ഏഴാം സർഗ്ഗം 61
ണ്ടായാസമാർന്നൊഴിക്കും ജലശീകരം
വായുദേവൻ ദൈന്യമോടഥ കൊണ്ടുവ-
ന്നായവണ്ണം തളിച്ചങ്ങു വീയീടിനാൻ.
പിന്നെച്ചിരേണ ബോധം വീണനേരത്തു
വന്നശോകേന പൊട്ടിക്കരഞ്ഞാളവൾ.
ഖിന്നയായ് ദിക്കുകൾ സാമസ്രീമീക്ഷിച്ചഹോ
കുന്ദനം ചെയ്താൾ കുരരിപോലെച്ചിരം
പുല്ലും സമിത്തം ഹരിപ്പതിന്നാവഴി
മെല്ലെഗ്ഗമിക്കുന്നു വാല്മീകിശിഷ്യരും.
വല്ലാത്ത ദീനസ്വരമതു കേട്ടപ്പൊ-
ളല്ലലോടും തൽസമീപത്തിലെത്തിനാർ.
രാഘവപത്നി രോദിപ്പതു കണ്ടവർ
വേഗേന താപസേന്ദ്രാന്തികേ ചെന്നുടൻ
ശോകം മുഴുത്തവൾ കേഴും പ്രകാശങ്ങ-
ളാകവേ ചൊന്നാർ സസംഭ്രമമഞ്ജസാ.
ഏതോമഹാനാമൊരാളുടെ പത്നിയെ-
ന്നോതാമവൾ ഞങ്ങൾ മുമ്പു കാണാത്തവൾ
ഖേദം കലർന്നു തളർന്നു വക്ത്രംവര-
ണ്ടാധിയോടും കരയുന്നിതു കാനനേ. 40
മാമുനേ ചെന്നു നോക്കീടുക തെല്ലുമേ
താമസിക്കാതെഴുനെള്ളുക വേണമേ
ഭാഗീരഥീതൻ സമീപേ കിടക്കുന്നു
ശോകം പൊറുക്കാതെ രോദിച്ചു രോദിച്ചഹോ.
ഏവമാബ്ബാലകർ ചൊല്ലുന്നതു കേട്ടു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jithintom08 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |