താൾ:RAS 02 05-150dpi.djvu/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


298

രസികരഞ്ജിനി

രുന്നതാണ് ഇവരുടെ അഭിപ്രായങ്ങളിലുള്ള അന്തരം. ആദ്യത്തെ മലയാളമാസിക 1056 മീനത്തിൽ തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട ‘വിദ്യാവിലാസിനി‘യാകുന്നു. ഇപോൾ അതു നടപ്പില്ല. പിന്നത്തേത രാജ്യകാര്യങ്ങളെ പ്രതിപാദിക്കുന്നതല്ലെന്നുള്ള നിഷ്ഠയോടുകൂടി തൃശ്ശിവപേരൂർ കല്പദ്രുമാലയത്തിൽ 1065 കന്നിമാസത്തിൽ ജനിച്ച വിഖ്യാത വിദുഷിയായ ‘വിദ്യാവിനോദിനി’യാണ്. ഇംഗ്ലീഷ്, സംസകൃതം, മലയാളം എന്ന ഭാഷകളിൽ അപാരപാണ്ഡിത്യം സമ്പാദിച്ച വീരപുരുഷന്റെ ലാളനയിൽ വളർന്നുവന്ന ംരം പത്രരത്നം അല്പകാലങ്കൊണ്ടു സജ്ജനസമ്മതം പ്രാപിക്കുകയും പിന്നീടുണ്ടായിട്ടുള്ള പത്രഗ്രന്ഥങ്ങൾക്കെല്ലാം ഒരു മാതൃകയായിത്തീരുകയും ചെയ്തു. യൌവനാരംഭത്തിൽ സ്വയംവരത്തിന്നുവേണ്ടി രക്ഷാധികാരം വിട്ടു പുറപ്പെട്ടതിന്റെ ശേഷം നാനാപ്രകാരേണ പേരുകേട്ടിട്ടുള്ള ചിലരുടെ നർമ്മാലാപങ്ങളെക്കൊണ്ടു തൃപ്തിപ്പെടാതെ അവസാനം വ്രതഭംഗവും അനുഭവിച്ച് ഒന്നരക്കൊല്ലമായിട്ട പുറത്തുവരുവാൻ പാടില്ലാത്തവിധം അതിദയനീയമായ അവസ്ഥയിൽ കിടപ്പായിരുന്നു. മലയാളത്തിൽ ഇതുവരെ 32 പത്രങ്ങൾ ഉണ്ടായിട്ടുള്ളതിൽ പ്രതിദിനപത്രമൊന്നുമില്ലെന്നു കാണുന്നത് ശോചനീയംതന്നെ. ഇതിന്നുപുറമെപത്രഗ്രന്ഥങ്ങളും മാസികകളും കൂടിയുള്ള തുക 27 മാത്രമാണ.

മേൽ‌പറഞ്ഞ പത്രങ്ങളിൽ പ്രതിവാരമെന്ന നിലവിട്ട് ഒരുപടികൂടി സഞ്ചരിക്കുന്നതിന്നുള്ള ധൈര്യവും സാമർത്ഥ്യവും ‘മലയാള മനോരയ്ക്കു മാത്രമുണ്ടെന്നുള്ള സംഗതി സർവ്വധാശ്ലാഘിനീയം തന്നെ. എന്തെന്നാൽ ബ്ലാത്തിയിലുള്ള പ്രതിവാരപത്രത്തിന്ന് 50000 വരിക്കാരുണ്ടായാൽ ആ പത്രത്തിന്ന നടപ്പുള്ളതായി വിചാരിക്കുന്നു. ഇൻഡ്യയിൽ ആത്തരത്തിലൊന്നിന്ന 5000 വരിക്കാരെ കിട്ടിയാൽ ഉൽകൃഷ്ടപദവി ലഭിച്ചു . ആയിരം വരിക്കാരെ അന്വേഷിച്ചുണ്ടാക്കുവാൻ കൂടി സാധിക്കാതെയാണല്ലോ മലയാളപത്രങ്ങൾ സഞ്ചരിക്കുന്നത്. ഇങ്ങനെ ബ്ലാത്തിയിലുള്ള സഹജീവികളുടെ പത്തിന്നൊന്ന് പഴമയിലും നൂറ്റിന്ന രണ്ടു പ്രചാരത്തിലും നൂറ്റിന്നൊന്നു അധികരത്തിലും ജനസമ്മതത്തിലും ഇപ്പോൾ മലയാള പത്രങ്ങൾ എത്തിക്കൂടീട്ടുള്ള കാലമാകുന്നു.

എ. നാരായണപ്പുതുവാൾ.































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/32&oldid=167658" എന്ന താളിൽനിന്ന് ശേഖരിച്ചത്