താൾ:RAS 02 02-150dpi.djvu/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

{{center|---121--}

ഈ കായ്യംൎ എന്നെ സംബധിക്കുന്നതാകയാൽ 'ആവാം' എന്നുപറവാൻ അല്പം മടിയുണ്ടായി. 'ഞാൻ കുട്ടിയല്ലെ?' എന്നുമാത്രം ചോദിച്ചു. അമ്മായിയും ഞാനുമല്ലാതെ അവിടെ എന്റെ അമ്മമാത്രമെ ഉണ്ടായിരുന്നുള്ളു. ഞങ്ങളെല്ലാവരും വീട്ടിന്റെ പടിഞ്ഞാറപ്പുറെത്തുള്ള പൂമുഖത്ത് ഊണുംകഴിഞ്ഞ് ഉച്ചക്ക് ചുറ്റുമുള്ള വയലുകളിൽനിന്ന വരുന്ന കാറ്റേറ്റുങ്കൊണ്ട് നേരമ്പോക്കു പറഞ്ഞ് രസിച്ചിരിക്കുകയായിരുന്നു.

അമ്മായി-- (അമ്മയുടെ മുഖത്തുനോക്കി) നമ്മുടെ മാധവനു ഒരു സംബന്ധം ആലോചിക്കണ്ടേ? എവിടെയാണ വേണ്ടത?

അമ്മ ഇത്കേട്ട തലകുലുക്കി-- "നല്ല ഒരു തറവാട്ടകാരിയും രൂപലാവണ്യവും സ്വഭാവഗുണവും ഉള്ള ഒരുത്തി ആയിരിക്കണമെന്നുമാതമേ എനിക്ക പറവാനുള്ളു" എന്നുപറഞ്ഞു.

അമ്മായി--തൈവീട്ടിലെ തങ്കമണിയായാലോ?
അമ്മ-- അവളുടെ ദേഹം കുറെ- (കയ്യുകൊണ്ട കാണിച്ചു)- അല്ലേ? കുട്ടനോ വളരെ കൃശനുമാണല്ലൊ.
അമ്മായി-- അവളുടെ സൗന്ദയ്യംൎ കണ്ടിട്ടാണ് പറഞ്ഞത്. അല്ലെങ്കിൽ നമ്മുടെ ചിമ്മുക്കുട്ടിയുണ്ടല്ലൊ. അവളുടെ സഹോദരന്മാരുടെ കാലംകഴിഞ്ഞാൽ അവൾക്കടങ്ങുന്ന സ്വത്തിന്ന കണക്കുണ്ടോ?

ഞാൻ-- എളുപ്പത്തിൽ സാധിക്കും. ഏഴുപേരല്ലേ ഉള്ളു?
അമ്മായി-- അല്ലെങ്കിൽ മുല്ലത്ത് മീനാക്ഷിആയിക്കോട്ടെ.
അമ്മ-- കൊള്ളാം -അവൾക്ക അടുക്കളപ്പണിക്ക നല്ല സാമത്ഥ്യൎമുണ്ട്.
ഞാൻ-- ഇത് പിന്നെ ആക്കുംൎ നിശ്ചയമില്ലാത്തതാണെല്ലൊ!

എന്റെ വാക്ക് അമ്മായിക്ക് ഒട്ടും രസിച്ചില്ല. പറഞ്ഞതൊന്നും ബോധിക്കയില്ലെങ്കിൽ, മാധവൻതന്നെ നിശ്ചയിച്ചുകൊള്ളു എന്നുപറഞ്ഞു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/52&oldid=167444" എന്ന താളിൽനിന്ന് ശേഖരിച്ചത്