ശത്രുകൂട്ടം വളയും ഞെരുക്കീടും
മിതരെന്നു നിനക്കാരുമില്ലാതെ 70
ചിന്തവെന്തതി സംഭ്രമ ഭീതിയാൽ
അന്തവും നിനക്കാവഹിക്കും പുനർ 71
കല്ലിന്മേലൊരു കല്ലു ശേഷിക്കാതെ
എല്ലാം നിന്നിലൊടുങ്ങുമസംശയം 72
പത്തനത്തിൽ ചൊല്ലി മഹായോഗത്തിൽ
പിതാവെയിപ്പോൾ കാട്ടുക പുത്രനെ 73
ഇടിപോലൊരു നാദം കേൾക്കായുടൻ
കാട്ടി നിന്നെ ഞാൻ കാട്ടുവന്മേലിലും 74
ശിഷ്യരോടു താൻ പിന്നെയരുൾ
ചെയ്തു 75
“ദ്വേഷികളുടെ പക്കൽ കയ്യാളിച്ചു
കുരിശിലെന്നെ തൂക്കുവാൻ കല്പിക്കും 76
ധരിക്കയിപ്പോൾ കാലമടുക്കുന്നു.
നത്തിനു പ്രഭപോലെ മിശിഹാടെ 77
തി മുഖ്യജനത്തിന്നസഹ്യമായ്
അതു കാരണം മേല്പട്ടക്കാരനും 78
ശത്രുയോഗവും കൂടിയൊരുമ്പെട്ടു
ഇവൻ ചെയ്യുന്ന ക്രിയകൾ കണ്ടിട്ടു 79
സർവ്വലോകരനുസാരം ചെയ്യുന്നു
ചതിയാലിവനെ വധിപ്പിക്കേണം 80
അതല്ലാതൊരുപായവും കണ്ടില്ല
പെരുന്നാളിലതു കൂടുവാൻ പണി 81
വിരോധിച്ചീടും ലോകരൊരുപോലെ
സ്കറിയോത്ത ദ്രവ്യത്തിനു മോഹിതൻ 82
നെറിവുകെട്ട ദുഷ്ടൻ നരാധമൻ
എന്തിനിക്കു തരും നിങ്ങൾ ചൊല്ലുവിൻ 83
ചിന്തിച്ചതുപോലെ സാധിപ്പിച്ചീടുവാൻ
നിങ്ങൾക്കുള്ള പ്രത്യർത്ഥി ജനത്തിനെ 84
നിങ്ങൾക്കു ഞാനവകാശമാക്കുവാൻ
മുപ്പതുവെള്ളിക്കാശു വിലയിതു 85
അപ്പൊളെല്ലാരുമൊത്തു ബോധിപ്പിച്ചു
സൽഗുരുവായ സർവ്വേശ്വനെയവൻ 86
നിർഗുണനിധി മൂവരിൽ നീചകൻ
താൾ:Puthenpaana.djvu/68
Jump to navigation
Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
66
ഒൻപതാം പാദം
