താൾ:Subadrarjjanam 1901.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ബലഭദ്രർ.
[ദൂതനോട്]


പുറത്തപോയില്ക്കു. അല്പസമയംകഴിഞ്ഞിട്ടമറുവടിതരാം.

ദൂതൻ.

കല്പനപോലെ.

[പോയി]


കൃഷ്ണൻ

ഇവിടുന്ന എങ്ങിനെ മറുവടി അയയ്ക്കുവാനാണ വിചാരിയ്ക്കുന്നത്?

ബലഭദ്രർ.

സംശയിയ്ക്കുവാനുണ്ടൊ?

ഭുവനതലമശേഷംകീൎത്തിയാൽശുഭ്രമാക്കു
ന്നവനിപതിവിശേഷാത്സൎവ്വസമ്പത്സമൃദ്ധൻ
സവിനയമിതുനമ്മോടിത്ഥമൎത്ഥിച്ചതോൎത്താൽ
യുവതിഭഗിനിതന്റേഭാഗ്യവൈചിത്ൎ‌യ്യമത്രെ.        ൧൧

എല്ലാംകൊണ്ടും ദുൎയ്യോധനനാണ കൊടുക്കേണ്ടത. അതിനാൽ നമുക്കു വലിയബന്ധുലാഭവും, സുഭദ്രയ്ക്കു വളരെ ക്ഷേമവും ഭവിക്കും. ഇനി താമസിച്ചുകൂടാ, വേഗത്തിൽ സമ്മതം കൊടുക്കണം.

കൃഷ്ണൻ.
[ആത്മഗതം]


കഷ്ടം! അത്യുത്തമനായിരിയ്ക്കുന്ന പ്രിയസഖന്റെ ഗുണങ്ങൾ ലേശംപോലും അറിയാതെ ജ്യാഷ്ഠൻ ഈ ദുഷ്ടനെ കുറിച്ച ഇങ്ങിനെ പറയുന്നുവല്ലൊ. ഈ നിശ്ചയം സുഭദ്രയ്ക്കു വ്യസനകരമാകുവാനാണ സംഗതി.

സുമതിഭഗിനിനൂനംഹൃത്തിലോൎത്താലവൾക്കീ
ക്കുമതിയിലനുരാഗംവായ്ക്കുവാനില്ലബന്ധം
അമിതകുതുകമേവംജ്യേഷ്ഠനുംതീൎച്ചയായി
സ്സമിതിയിലുരചെയ്താനെന്തുഞാൻവേണ്ടതിപ്പോൾ?       ൧൩

[ആലോചിച്ച്]






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Shajiarikkad എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/35&oldid=171468" എന്ന താളിൽനിന്ന് ശേഖരിച്ചത്