ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Subhashitharathnakaram-patham-pathipp-1953.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശ്രീ
സുഭാഷിതരത്നാകരം.
——————
ഒന്നാം പ്രകരണം.
——————
അതിഥി സൽക്കാരം.

൧ ബാലനോ വൃദ്ധനായോനോ യുവാവോഗൃഹമെത്തിയാൽ
പരിചിൽ സൽക്കരിക്കേണം; ഗുരുവാണു ഗൃഹാഗതൻ.

൨ ഗേഹത്തിൽ വന്നവൻതന്നെ വെറുപ്പിച്ചിട്ടയപ്പവൾ
അവന്നു പുണ്യമേകീട്ടു താൻ ഗ്രഹിക്കുന്നു ദുഷ്കൃതം.

൩ ശത്രുവും തൻഗൃഹേ വന്നാൽ വഴിപോൽ സൽക്കരിക്കണം
മുറിക്കുന്നവനും വൃക്ഷം തണലേകുന്നതില്ലയോ?

അതിത്വം.


൪ അതിദാനാൽ ബദ്ധൻ ബലി;
   യതിലോഭത്താൽ സുയോധനൻ നഷ്ടൻ;
   അതികാമാൽ പൌലസ്ത്യൻ
   ഹതനായ്,——-തി സർവ്വദിക്കിലും, വർജ്യം.


അന്തഃകരണം. (സ്വ)


൫ ഈശ്വരാജ്ഞകളെന്തെല്ലാമെന്നതാർക്കറിയാം ഭുവി
  എന്നുള്ള സംശയം തെല്ലും തോന്നീടരുതു ചൊല്ലുവൻ.

൬ അകൃത്യം ചെയ് വതിന്നായിത്തുനിയുന്ന ദശാന്തരേ
   'അരുതെ'ന്നൊരു ശബ്ദം തന്നുള്ളിൽനിന്നുളവായ് വരും,

൭ അന്തഃകരണമെന്നത്രേയിതിൻ നാമം ധരിക്കണം;
   ഉള്ളിൽ വാഴുന്നൊരീശൻ്റെ യാജ്ഞയാണിതു നിണ്ണയം.

൮ ഈശവിശ്വാസമുണ്ടായാലിതുണ്ടായ് സ്ഥിരമായ് വരും;
   ഇതിനെ സ്വീകരിക്കായ്കിലിതു മെല്ലേ കുറഞ്ഞുപോം.

൯ അമരക്കാരനില്ലാത്ത കപ്പലെന്ന കണക്കിനേ
   നിരാശ്രയതമസ്സിങ്കൽ മഗ്നനാം പുരുഷൻ തദാ.

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/25&oldid=222777" എന്ന താളിൽനിന്ന് ശേഖരിച്ചത്