താൾ:Thunjathezhuthachan.djvu/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

 നെന്തൊരു കഴിവെന്നു ചിന്തിച്ചു ശതമഖൻ
 ചെന്താർബാണാർത്തികൊണ്ടു സന്താപം മുഴുക്കയാൽ.
 സന്തതം മനക്കാമ്പിൽ സുന്ദരഗാത്രീരൂപം
 ചിന്തിച്ചു ചിന്തിച്ചനംഗാന്ധനായ് വന്നാനല്ലൊ"
        
 "മന്ദഹാസവും പൂണ്ടു രാഘവനതുകേട്ടു
 മന്ദം മന്ദം പോയ് ചെന്നു നിന്നു കണ്ടിതു ചാപം;
 ജ്വലിച്ച തേജസ്സോടു മെടുത്തു വേഗത്തോടെ
 കുലച്ചു വലിച്ചുടൻ മുറിച്ചു ജിതശ്രമം.
 നിന്നരുളുന്നനേര മീരേഴുലോകങ്ങളു-
 മൊന്നു മാറ്റൊലിക്കൊണ്ടു വിസ്മയപ്പെട്ടൂ ജനം.
 പാട്ടുമാട്ടവും കൂത്തും പുഷ്പവൃഷ്ടിയുമോരോ
 കൂട്ടമേ വാദ്യങ്ങളും മംഗലസ്തുതികളും
 ദേവകളൊക്കെപ്പരമാനന്ദം പൂണ്ടു ദേവ-
 ദേവനെസ്സേവിയ്ക്കയുമപ്സരസ്ത്രീകളെല്ലാം
 ഉത്സാഹം കൈക്കൊണ്ടു വിശ്വേശ്വരനുടെ വിവാ-
 ഹോത്സവാരംഭഘോഷം കൊണ്ടു കൌതുകം പൂണ്ടാർ
        
 ഇടിവെട്ടിടുംവണ്ണം വിൽമുറിഞ്ഞൊച്ചകേട്ടു
 നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ
 മൈഥിലി മയിൽ‌പ്പേടപോലെ സന്തോഷം പൂണ്ടാൾ
 കൌതുകമുണ്ടായ്‌വന്നൂ ചേതസി കൌശികനും.

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/84&oldid=171895" എന്ന താളിൽനിന്ന് ശേഖരിച്ചത്