ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൬൬ ശാസ്ത്ര_വിവർത്തനം
"കലകൾക്കിതിരില്ല , കാലമുദ്യൽബലമോടുന്നു കനത്തുറച്ച ഹൃത്തും ചുടലപ്പടഹപ്പടിക്കു താളത്തൊടുതൻ നീളെയടിച്ചുകൊണ്ടിരിപ്പൂ" എന്നു തർജ്ജിമചെയ്തിരിക്കുന്നതു വായിക്കുമ്പോൾ മൂലമേതാണെന്നുള്ള സംശയം തോന്നിപോകുന്നു. എന്നാൽ അവിടേ ക്കുതന്നെയും "ഹാംലറ്റു" തർജ്ജിമചെയ്തപ്പോൾ ആ വിജയം കരസ്ഥമാക്കാൻ സാധിച്ചില്ല. ഇതിൽനിന്നും ഒരു സംഗതി വെളിപ്പെടുന്നു. കാവ്യം വ്യംഗ്യഭൂയിഷ്ടമായിരിക്കുമ്പോൾ അതിൽ അന്തർഭവിച്ചിരിക്കുന്ന ആശയങ്ങളെല്ലാം ഭാഷാന്തര ത്തിൽ വരുത്തുന്നകാര്യം ശ്രമസാദ്ധ്യമാണ്. "തൽസേവാര്ത്ഥം തരുണസഹിതാസ്താമ്രപാദാരവിന്ദാ- സ്താമ്യന്മാദ്ധ്യാഃ സൂനഭരനതാസ്താരഹാരാവലൂകോഃ താരേശാസ്യാസ്തരളനായനാ സ്തർജ്ജിതാംഭോദകേശ്യ- സ്തത്രസ്ഥാസ്സ്യുഃ സ്തബകിതകരാസ്താലവൃന്തൈസ്തരുണ്യഃ" എന്ന ആദിപ്രധാനമായ ശൂകസന്ദേശശ്ലോകം, "കാന്തന്മാരൊത്തു കാൽത്താർ, കടി കടുകളവിൽ ക്ലാന്തമദ്ധ്യം, കനത്തിൽ- ക്കാന്തിപ്പെട്ടുള്ള കൊങ്കക്കട, മഴകുകല- ർന്നാടിടും കമ്രഹാരം, കാന്തത്തിങ്കൾപ്രഭാസ്യം, കളിയുടയ കയൽ- ക്കണ്ണു , കാർകൂന്തലേവം- കാന്ത്യാ കല്യാണിമാർ കൈവിശിറിയൊടവിടെ- ദ്ദേവസേവയ്ക്കുംകൂടും" എന്നു തർജ്ജിമചെയ്ത അവുടുത്തെപ്പോലെ സരസ്വതീപ്രസാദം സിദ്ധിച്ചിട്ടുള്ളവർ ലോകത്തിലെവിടെയും അസുലഭമായി കാണുകയുള്ളു. വിവർത്തനത്തിൽ ഫലിതസമ്മിശ്രമായ ഒരു വ്യാഖ്യാനരീതിയാണ് മഹാകവി കുഞ്ചൻനമ്പാർ സ്വീകരിച്ചിരിക്കുന്നത് : "കർണ്ണാരുന്തൂദമന്തരേണ മണിതം ഗാഹസ്വ കാകി സ്വയം മാകന്ദ മകരന്ദശാലിനമിഹ ത്വാം മന്മഹേ കോകിലം "
എന്ന സ്കൃതശ്ലോകം അദ്ദേഹം എങ്ങനെ വിവർത്തനം ചെയ്തിരിക്കുന്നു എന്നു നോക്കുക!
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.