22
സമ്മദമാർന്ന പൗരമുഖ്യരുമമാത്യരും
മന്നവന്മാരുമർക്കാത്മജപൗഖസ്ത്യന്മാരും.
മുന്നണിയായിട്ടെഴുന്നള്ളിനാൻ നൃപേശ്വരൻ.
അന്നേരം സൗധങ്ങളിൽനിന്നുടനുടൻ പൗര-
കന്യമാരെല്ലാം മൂദാ പൂമഴ തൂകീടിനാർ.
സുന്ദരിമാരും സർവ്വം മറന്നു സസംഭ്രമം
വന്നുടൻ വാതായന പംക്തികൾ തിങ്ങീ തുലോം.
കൂന്തൽ ചീകുന്ന മധ്യേ ഘോഷം കേട്ടൊരു നാരി
കൂന്തലും താങ്ങി വന്നു നിന്നിതു ചിത്രംപോലെ.
അഞ്ജനമൊരുകണ്ണിലണിഞ്ഞു മറ്റേതിലെ-
ക്കഞ്ജനമെടുത്തുംകൊണ്ടങ്ങിനെ നിന്നാർ ചിലർ.
സംഭ്രമാലുറയ്ക്കാത്ത പൊന്മണിക്കാഞ്ചിതന്റെ
തുമ്പുകൾ പിടിച്ചതിലൊന്നു വിട്ടഴിഞ്ഞഹോ
അന്തരാ രത്നമെല്ലാം കൊഴിഞ്ഞും തടഞ്ഞുമ-
പ്പന്ഥാവിൽ പതറിക്കൊണ്ടന്യയുമെത്തീടിനാൾ.
ഇത്തരമോവിധമണഞ്ഞു നിറഞ്ഞോരു
മുഗ്ദ്ധാംഗിമാരും പൗരകന്യകാവൃന്ദങ്ങളും
ഉത്തമോത്തമം രാമകീർത്തനം പാടുന്നതു
ഹൃത്തടം കുളുക്കുർമാറെങ്ങുമേ കേൾക്കായ് വന്നു. 40
രാമദേവനും സുമിത്രാത്മജർ വീയീടുന്ന
ചാമരങ്ങൾതൻ ചാരുചന്ദ്രികാവിലസിതം
കോമളമന്ദഹാസപ്രഭയാൽ വളർത്തിക്കൊ-
ണ്ടാമോദമ്മാറെഴുനെള്ളിനാൻ മന്ദം മന്ദം.
പട്ടണപ്രദക്ഷിണം കഴിഞ്ഞാക്ഷിതീശ്വരൻ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Alfasst എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |