62 ഉത്തരരാമചരിതം.
പാവനനാം മുനിവർയ്യനും തൽക്ഷണം
ദിവ്യചക്ഷുസ്സുകൊണ്ടെല്ലാമറിഞ്ഞുട-
നുർവ്വീതനയ്യാന്തികേ ഗമിച്ചാൻ ദ്രുതം.
മാൾകുന്നതിർയ്യക്കിനെക്കൻടുളവായ
ശോകവും ശ്ലോകമായോരമ്മുനിക്കഹോ
രാഘവദേവിയെയമ്മട്ടു കണ്ടപ്പോ-
ളാഗതമാം ദു:ഖമെന്തൊന്നു ചൊൽവു ഞാൻ.
രോദനം നിർത്തി വൈദേഹി കണ്ണീർതുട-
ച്ചാതങ്കമോടു വന്ദിച്ചാളനന്തരം
സീതതൻ ഗർഭചിഹ്നം കണ്ടു വാല്മീക-
ജാതനും സൽസുതാശിസ്സു നൽകീടിനാൻ.
അത്യന്തദീനയാം ദേവിയെപ്പാർത്തുകൊ-
ണ്ടിത്തരം ചൊല്ലീടിനാൻ മുനിനായകൻ.
വത്സേ! വിദേഹേന്ദ്രനന്ദിനി! സാധ്വികൾ
ക്കുത്തംസമേ! വാർത്തയെല്ലാമറിഞ്ഞു ഞാൻ.
മിഥ്യാപവാദംനിമിത്തം ക്ഷുഭിതനാം
ഭർത്തവു നിന്നെ ത്യജിച്ചിതെന്നാകിലും
അത്തൽപെടായ്കന്യദേശത്തിലെത്താത-
സത്മനിതാൻ വന്നിതെന്നറിഞ്ഞീടു നീ.
മിത്രമാണേറ്റം തവ ശ്വശുരണു ഞാൻ
സത്തുകൾക്കാലംബനമണു നിൻപിതാ
ഉത്തമസാധ്വിയല്ലോനീ മമ നിന്നി-
ലെത്രയും വാത്സല്യമുണ്ടേതുമട്ടിലും.
ത്രൈലോക്യകണ്ടകനെക്കൊന്നു സജ്ജന-
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jithintom08 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |