ആറാം സർഗ്ഗം. 51
മൽപ്രിയനെൻപ്രിയം ചെയ്ലോൻനിതാന്തമെ- ന്നുൾപ്പൂവിലേരറമാനന്ദിച്ചു ജാനകി കല്പദ്രുമട്ടവൻ വിട്ടവളിൽഖൾഗ വൃക്ഷമായ്ത്തീർന്നതറഞ്ഞീലസാധ്വിയാൾ. സൌമിത്രിയേതും പുറത്തു കാട്ടാത്തോരു ഭീമമാം ഭാവിവ്യസനം തദന്തരേ സീമയററുണ്ടായ ദുർല്ലക്ഷണങ്ങളാ- ഭുമീസുതയോടു ശംസിച്ചിതഞ്ജസാ. ദക്ഷിണനേത്രം ചലിച്ചിതു.ദേവിക്കു തൽക്ഷണം ഗാത്രമെല്ലാം വിറച്ചൂ ദൃശം ചിത്തവുമൊന്നിലുംതാൻ നിന്നിടാതെക- ണ്ടത്യന്തമപ്പോൾ പിടച്ചിതു വിദ്രുതം. ശ്രീരാഘവദേഹമുള്ളിൽനിന്നേതുമേ മാറാത്ത മട്ടോർമ്മ വന്നിതത്യാകുലം പാരമധൈര്യം വളർന്നിതെന്നല്ലഹോ പാരൊക്കവേ ശൂന്യമെന്നു തോന്നീ തദാ. 60 ദുർന്നിമിത്തങ്ങളോരോന്നു കണ്ടേററവും ഖിന്നയായാനനം വാടിത്തലർന്നവൾ മന്നവന്നും സഹജർക്കും ശൂഭം നൽകു- കെന്നു ദൈവത്തോടിരന്നിതു ചേതസാ എന്നുടെ കാന്തനും തത്സോജരന്മാർക്കു- മോന്നുമേ നന്മകളുണ്ടായ് വരേണമേ എന്മതൃവർഗ്ഗത്തിനും വിപത്തൊന്നുമേ വന്നു ചേരാതിരിക്കേണമേ ദൈവമേ.
8
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |