്നു
തന്നേ ഉറ­പ്പ­തു­ള്ളിൽ വഴിയെ
വേഷം കാണു­മ്പോൾ
വന്നീടാ തോഷം നിന്നാ­ലൊ­ഴിയെ വന്നി­തെൻ പ്രാണ-
സന്ദേ­ഹ­മാ­പ­ത്സിന്ധു ചൂഴിയേ

തോന്നു­ന്ന­തെ­ല്ലാ­മു­ണ്മയോ
നേരാരു ചൊല്ലു­വ­ത­മ്മയോ
ഇവനോടു ചേർന്നാൽ നന്മയോ
ചാരി­ത്ര­ത്തിനു വെണ്മയോ
അറി­യാ­വ­തല്ലേ

മാതാ­വെ­ച്ചെന്നു കാണ്മ­നിന്നേ ത്രൈലോ­ക്യ­ത്തിന്നു
മാതാവെ ചിന്തിച്ചു ഞാൻ മുന്നേ
നന്മയ്ക്കു ലോക­നാ­ഥാ­നു­ഗ്രഹം പോരു­മൊന്നേ
ധർമ്മ­സ­ങ്കടേ മാ­താ­വെ­നിക്കു നളൻതന്നെ
അതി­ലോ­ക­ര­മ്യ­ചേ­ഷ്ടി­തൻ
ഹത­ദൈ­വ­പാ­ശ­വേ­ഷ്ടി­തൻ
ഖല­നാ­ശ­യാ­ഗ­ദീ­ക്ഷി­തൻ
അനു­പേ­ക്ഷ­ണീ­യൻ വീക്ഷി­തൻ
വേഷ­പ്ര­ച്ഛ­ന്നൻ

എൻ കാന്ത­നെ­ന്നോ­ടു­ണ്ടോ വൈരം ഇല്ലെ­ന്നി­രി­ക്കി-
ലെന്തേ തുടങ്ങി ഇപ്ര­കാരം

എനിക്കു ഘോര­വ­ങ്കാ­ട്ടിൽ ആരു­പോൽ പരി­വാരം
ഏതു ചെയ്താലും വന്ദി­പ്പ­തി­നി­ങ്ങ­ധി­കാരം
പാപമേ താപ­കാ­രണം
അതെ­ല്ലാ­മിന്നു തീരണം
വിരഹം മേ മർമ്മ­ദാ­രണം
അതി­ലേറെ നല്ലു മാരണം
അതി­ദാ­രുണം

അതി­നാൽ വിവ­ര­മെല്ലാം അമ്മയെ അറി­യി­ക്കട്ടെ എന്നു കാണിച്ച്‌ രംഗം വിടു­ന്നു.
തിര­ശ്ശീല
രംഗം എട്ട്‌
ബാഹു­കൻ, ദ­മ­യന്തി
തോടി - ചെമ്പട

പ്രീതേയം പ്രിയ­ദർശ­ന­ത്തി­നു­ഴ­റി­പ്പീഡാം വെടി­ഞ്ഞാ­ശു-
പോ­യ്‌
മാതാവോ­ടു­മിദം പറ­ഞ്ഞ­നു­മതിം മേടി­ച്ചു­ടൻ ഭീമജാ
മോദാൽ പ്രേക്ഷി­ത­കേ­ശി­നീ­മൊ­ഴി­കൾ കേട്ട­ഭ്യാ­ഗ­തം-
ബാഹുകം
ജാതാ­കൂ­ത­ശ­താ­നു­താ­പ­മ­സൃണാ കേണേ­വ­മൂചേ ഗിരം

ദമ­യന്തി ഇട­ത്തു­വശം നില്ക്കു­ന്നു. ബാഹു­കൻ ഇട­ത്തു­നിന്ന്‌
പ്രവേ­ശിച്ച്‌ വല­ത്തു­വന്നു നില്ക്കു­ന്നു, ദമ­യന്തി വന്ദിച്ച്‌
പല്ലവി
എങ്ങാ­നു­മുണ്ടോ കണ്ടു തുംഗാ­നു­ഭാ­വനാം നിൻ
ചങ്ങാ­തി­യാ­യു­ള്ള­വനേ

അനു­പ­ല്ലവി
അംഗാ­ര­ന­ദി­യിൽ ബഹു­ത­രം­ഗാ­വ­ലി­യിൽ ഞാനോ
മുങ്ങാ­വതോ മുങ്ങി മങ്ങി­നേ­ന­റി­യാ­ഞ്ഞേ­നേതും

ബാഹു­കൻ:
സാവേരി - ചെമ്പട
പല്ലവി
ആന്ദ­തു­ന്ദി­ല­നായി വന്നി­താശു ഞാൻ
ആപ­ന്ന­നെ­ന്നാ­കിലും
അനു­പ­ല്ലവി
നൂനം നിന­ച്ചോ­ഴ­മി­ല്ലൂനം ശിവ­ചി­ന്ത­ന­നി­യ­മിഷു
ജാനന്തം ക്രാന്ത്വാ ബത മാം
ഖല­മ­തി­ര­ത­നു­ത­ക­ലി­രപി മയി പദം

നിജ­രാജ്യം കൈവെ­ടിഞ്ഞു വന­രാ­ജ്യവാ­സി­യാ­യേൻ
ഹവിരാജ്യ­പ്ര­സ­ന്ന­ദേവം രവി­രാജ്യം വാണേൻ
അവശം മാം വെടി­ഞ്ഞു­പോയി തവ ശാപാ­ക്രാ­ന്ത­നായി
കലി­യ­കലേ അഹ­മ­ബലേ
വന്നിതു സുന്ദരി നിന്ന­രി­കി­ന്നി­നി-
യൊരു­വർ പിരി­വർ
ഉയിർവേ­ര­റവേ നിറവേ കുറവേ
വില­പി­ത­മി­തു­മതി വിള­വ­തു­സു­ഖ­മിനി
ദൈവാ­ലൊ­രു­ഗതി മതി ധൃതി­ഹതി

ദമയന്തി
പ്രേമാ­നു­രാ­ഗിണീ ഞാൻ വാമാ രമ­ണി­യ­ശീല
ത്വാമാ­ത­നോമി ഹൃദി സോമാ­ഭി­രാ­മ­മുഖ
ശ്യാമാ ശശിനം രജ­നീ­വാ­മാ­ക­ലി­ത­മുപൈതു-
കാമാ ഗത­യാമാ
കാമിനീ നിന്നോ­ടയി ഞാൻ
ക്ഷണ­മപി പിരി­ഞ്ഞറിവേനോ
കാമ­നീ­യ­ക­വി­ഹാ­ര­നി­കേത
ഗ്രാമ­ന­ഗര കാന­ന­മെ­ല്ലാമേ
ഭൂമി­ദേ­വർ പല­രെ­യു­മ­യച്ചു ചിരം
ത്വാമഹോ തിര­ഞ്ഞേൻ ബഹു കര­ഞ്ഞേൻ
എന്ന­താ­രോ­ടിന്നു ചൊൽവതു

വ്യാപാരം വചനം വയ­സ്സി­വ­ക­ളോർക്കു­മ്പോ-
ളിവൻ നൈഷ­ധൻ
ശോഭാ­രം­ഗ­മൊ­രം­ഗ­മു­ള്ള­തെവിടെപ്പോ­യെ-
ന്നു ചിന്താ­കുലാം
ഭൂപാ­ലൻ ഭുജ­ഗേ­ന്ദ്ര­ത്തവസനം ചാർത്തി
സ്വമൂർത്തിം വഹൻ
കോപാ­രം­ഭ­ക­ടൂ­ക്തി­കൊണ്ടു ദയി­താ­മേവം
പറ­ഞ്ഞീ­ടി­നാൻ

ബാഹു­കൻ കാർക്കോ­ട­കൻ കൊടുത്ത വസ്ത്രം എടുത്ത്‌ സ്മരിച്ച്‌ ധരി­ക്കു­ന്നു. അപ്പോൾ പൂർവ്വ­രൂ­പ­ലാ­വണ്യം ലഭി­ക്കു­ന്നു. ദമ­യന്തി അതു കണ്ട്‌ സന്തോ­ഷ­ത്തോടെ അടു­ത്ത­പ്പോൾ ബാഹു­കൻ അല്പം കോപ­ത്തോടെ:

സ്ഥിര­ബോ­ധം­മാഞ്ഞു നിന്നോ­ട­പ­രാധം ഭൂരി­ചെയ്തേൻ
അവ­രോധം ഭൂമി­പാ­നാ­മ­വി­രോ­ധ­മായം
അധികം കേള­ധർമ്മ­മെ­ല്ലാ­മ­റി­വേ­നാ­സ്താ­മി­തെല്ലാം
സമു­ചി­തമേ ദയി­ത­തമേ
നന്നിതു സുന്ദരി നിൻ തൊഴിൽ നിർണ്ണയ -
മപരം നൃവരം
വരിതും യതസേ യദയേ വിദയേ
നിര­വധി നരപതി വരു­വ­തി­നിഹ പുരി
വാചാ തവ മനു­കു­ല­പതി വന്നു

ദമ­യന്തി:
മുന്നേ ഗുണ­ങ്ങൾ കേട്ടു തന്നേ മന­മങ്ങു പോന്നു
പിന്നെ അര­യന്നം വന്നു നിന്നെ സ്തു­തി­ചെയ്തു
തന്നെ അതു­കേട്ടു ഞാനു­മന്നേ വരി­ച്ചേൻ മനസി
നിന്നെ പു­ന­രെന്നേ
ഇന്ദ്ര­ന­ഗ്നി­യ­മ­നർണ്ണ­സാ­മ­ധി­പനും കനി­ഞ്ഞി­രന്നു
എന്ന­തൊന്നുംകൊണ്ടു­മു­ള്ളി­ല­ന്നു-
മഭി­ന്ന­നിർണ്ണ­യ­മ­നി­ഹ്നു­ത­രാഗം
മന്ന­വർ തിലക സമു­ന്നതം സദസി
വന്നു മാല­യാലെ വരിച്ചു കാലേ
എന്ന­പോലെ ഇന്നു വേല

എ­ങ്ങാ­യി­രുന്നു തുണ ഇങ്ങാ­രി­നി­ക്കി­തയ്യോ ശൃംഗാര
വീര്യവാ­രി­ധേ

നളൻ:
അഭി­ലാ­ഷം­കൊ­ണ്ടു­തന്നെ ഗുണദോഷം വേദ്യ­മല്ല
പര­ദോഷം പാർത്തു­കാ­ണ്മാൻ വിരു­താർക്കില്ലാത്തു
തരു­ണീനാം മന­സ്സിൽ മേവും കുടി­ല­ങ്ങ­ളാ­ര­റിഞ്ഞൂ
തവ തു മതം മമ വിദിതം
നല്ല­തു ചൊല്ലു­വ­തി­നി­ല്ലൊരു കില്ലിനി
ഉചിതം രുചിതം
ദയിതം ഭജ തം പ്രസിതം പ്രഥിതം
രതി­ര­ണ­വി­ഹ­ര­ണ­വി­ത­രണചണ­നി­വൻ
ഭൂമാ­വിഹ അണക നീയ­വ­നോടു

ദമയന്തി
നാഥാ നിന്നെ­ക്കാ­ണാഞ്ഞു ഭീതാ ഞാൻ കണ്ട­വഴി -
യേതാ­കി­ലെന്തു ദോഷം
മാതാ­വി­നിക്കു സാക്ഷി­ഭൂതാ ഞാനത്രേ സാപ­രാധാ -
യെന്നാ­കിൽ ഞാന­ഖേദാ ധൃത­മോദാ
ചൂത­സാ­യ­ക­മ­ജാ­ത­നാ­ശ­ത­നു­മാ­ദ­രേ­ണ­കാ­ണ്മാൻ
കൌതുകേന ചെയ്തു­പോയ പിഴ­യൊ­ഴി­ഞ്ഞേ­തു­മി­ല്ലി-
വിടെ കൈത­വ­മോർത്താൽ
താത­നു­മ­റി­കി­ലി­തേ­തു­മാകാ ദൃഢ­ബോ­ധ­മി­ങ്ങു­തന്നെ
വരി­ക്ക­യെന്നെ നേരേ­നിന്നു നേരു­ചൊ­ന്നതും


നേരു­ചൊ­ന്നതും എന്നാടി കലാ­ശിച്ചു നളനെ നമ­സ്ക­രി­ക്കു­ന്നു. ഞാൻ പറ­ഞ്ഞതു സത്യ­മ­ല്ലെ­ങ്കിൽ വായു­ഭ­ഗ­വാൻ എന്റെ പ്രാണനെ അപ­ഹ­രിച്ചു കൊള്ളട്ടെ എന്നു കാണിച്ച്‌ നമ­സ്ക­രി­ക്കു­ന്നു.
ബാഹു­കൻ ഇതി­കർത്ത­വ്യതാ മൂഢതയോടെ ഉദാ­സീ­ന­നായി കാണപ്പെ­ടു­ന്നു.

കേദാ­ര­ഗൗളം
ആത്താ­ന­ന്ദാ­തി­രേകം പ്രിയ­ത­മ­സു­ചി­രാ-
കാംക്ഷി­താ­ലോ­ക­ലാ­ഭാൽ
കാൽത്താർ കുമ്പിട്ടിവണ്ണം കളമൊഴി പറയും
വാക്കു കേട്ടോരു­നേരം
ആസ്തായം സ്വൈരി­ണീ­സം­ഗ­മ­ക­ലു­ഷ­ല­വാ-
പാചി­കീർഷു­സ്ത­ദാ­നീ-
മാസ്ഥാം കൈവിട്ടു നില്ക്കും നള­നൊരു മൊഴി­കേൾ-
ക്കായി­താ­കാ­ശ­മ­ദ്ധ്യേ.

ഇന്ദളം

വാതോഹം ശൃണു നള ഭൂത­വൃ­ന്ദ­സാക്ഷീ
രാജർഷേ തവ മഹിഷീ വ്യപേ­ത­ദോഷാ
ആശങ്കാം ജഹിഹി പുനർവ്വി­വാ­ഹ­വാർത്താം
ദ്രഷ്ടും ത്വാമു­ചി­ത­മു­പാ­യ­മൈ­ക്ഷ­തേയം
(ചെണ്ട വല­ന്ത­ല) ശംഖ്‌, പുഷ്പ­വൃഷ്ടി
അത്ഭു­ത­ത്തോടെ നളൻ അശ­രീ­രി­വാക്ക്‌ ശ്രദ്ധി­ക്കു­ന്നു. നളൻ ഏറ്റവും സന്തോ­ഷ­ത്തോടും സ്നേഹ­ത്തോടും ദമ­യ­ന്തിയെ എഴു­ന്നേ­ല്പിച്ച്‌ ആലിം­ഗനം ചെയ്തു സന്തോ­ഷി­പ്പി­ക്കു­ന്നു.

തിര­ശ്ശീല



രങ്ഗം എട്ട്‌: ഭീമന്റെ കൊട്ടാരം
ബാഹുകൻ, ഭീമൻ
സൗരാഷ്ട്രം-ചെമ്പട

ശ്ശോ. ത്രൈലോക്യപ്രാണവാക്യം കുരു നള, ജയ, ജീ-
വേ, തി വിദ്യാധരന്മാർ
കാലേസ്മിൻ തൂകിനാർ പൂമഴ ദിവി, ഭുവി കേൾ-
ക്കായി മങ്ഗല്യവാദ്യം,
ആലോക്യാശ്ചര്യമേവം നിരവധി നിഷധാ-
ധീശനും പേശലാങ്ഗീ-
മാലിങ്ഗ്യാലിങ്ഗ്യ പുത്രാവപി സമമഖിലൈഃ
പ്രാപ ഭീമം പ്രസന്നം
പദം 13 ഭീമൻ:
പ. സഫലം സമ്പ്രതി ജന്മം നിനയ്ക്കിൽ
ഇല്ലിനി മരിക്കിലും ക്ഷതി.
അനു. ഇഹലോകമിത,ഫലം മതമഖിലം,
അവലോകിതമഥ നിന്മുഖകമലം.
ച.1 ജീവിതമായതെനിക്കിവളേ കേൾ
ശ്രീവീരസേനനു നീയിവ ലോകേ,
ദൈവതകാരുണ്യംകൊണ്ടു വിലോകേ
ദിവസമന്വാധികൾ സന്തി ന കേ കേ?
യാവദസുവ്യയം, എനിക്കു കിനാവിലപി ഭയം,
പണ്ടേ മമ ഭാവമുരുദയം, നാരീരത്നം മൂവുലകിലിയം,
ഏവമേവ നീ, വിശേഷപൂരുഷ,
ജീവലോകപാവനാത്മപൗരുഷ,
ജീവ ചിരായ നിരായമയമൂഴിയിൽ,
മാ വിയോഗം വ്രജതമൊരുപൊഴുതും,
ആവിലമാകരുതാശയമാർക്കും
ഉഭാവിമൗ വാം വിധി തന്നു മമ നിധ സഫലം.
നളൻ
2. ദ്വാപരസേവിതനാം കലി വന്നു,
ദുഷ്ടനെന്നുള്ളിൽ കടന്നങ്ങിരുന്നു;
പാപമൊന്നിലങ്ങാശ വളർന്നു;
പറവതിതെന്തു? സുഖങ്ങളകന്നു;
നാടും നഗരവും എഴുനിലമാടശിഖരവും
എല്ലാം വിട്ടു മാടുനികരവും;
നിവാസമായ്ക്കാടും കുഹരവും,
ഭൂപലോകദീപമേ, നിനക്കൊരു
കോപശാപരോപലക്ഷമായഹം,
താവകമെയ്യിലണഞ്ഞി, നിമേൽ
പറയാവതോ, ശിവവൈഭവം ആയതു-
മാവതുമില്ലിഹ, ദൈവവിരോധമി-
തേ വരുത്തൂ ഇതി പറവതിനരിമ. സഫലം.
ഭീമൻ:
3 വീരസേനാത്മജ, വില്ലാളിമൗലേ,
വീര്യവതാം വരും വിപത്തുമപ്പോലേ;
സൂര്യസോമന്മാർക്കു രാഹുവിനാലേ,
സുനയ, നിനക്കു വന്ന തുയർ കലിയാലേ.
പോക സാ കഥാ, ഭവാനിനി
മാഴ്കൊലാ വൃഥാ, ഭൂലോകത്തിൽ
വാഴ്ക ശാസിതാ, ശതായുതവർഷജീവിതാ;
ശക്തിയുണ്ടു മുക്തിയോളം മായയ്ക്ക-
തസ്തമേതി മുക്തി ചേദുദേതി, വാ-
മത്തലിതോർത്തോളമിത്തൊഴിൽ തോന്നിയ-
താസ്തികോത്തമ, കീർത്തിമതാംവര,
പാർത്ഥിവ, ഞാനതിവാർദ്ധകബാധിതൻ
കാത്തുകൊള്ളുവാൻ മതി തവ മതിഗതി. സഫലം

രങ്ഗം ഒൻപത്‌: കുണ്ഡിനരാജധാനി
നളൻ, ഋതുപർണ്ണൻ
മോഹനം- അടന്ത
ശ്ളോ. ഭീമേ ജാമാതൃസന്ദർശനമുദിതമതൗ
തന്മതേനോന്മയൂഖ-
ശ്രീമദ്രത്നോപ്തകേതൂദ്ഭടപടപിഹിതാർ-
ക്കേന്ദുതാരേ പുരേസ്മിൻ
പ്രാതഃ പ്രീതൈരുപേതോ നള ഇഹ സുദിനേ
ഹന്ത! ദിഷ്ട്യേതി പൗരൈർ-
ഗ്ഗീതാമാകർണ്ണ്യ വാർത്താം സകുതകമൃതുപർ
ണ്ണോവദത്‌ പുണ്യകീർത്തിം.
പദം 14. ഋതുപർണ്ണൻ
പ. ഈശ്വരകാരുണ്യം കൊണ്ടേ നിഷ-
ധേശ്വര, നിന്നെ ഞാൻ കണ്ടേൻ.
അനു. ആശ്രയം നീയിങ്ങെല്ലാർക്കും പണ്ടേ
തനുജിതകാമൻ പണ്ടേ
മഹീതലസോമൻ പണ്ടേ പാർക്കിൽ. ഈ
ച.1 എന്തെല്ലാം ചെയ്തേനപരാധം നിന-
ക്കെന്നു നമുക്കില്ല ബോധം,
എനിക്കിന്നതുകൊണ്ടുള്ളിൽ ഖേദം,
നീയെൻ തലയിൽ വയ്ക്ക പാദം;
എന്നിയില്ലാധിതണുപ്പനല്പം,
എന്നതുകൊണ്ടെനിക്കില്ലൊരിളപ്പം. ഈ
2 മൂർത്തികണ്ടാലഭിരാമൻ, വിദ്യ-
യോർത്തുകണ്ടാലോ, നീ ഭീമൻ, നമ്മിൽ
മൈത്രമിനി വേണം ധീമൻ! എന്നും,
നാത്ര ശങ്കാ പുണ്യനാമൻ!
വാസ്തവമോർക്കിലുദർക്കമനർഘം,
ഹാർദ്ദത്തിനില്ലിങ്ങെനിക്കൊരിളക്കം. ഈ
3 പരിതാപം പോയങ്ങകന്നു, നമ്മിൽ
പരിചയവായ്പുമിയന്നു, അസ്മത്‌-
പരിപന്ഥികൾ പോയമർന്നു, ദൈവ-
പരിണാമം നന്നെന്നു വന്നു.
പരിതോഷമുള്ളിലെഴുന്നുയരുന്നു,
പരമതുകൊണ്ടു ഞാനിന്നിതിരന്നു. ഈ
പദം 15 നളൻ:
പ. പ്രേമ തേ തു വൃണേ ഋതുപർണ്ണഭൂമിപാലമണേ
അനു. കാമരമ്യകളേബര, താമരബന്ധുകുലവര, പ്രേമ.
ച. 1 അപരാധം ചെയ്തതു ഞാനങ്ങറിഞ്ഞു-
കൊണ്ടത്രേ വീര്യവാരിനിധേ,
അമ്പെഴും നിൻമുമ്പിൽനിന്ന, നൃതം പറഞ്ഞീലേ ഞാൻ
ധീരമതേ,
അപരമില്ലൊരു പിഴയറിയാതെപോലും മമ സാരമതേ,
അറിഞ്ഞുകൊണ്ടരുതെന്നിലരസത രണജിത,
വൈരിതതേ, രസസാരരതേ, പരം. പ്രേമ.
2 അതിസുഖവാസമിങ്ങു സുലഭമാമവനിയി,ലതു ധരിച്ചേൻ;
അതുമൂലം നിന്നെസ്സേവിച്ചയി, നിന്മതങ്ങളെ ഞാ-
നനുസരിച്ചേൻ,
അറിയാതെ പോയി മൂവാണ്ടായി കാലമിപ്പോൾ,
അതു നിനച്ചേൻ,
അതിശയമത്രയുണ്ടങ്ങയി! നിൻ ഗുണത്തിനതു-
മനുഭവിച്ചേൻ, ഉള്ളിലഭിരമിച്ചേൻ ചിരം. പ്രേമ.
3 അക്ഷഹൃദയം വിദ്യ അറിഞ്ഞപ്പോൾ മമ വിപദസ്തമയം,
അശ്വഹൃദയം നിനക്കധുനാ തരുവൻ, വരുമദ്ധ്വരയം,
അക്ഷയം നമ്മിലൈകമത്യ,മിനി നമുക്കുണ്ടത്യുദയം;
അസ്തു പകുതി നമ്മിൽ പുകൾ കൊണ്ട,-
സ്ഥിരമത്രേ വിത്തചയം, നമുക്കസ്തു ജയം ഭുവി പ്രേമ.

രങ്ഗം പത്ത്‌: ഭൈമിയുടെ അന്തഃപുരം
കേദാരഗ്ഡം-ചെമ്പട
ശ്ളോ. ഈവണ്ണം ചൊല്ലി വിദ്യാം നളനുടനൃതുപർ-
ണ്ണന്നു നല്കീ മുഹൂർത്തേ
ഭാവം നന്നായ്ത്തെളിഞ്ഞങ്ങഥ നിജനിലയം
പുക്കു സാകേതനാഥൻ,
വൈവർണ്ണ്യം നീക്കി വാണു രമണിയൊടു നളൻ
കുണ്ഡിനേ മാസമാത്രം,
താവന്നിർവ്യാജരാഗം രഹസി ദയിതതോ-
ടേവമൂചേ കദാചിത്‌.
പദം 16 നളൻ:
പ. വല്ലഭേ, മമ വാക്കുകേൾക്ക നീ വനിതാരത്നമേ
അനു. കല്യശീലേ, കമലനയനേ, കാമിനിമാർകുലമൗലേ,
ച. 1 കാലം കല്യാണി, മൂന്നു വർഷമായി നമ്മുടെ രാജ്യം
ഖലനനുഭവിക്കുന്നൂ കൃതഹർഷനായി
തസ്കരനായ പുഷ്കരൻ
കലി തുണയ്ക്കയാൽ ബലപുഷ്കലൻ,
കരുത്തുകൊണ്ടു ഞാൻ മുഷ്കരൻ,
തദ്വധം ന ദുഷ്കരം. വല്ലഭേ.
2. സ്വൈരം നീ വാഴ്ക താതനിലയനേ
സുതരോടും കൂടെ സുഭഗേ,
ചില ദിനമിവിടെ സുവദനേ, ഞാൻ
ചെന്നു രിപുനിധനം ചെയ്തിങ്ങയയ്ക്കുന്നു തവ വാഹനം
താവകമിഹ സദനം പ്രീതനാഗരികജനം വല്ലഭേ.
ദമയന്തി:
3. നാഥാ, നിന്നോടു വേർപിരികിലോ പെരുതേ വേദന
നഹി മേ സന്താപമന്തം വരികിലോ,
സ്മർത്തവ്യമിതു നിത്യവും, ഇഹ കഥ്യത ഇതു നിസ്ത്രപം,
പ്രസ്ഥിതാസ്മി തത്ര ഞാൻ യത്ര വാസി കുത്ര വാ,
പ. വല്ലഭ, മമ വാക്കു കേൾക്ക നീ, വന്ദേ നിൻ പദം.

രങ്ഗം പതിനൊന്ന്‌: നിഷധ രാജധാനി
ശങ്കരാഭരണം - അടന്ത
ശ്ളോ. ആമന്ത്ര്യ കാന്താം വിരഹാസഹാം താം
ഭീമം തതോന്യാനപി നൈഷധോസൗ
ശ്രീമന്തമാരുഹ്യ ഗജം സസൈന്യോ
ഹേമന്തവത്‌ പുഷ്കരഹാനയേഗാത്‌. 16
പദം 17 നളൻ:
പ. അതിപ്രൗഢാ, അരികിൽ വാടാ, ചൂതു പൊരുവാനായ്‌
അതിപ്രൗഢാ, അരികിൽ വാടാ
അനു. മമ പ്രാണപര്യന്തം മറ്റൊന്നില്ല വേല. അതി.
ച. 1 ഇനിയുമൊരിക്കലെന്നെജ്ജയിക്കേണ,മതിനു
പണയം പറയാ,മതു ധരിക്കേണം,
ധനവും പ്രാണനും തോറ്റാലൊഴിക്കേണം, ജയിച്ചാൽ
മനവും തെളിഞ്ഞു രാജ്യം ഭരിക്കേണം, സുഖിക്കേണം. അതി.
2. പണ്ടേ ഇരുന്ന ധനം നിനക്കു ഞാൻ തന്നു,
രണ്ടാമതും നേടിനേൻ കനക്കെ ഞാൻ.
മിണ്ടാതിരിക്കും താപം തണുക്കിൽ ഞാൻ, ഇനിയോ
മിണ്ടീടാം മഹാദേവൻ തുണയ്ക്കയാൽ നിനയ്ക്ക നീ. അതി.
3. ദ്യൂതമിനിത്തുടർന്നാലപജയമെന്നു
ചേതസി നിനയ്ക്ക നീ, യദി ഭയം
നീ തരിക മേ മഹംരണമയം എനിക്കോ
ഭേദമില്ലോ,രുപോലെ തദൂഭയം ദൃഢജയം അതി.
ശ്ളോ. ധീരോദാത്തഗുണോത്തരോദ്ധുരസുസം-
രബ്ധോദ്ധതാർത്ഥാം ഗിരാം
സ്വൈരാരാദ്ധവിധാതൃദാരവിഹിതോ-
ദാരപ്രസാദാന്മുഖാത്‌
ആരാദാർത്തമനാ മനാങ്ങ്നിശമയൻ
മനാഭിമാനോന്മനാ
ദൂരാപാസ്തനയഃ സ്മ പുഷ്കര ഉപേ-
ത്യാഭാഷതേ നൈഷധം.
പദം 18 പുഷ്കരൻ:
പ. നന്നേ വന്നതിപ്പോൾ നീ താൻ നള, നരലോകവീര,
അനു. നയനിധേ, നീയും ഞാനും നവനവനൈപുണം
ദേവനരണം ഇന്നു ചെയ്തീടണം. നന്നേ.
ച. 1 മുന്നേയുള്ള ധനങ്ങൾ മുഴുവനേ ഇങ്ങടങ്ങി,
മുദ്രിതമതിരഹമതിതരാം,
ഉദ്രിക്തമായതു മദ്ബലംബഹു-
വിദിതചര,മിനി ദേവനേ
ജയമെങ്കിലെന്തിനു ശങ്കയിന്നിഹ?
നിന്നെ വാനവാസത്തിനയച്ചേനേ, പിന്നെ
വന്നാനേ, നന്നധികം, ഒന്നു നിർണ്ണയം
വീരസേനനന്ദന, മൂഢ, മൂഢ.... നന്നേ.
2. പുനരപി ധനം തവ ഭൂരി മറ്റെന്തു ചൊല്ക
പൂവലണിതനുരമണിയൊഴിയവേ,
ബുദ്ധിശക്തിയുമസ്തമിച്ചിതു
താവും വസനമോ ഭൂഷണങ്ങളോ
നാവോ വാണിയോ ഭീമസേനയോ
പുനരപി ധനം തവ ഭൂരി മറ്റെന്തു ചൊൽക,
പുതുമധുമൊഴിയാളാം ഭൈമിയെ പുണരുവതിന്നു മേ
സമ്പ്രതി തരുവാനോ നീ വന്നു?
നേരറിഞ്ഞേ നേ നള! വൈരസേനേ, നന്നേ.
നളൻ:
3. പ്രൗഢത ഭാവിച്ചു പേ പറവതോ മൂഢ?
പേടി ലവമതു പോയിതോ തവ
പേശലാങ്ഗി മത്പ്രേയസീം പ്രതി?
പാടവം കപടത്തിനെന്നിയേ
എന്തിനുള്ളതു ഹന്ത തേ? വദ.
കൂടസാക്ഷിയല്ലയോ, നീയെടാ?
നാടീരേഴിന്നും ചോടേ നീ വീഴണം നരകത്തിൽ
നീചമാനസ, നിന്നെ വീടുവാനോ?
പ. നന്നേ ചൊന്നതിപ്പോൾ നീ താൻ നയാനയബോധഹീന!

രങ്ഗം പന്ത്രണ്ട്‌: നിഷധരാജഗൃഹം
തോടി - ചെമ്പട
ശ്ളോ. വാദിച്ചേവം കയർത്തൂ വടിവൊടിരുവരും
ചൂതിനായങ്ങെതിർത്തൂ
മോദിച്ചേ വന്നടുത്തൂ പലരുമിഹ നള-
ന്നന്നു ദാക്ഷ്യം പെരുത്തൂ
ബാധിച്ചോനെക്കെടുത്തൂ ബഹുജനനടുവേ
വൈരമുൾക്കൊണ്ടടുത്തൂ,
ശാസിപ്പാൻ വാളെടുത്തൂ ചകിതമവരജം
പാരമാടൽപ്പെടുത്തൂ. 18
പദം 19 നളൻ
പ. ജീവതം തേ സംഹരാമി നാവു മൂർന്നേ ഭാവമുള്ളൂ
ദുർമ്മതേ, നീച, ചിരായ വേപസേ കിം?
അനു. ആവിലിതശശികുലം അതിചപലമാശു നിന്നെ
ഞാനിന്നു കൊല്ലുകിലാറുമോ ചീർത്തൊരു വൈരം?
അപരാധജാതമേതേതുവിധം മമ! ജീവിതം.
ച. കൊല്ലുവാനിന്നല്ല, ദുരാശയ,
കോപമധികമുണ്ടെങ്കിലും എനി-
ക്കല്ലയോ പണയം വച്ചു ചൂതിനി-
ങ്ങുള്ളൊരു ധനചയം ജീവനും, നവ-
പല്ലവാങ്ഗി മധുരവാണി ഭൈമിയു-
മിങ്ങുവന്നു, നീ പറഞ്ഞ വാക്കിനു
നല്ല ശിക്ഷയെന്തു വേണ്ടുവെന്നതു
നിധനമെങ്കിലതു നമുക്കു ചേർന്നതും. ജീവിതം.
2. ധൃഷ്ടനായി നീ പണ്ടു ജയിച്ചതു കിതവ,
ന തവ കേൾ കുശലതാ, കലി-
ദുഷ്ടമായി മന്മാനസമനുദിന-
മിന്നിതകതളിരിലവഗതം, തവ
പിഷ്ടപേഷമതിനു ദുഷ്ട, നിഷ്ഠുര-
മുഷ്ടിഘട്ടനം ദ്രഢിഷ്ഠമെങ്കിലു-
മൊട്ടുമില്ല ശിഷ്ടലോകകൗതുകം
കരിണമേവ ഹരി ന ഹന്തി കിരിമപി. ജീവിതം.
3. നീരസം നിന്ദാപദമതിതരാം
വീരസേനസുതനേകദാ കൃത-
വൈരമാതുരം ഭ്രാതരം കൊന്നു
ചുതു പൊരുതു ബത രോഷിതനായി തി
പാരിലിന്നു വീരമായ പരിഷകൾ
പാഴ്പറഞ്ഞു പരിഹസിപ്പരെന്നതു
പാരമിങ്ങസാരതേതി ചേതസി
ഭാവനാ ഭവാനു ജീവനൗഷധം. ജീവിതം.

മോഹനം- ചെമ്പട
ശ്ളോ. കൊല്ലാഞ്ഞാലോ കൊൽകിലോ നല്ലതെന്ന-
ങ്ങുല്ലാസത്തോടോർത്തു നിന്നൂ നളൻതാൻ
നില്ലാതോളം കൗതുകാൽ വന്നിതപ്പോൾ
കല്യാണാത്മ ഹംസരാജാ ബഭാഷേ.
പദം 20 ഹംസം:
പ നിഷധേന്ദ്ര, ബന്ധുകുമുദാകരചന്ദ്ര,
നീ ജയിക്ക നയവാരിധേ,
അനു. ഹൃഷിതരോമാസ്മി ഞാനിഹ സഖേ, സമവാപ്തൻ
വിഷമങ്ങൾ തീർന്നു തേ വീര്യമുണ്ടായ്വരിക. നിഷ.
1 ബന്ധുവാകിൽ വിപദി വേണ്ടൂ ഭവ്യം വരുമ്പോളാരില്ലാത്തൂ?
എന്നു ഞാനറിഞ്ഞിട്ടും വന്നില്ലിത്രനാളും,
വെന്തു മേ ഹൃദയമാകിൽ എന്നതുകൊണ്ടെന്തു ഫലം?
എന്തുചൊല്വൂ, അന്യായം നിന്നോടു കലിവിരോധം. നിഷ.
2 നളിനഭവനിലയനാൽ ഞാനിഹാഗതനായി,
നള, നിന്നോടൊന്നു ചൊല്ലുവാനരുളിച്ചെയ്തു ധാതാ:
നലമൊടേ ഭൈമിയോടുമൊരുമിച്ചു നീ ധരണി തന്നിൽ
നവനവവിഭൂതിരസമനുഭവിച്ചു വസിക്ക എന്നു നിഷ.
3 പുനരപി വിശേഷിച്ചൊന്നരുളിയതു കേൾക്ക നീ:
ഭുജബലനിധേ, വധിയായ്ക പുഷ്കരനെ എന്ന്‌.
ഭുവി ദിവി ച തവ കീർത്തി ദുരിതഫലശമനീ തി
ഭുവനപതിയനുഗ്രഹിച്ചു ഭൂപ, തേ കുശലമസ്തു. നിഷ.
പന്തുവരാളി- പഞ്ചാരി
പദം 21 നളൻ:
പ. സ്വാഗതം ദയാപയോനിധേ, ഹംസരാജ,
ഭാഗധേയപൂരവാരിധേ,
അനു. ഏകതാനതാ നിനക്കു ശോകതാനവേ മമൈവ. സ്വാ.
ച. 1 എന്നെ നീ മറന്നുവെന്നു ഖിന്നനായി ഞാനിരുന്നു
ധന്യചരിത, വന്നതിന്നു നന്നുനന്നഹോ!
മുന്നമാധികർണ്ണധാരനിന്നുമരികിൽ വന്നുചേർന്നു,
വന്നു മേ വിപന്നിരാസമെന്നു നിർണ്ണയം ഹംസരാജ! സ്വാ.
2. പുഷ്കരാസനാജ്ഞ കേട്ടു പുഷ്കലാദരേണ ഹന്ത!
പുഷ്കരാ,ഭവാനെ ഞാൻ വിധിക്കയില്ലിനി;
ത്വത്കൃതാപരാധമല്ല, ദുഷ്കലീഹിതം തദഖിലം
മത്കുലീനനായി നീയിരിക്ക ഭൂമിയിൽ സുഖേന.
പ. പോക വാഴ്ക നീ യഥാസുഖം ത്വയി മമാസ്തു
പൂർവ്വതോപി പ്രചുരകൗതുകം.
പുഷ്കരൻ:
3. ക്ഷോണിതപാല, ഞാനൊരോന്നേ ബാലചാപലേന ചെയ്തു
കാണതഖിലവും നരേന്ദ്ര, കലിവിലാസമേ.
പ്രാണനേയും പണയമാക്കി മൗനമിനിയെനിക്കു നല്ലൂ,
നൂനം ഭവദധീനം നിധനമവനമെങ്കിലും.
പ. അവനിപാലധൂർവ്വഹോ ഭവാനഹോ ഭുവോ
നള, ചിരായ സാർവ്വഭൗമനായി വാഴ്ക നീ.

സൗരാഷ്ട്രം - അടന്ത
ശ്ളോ. പുഷ്കരൻ മനസി പുഷ്കലമോദം
പുക്കു വാണു നിജമേവ നികേതം
സത്കൃതിം നളകൃതാം സ ഗൃഹീത്വാ
തത്ക്ഷണം നളമുവാച ഖഗേന്ദ്രഃ 20
പദം 22 ഹംസം:
പ. അഖിലം കല്യാണം നമുക്കിനി അവികലമമിതഫലം.
അനു. അകിലിൻ മണമെഴും നിൻഗുണപരിമളം
അഖിലഭുവനങ്ങളിൽ ഇണങ്ങി വിളങ്ങീടേണം. അഖിലം.

1. അപത്തകന്നൊരു നിന്നെക്കണ്ടേൻ, നിന്നോ-
ടാതിഥ്യമാധുര്യം ഞാൻ കൈക്കൊണ്ടേൻ,
ആധി ബാധിച്ചിന്നു കുതുകം പൂണ്ടേനേറ്റം
ജാതിചാപല്യമോ നമുക്കു പണ്ടേ,
സുദിനമെത്രയുമെന്നു ചൊൽവോരതിനു കുറ്റവുമുണ്ടുചെറ്റിഹ
സുതനോടും നിജസുതനോടും സഹ
സുതനു ഭൈമി വരായ്കയാൽ. അഖിലം.
(മോഹനം)
നളൻ:
2. അരികത്തു വന്നിരിക്ക സഖേ, ഹംസ,
പെരികെ ത്തെളിഞ്ഞിതെനിക്കയി, കേൾ,
നരകത്തിൽനിന്നു കരയേറിനേനറിക
അരികിൽ തിലോദരി വരികിലിപ്പോൾ
സരസിജാസനശാസനം മമ
ശിരസി ഭൂഷണമാക്കി നീയിഹ
ഹരിണനേർമിഴി ഭൈമി വരുവോള-
മരികിൽ മമ വാസം പിരികൊല്ലാ. അഖിലം.

ഹംസം:
3. ഇനി വരും കുശലങ്ങൾ മേൽക്കുമേലേ; കാൺക
മുനിവരൻ നാരദനിതാ വരുന്നൂ;
ഭണിതമേതദീയം കേട്ടുകൊൾക, ദുഃഖ-
കണിക പിന്നെയില്ല കണികാണുവാൻ.
മനുജനായക, മുനിയെ മാനയ,
മനസി മമ കൊതി പെരുത്തു കേളിഹ
സരസി ചെന്നു വിരുന്നുമുണ്ടു
വരുന്നു ഞാൻ തവ പരിസരേ. അഖിലം
മദ്ധ്യാമവതി - ചെമ്പട

ശ്ളോ. വിവൃണ്വതീനാം പ്രണയം പചേളിമം
സുവർണ്ണഹംസസ്യ ഗിരാമഥാവധൗ
വിപന്നസന്താപഹരഃസമാഗതോ
നൃപം നമന്തം നിജഗാദ നാരദഃ 21
പദം 23 നാരദൻ:
പ. വീരലോകമണേ, ചിരം ജീവ
നിഷധേന്ദ്ര, വിരസേനസുത,

അനു. വാരിജസംഭൂതി മേ പിതാ
വരദനായി കാരുണ്യശാലീ വീര.
ച. 1 എന്നോടൊന്നരുളി ജഗദ്ഗുരു
യാഹി നാരദ, ഭൂപൻനളനൊടു
ഭൈമിയേയുമിങ്ങാത്മജന്മാരെയും വീര.
മേളയേതി തം ഭീമമഭിധേഹി.

2. കലികൃതമഖിലമഘമകന്നിതു,
നളനപി മങ്ഗലമവികലമുദയതു.
സതികളിൽമണിയൊടു നീ പുരം പ്രവിശതു,
സന്മുഹൂർത്തവും സരസ്വതീ വദതു. വീര.

3. ഭാരതിയാലുദിതം സമയവു-
മാശു സങ്ഗതമിന്നു നൃപാലക
ഭീമഭൂമിപനും ഭൈമിയും വന്നതു
സേനയാ സഹ കാണിതു നരേന്ദ്രാ. വീര.

(മദ്ധ്യമാവതി)
ശ്ളോ. ഈവണ്ണം നാരദൻ വന്നരുളിന വചസാ
തോഷിതേ നൈഷധേന്ദ്രേ
താവും മങ്ഗല്യവാദ്യദ്ധ്വനിതബധിരിതാ-
ശേഷദിക്ചക്രവാളം
സൗവർണ്ണേദ്ദണ്ഡകേതുപ്രചുരവരചമൂ-
വേഷ്ടിതോ ഭീമനും വ-
ന്നാവിർമോദംപുരസ്താത്‌ സഹ നിജസുതയാ
വ്യാഹരദ്വൈരസേനിം 22


"https://ml.wikisource.org/w/index.php?title=നളചരിതം_നാലാം_ദിവസം&oldid=214660" എന്ന താളിൽനിന്ന് ശേഖരിച്ചത്