താൾ:Samudhaya mithram 1919.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

--- 47 ---

നെ അതിഥികൾ പലേ തരക്കാരായിരിക്കുമ
ല്ലൊ.  ഇവരെയെല്ലാം  യഥോചിതം  സൽക്കരിച്ചു
സന്തോഷിപ്പിക്കണമെന്നാണു ധർമ്മശാസ്രം ഉപദേശിക്കുന്നത്.
ക്ഷണിച്ചവരുടെ കാര്യവും ക്ഷണിക്കാത്തവരുടെ കാര്യവും നാം 
ഒരു പോലെ വിചാരിക്കരുത്. ക്ഷണിച്ചവരുടെ കാര്യം പ്രത്യേകം 
മനസ്സിരുത്തണമെന്നു പറയേണ്ടതില്ലല്ലോ. ഇതുപോലെ തന്നെ 
ഉയർന്ന പദവിയിൽ ഇരിക്കുന്ന ഒരാളുടെ ആവശ്യവും ഒരു 
മോശക്കാരന്റെ ആവശ്യവും ഒരുപോലെയായിരിപ്പാൻ തരമില്ല.  
ഈ വിധം അവസ്ഥ, ആവശ്യം മുതലായ വ്യത്യാസങ്ങളനുസരിച്ചു 
ലൌകികവിഷയത്തിലും പല ഭേദങ്ങളും വ്യത്യാസങ്ങളും 
ചെയ്യേണ്ടതായിട്ടുണ്ട്.
        എന്നാൽ എപ്പോഴും എല്ലാവർക്കും ഈ ഒരു
കാര്യം ഇങ്ങിനെ ഉചിതംപോലെ ഭംഗമായി നിർവ്വഹിപ്പാൻ  
സാദിച്ചു എന്നു വരുന്നതല്ല. വലിയ സ്ഥിതിയിലുള്ള ഒരാൾ 
താണനിലയിലുള്ള
ഒരാളുടെ ഗൃഹത്തിൽ യദൃച്ഛയായി ചെല്ലുന്നതായാൽ ആ മാന്യനായ 
അതിഥിയുടെ അവസ്ഥയനുസരിച്ച് അദ്ദേഹത്തെ ആരാധിപ്പാൻ 
ആ ഗൃഹസ്ഥനെക്കൊണ്ടു കഴിഞ്ഞു എന്നു വരുന്നതല്ലല്ലൊ. 
അങ്ങിനെയുള്ള അവസരങ്ങളിൽ തന്റെ സ്ഥിതിയനുസരിച്ചും 
തല്കാലസൌകര്യംപോലെയും വല്ലതും ചെയ്തു തൃപ്തിപ്പെടുത്തുവാനോ 
സാധിക്കയുള്ളു. അതി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_mithram_1919.pdf/55&oldid=169603" എന്ന താളിൽനിന്ന് ശേഖരിച്ചത്