ഒമ്പതാം സർഗ്ഗം 87
മട്ടുതൻ സൈന്യത്തെയൊക്കവേ വെന്നുടൻ
ശത്രുഘ്നനെത്തുന്നതു കണ്ട നേരമാ
രാത്രിഞ്ചരൻ ക്രോധമൂർച്ചിതനായ്പരം
മത്തദ്വിപങ്ങളെപ്പോലെ നേരിട്ടഥ
മർത്ത്യദൈത്യേശ്വരന്മാർ പൊരുമന്തരേ
വ്യത്യാസമാരിലും കാണാതെ മധ്യസ്ഥ-
വൃത്യാ ജയലക്ഷ്മിയും നോക്കിനിന്നുതേ.
ദൈത്യേന്ദ്രശസ്ത്രജാലങ്ങൾ ശത്രുഘ്നനും
ശത്രുഘ്നശസ്ത്രജാലങ്ങൾ ദൈത്യേന്ദ്രനും
ക്ഷിപ്രം മുറിച്ചണപ്രായമാക്കി ദിവ്യ
പുഷ്പവർഷങ്ങളിൽ ചേർത്തി വീൾത്തി ചിരം.
ശത്രുഘ്നവീര്യം പൊറുത്തുകൂടാഞ്ഞഥ
ശക്തിമാനാം ലവണൻ മഹാദാരുണൻ
മൃത്യുദണ്ഡാഭമാം കുന്തമെടുത്താശു
മർത്ത്യേന്ദ്രഫാലത്തിലാഞ്ഞിടിച്ചാനഹോ.
സ്രസ്താംഗനായി ബ്ഭവിച്ചാൻ നരേശ്വരൻ
അല്പനേരം കൊണ്ടു വീണ്ടു ജ്വലിച്ചിതു
ക ല്പാ ന്ത കാ ലാ ഗ്നി തു ല്യ തേ ജ സ്സൊ ടും. 160
ദുഷ്ട! നീ ജിവലോകത്തിനുണ്ടാം ഗതി -
.യിക്ഷണം കണ്ടുകൊൾകെന്നുരച്ചഞ്ജസാ.
പൃഥ്വീപതീന്ദ്രനെന്നും താനമോഘമാ
മസ്ത്രം ഗ്രഹിച്ചതു കയ്യിലിട്ടാട്ടിനാൻ
കത്തി ജ്വലിക്കുമഗ്ഘോരാസ്ത്രതേജസ്സു
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |