താൾ:RAS 02 02-150dpi.djvu/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---132---
നാഗാനന്ദം

ജീമൂതവാ-- അമ്മേ! ഇങ്ങിനെ പറയരുത്. ഇദ്ദേഹം എന്താണ് ചെയ്തത്? പരമാർത്ഥത്തിൽ ശരീരത്തിന്റെ സ്ഥിതി മുമ്പുതന്നെ ഈ വിധത്തിലാണല്ലോ.

രക്താസ്ഥിമജ്ജവസമാംസമിതൊക്കെയും ചേർ

ത്താത്തോലുകൊണ്ടുപുറമേ പുതുതായ്പൊതിഞ്ഞ്
തീർത്തുള്ളൊരീയുടലിനെന്തൊരു ഭംഗിയുള്ള
തോർത്തീടിലെത്ര വഷളാണിതു കാഴ്ചയിങ്കൽ. (൧൦൩)

ഗരു-- ഹേ മഹാത്മൻ! നരകാഗ്നിയുടെ ജ്വാലമാലകളാൽ ആത്മാവ ദഹിക്കപ്പെട്ടതായി തോന്നുന്ന എന്റെ ഈ സ്ഥിതി വളരെ ദുഃഖിതാവസ്ഥയിലാണ്. അതുകൊണ്ട എന്റെ ഈ പാപശാന്തി വരുന്നതിലേക്കുള്ള മാർഗ്ഗം ഉപദേശിച്ചാലും!
ജീമൂതവാ-- ഇദ്ദേഹത്തിന്ന പാപപ്രായശ്ചിത്തമുപദേശിപ്പാൻ അച്ഛൻ അനുവാദം തരണം.
ജീമൂതകേ-- ഉണ്ണി! അപ്രകാരം ചെയ്താലും.
ഗരു-- (മുട്ടുകുത്തിനിന്ന തലയിൽ കൈവെച്ച തൊഴുതുകൊണ്ട്) ഭവാൻ കല്പിച്ചാലും!

ജീമൂ--

വിട്ടാലും ഹിംസ മുൻചെയ്തതിനലമനുതാ

പംഭജിച്ചാലമേറ്റം
തുഷ്ട്യജന്തുവ്രജത്തിന്നഭയമരുളിനൽ
പ്പുണ്യമാർജ്ജിക്കയെന്നാൽ |
ചെറ്റീമട്ടാചരിച്ചാൽപ്പരിണതതരമാം
പ്രാണി ഹിംസൊത്ഥപാപം
പറ്റില്ലാ വൻകയത്തിൽ സലിലതതിയില

ത്ത്യല്പമാമുപ്പുപോലേ || (൧൦൪)

ഗരു-- അങ്ങയുടെ കല്പനപോലേ

അജ്ഞാനനിദ്രയതുമൂലമുറങ്ങുമെന്നെ
വിജ്ഞാനിയാകിയ ഭവാനുണർത്തിയിപ്പോൾ !




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/63&oldid=167456" എന്ന താളിൽനിന്ന് ശേഖരിച്ചത്