ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അദ്ധ്യക്ഷപ്രസഗം ൧൯൫
തത്തിന്റെ പോക്കു്. സംസകൃതസാഹിത്യത്തിൽപ്പോലും ഹാ സ്യരസം മിക്കവാറും വിരളമാണെന്നാണ് ഞാൻ കണ്ടുംകേ ട്ടും അറിഞ്ഞിട്ടുള്ളതിൽ നിന്നു് എനിക്കുതോന്നിയിട്ടുള്ളതു് . സദ്യപ്രിയനും ഭീരുവും വിടുവായനുമായ ഒരു ബ്രാഹ്മണനെ കളിയാക്കുന്നതിനെ കവിഞ്ഞുളള ഹാസ്യബോധം കാളിദാ സൻപോലും പ്രകടിപ്പിച്ചിട്ടില്ല. നമ്മുടെ കുഞ്ചൻനമ്പ്യാ രുടെ ഒരൊറ്റ ഫലിതംമതി , സംസ്കൃതസാഹിത്യത്തെ മുഴുവ നും ഹാസ്യപ്രയോഗത്തിൽ തലകുനിപ്പിക്കുവാൻ. കൈര ളിയുടെ ഭാഗ്യദോഷംകൊണ്ടു് ഒരു വമ്പിച്ച ഹാസ്യസാഹി ത്യസഞ്ചയം വാമൊഴിയായി മാത്രംഉപജീവിച്ചു നശിച്ചു പോയിട്ടുണ്ട് . പണ്ടത്തെ ചാക്യാന്മാരുടെ സന്ദർഭോചിത മായ ചാടുവാക്യങ്ങളും കാലോചിതമായ ദുഷ് പ്രഭുത്വഭത്സ നങ്ങളും മറ്റും എഴുതി സൂഷിച്ചുവെക്കുവാൻ അന്നാർക്കും തോന്നിയില്ലല്ലോ, എന്നു എങ്ങനെ പരിതപിക്കാതിരിക്കും ! കുഞ്ചൻമ്പ്യാരുടെ തുള്ളലുകളിൽ കാണുന്നതു് അന്നത്തെ ചാക്യാർഫലിതത്തിന്റെ ഒരു പ്രതിബിംബം മാത്രമാണെ ന്നുതോന്നുന്നു . അതെങ്ങനയുമാകട്ടെ. ഹാസ്യത്തിന്റ എല്ലാ ഉൾപ്പിരിവുകളിലും കേരളീയർ നിഷ്ണാതന്മാരാണു് . വാങ് മാത്രമായ ഫലിതം (wit), അനുകമ്പാർദ്രമായ ഹാസ്യം (humour), പരോക്ഷഹാസ്യം (irony ),അന്യാപദേശരൂപമായ അധിക്ഷേപം (satire), തീക്ഷ്ണമായ ഭത്സനം(invective), ഹാസ്യാനുകരണം (hurlesque), മുതലായവയ്ക ഇടക്കാലത്തു സാഹിത്യത്തിൽ പല ദൃഷ്ടാന്തങ്ങളും കാണാം . എന്നാൽ ഇപ്പോഴത്തെ സർവ്വതോമുഖമായ പാരതന്ത്ര്യ ത്തിൽ ഹാസ്യസാഹിത്യം കുറഞ്ഞൊന്നു മന്ദീഭവിച്ചിട്ടു ണ്ട് . ഹാസ്യപ്രയോഗം ഇപ്പോൾ വളരെ അപകടമുള്ള ഒ രു വ്യവസായമായിട്ടാണു് തീർന്നിരിക്കുന്നത് . 'പാറപ്പുറം ' 'ഉദയഭാനു' മുതലായ ഉജ്ജ്വലാധിക്ഷപങ്ങൾക്കു് ഇന്നു് ഒ രു അനന്തരഗാമിയുണ്ടാകുമെന്നതു ചിന്തനീയംപോലുമ
ല്ല . ബുദ്ധി നിർഭയമായി വിഹരിക്കുന്ന ഒരു അന്തരീക്ഷ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.