രമ്യയാം കിഷ്ക്കിന്ധയിൽ പോയിനി വാണീടണം 25
അന്നന്നു സംഭവിച്ചീടുന്നൊരു വൃത്താന്തങ്ങ-ളൊന്നൊഴിയാതെയറിയിക്കുവൻ ഭവാനെ ഞാൻ.
ശത്രുഹീനമായുള്ള രാജ്യത്തേയെല്ലാം മന്ത്രി-സത്തമരൊത്തു കാത്തു വാൾക നീ വഴിപോലെ.
ഉത്തമോത്തമനാകുമംഗദൻ തന്നെ പ്പരം
ചിത്തമോദേന നോക്കി രക്ഷിച്ചീടണം ഭവാൻ. 100
മാരുതിയായ വീരൻ തന്നെയുമഴലേതും
ചേരാതവണ്ണം പരിപാലിച്ചീടണം സദാ.
ജാംബവാൻ മുതലായ മാന്യന്മാരെയുമേറ്റം
സമ്മൊദമോടു കാത്തുകൊള്ളേണം യഥാസുഖം.
ഊനമെന്നിയേ മൽകാര്യാർത്ഥമായഹോ നിജ-
പ്രാണനെപ്പോലും കളയുന്നൊരീ വീരന്മാരെ
മാനിച്ചീടണം വഴിപോലെയങ്ങൊരുവർക്കും
മാനസേ സുഖക്കേടിന്നിടയാക്കരുതേതും.
മാനവശ്രേഷ്ഠൻ വീണ്ടുമിത്തരമരുൾചെയ്തു
വാനരക്കുലേന്ദ്രനെപ്പുൽകിനാൻ ബാഷ്പാകുലം.
ഭാനുപുത്രനും രഘുനായകപദാംബുജ
വീണുസാഷ്ടാംഗം നമിച്ചീടിനാൻ സഗൽഗഭം.
പിന്നെ രാജേന്ദ്രൻ മഹാത്മാവായ വിഭീഷണൻ-
തന്നുടെ കയ്യും പിടിച്ചാദരാൽ ചൊല്ലീടിനാൻ.
നിർമ്മലമതേ ധർമ്മജ്ഞോത്തമ ഭവനുള്ള
ധർമ്മനുഷ്ഠാനങ്ങൾക്കു സമ്മതം നൽകീടുന്നേൻ.
ഭ്രാതാവാകിയ വിത്തനാഥനുംക്കർമ്മത്തിൽ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Dhwanidv എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |