താൾ:Puthenpaana.djvu/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
56
എട്ടാം പാദം
 

കാടുള്ളവച്ചു തെറികാട്ടും ചിലർ       48
ദൈവകല്പന ലംഘിക്കാതെ കറ
ഭവിക്കുമെന്നു ശങ്കിക്കേണ്ട ബലാൽ,       49
ഇതുകേട്ടവർ കോപം മുഴുത്തുടൻ
അതിൻ ശേഷമരുൾ ചെയ്തു തമ്പുരാൻ.       50
കണ്ണില്ലാതുള്ളാൻ കുരുടട്ടത്തെ
ഗുണമാംവണ്ണം നടത്തിക്കൂടുമോ?       51
വഴിക്കു പുറപ്പെട്ടവർ പോകിലോ
കുഴിയിലവർ വീഴുമൊരുപോലെ       52
തന്നുടെ സാരവാക്യരസത്തിനാൽ
പിന്നെയും കൂടി നാലായിരം ജനം       53
മൂന്നുനാൾ കൂടെ പാർത്തവരൊക്കെയും
അനുഗ്രഹിച്ചു തമ്പുരാനന്നേരം       54
ഏഴപ്പംകൊണ്ടും കുറഞ്ഞ മീൻ കൊണ്ടും
അഴകാംവണ്ണം വിരുന്നുകൂട്ടിനാൻ       55
എല്ലാരും തിന്നു പരിപൂർണ്ണം വന്നു
നല്ല തീർതരം ശേഷിച്ചു പിന്നെയും       56
ഒരേഴുകൊട്ട മിഞ്ചൽ നിറച്ചു ഞാൻ
നേരോടീശോ മിശിഹായുടെ വിസ്മയം       57
രക്ഷാനാഥൻ മിശിഹായതിനുശേഷം
ശിഷ്യരെ വിളിച്ച വണ്ണം ചോദിച്ചു       58
"ഞാനിക്കാട്ടിയ പ്രത്യക്ഷം കണ്ടിട്ട്
ഞാനാരെന്നു പറയുന്നു ലോകരും.       59
എന്നരുൾ ചെയ്ത് നേരത്തു ശിഷ്യരും
അന്നാലോകരിൽ കേട്ടതുണർത്തിച്ചു.       60
“നിവ്യന്മാരിലൊരുവനെന്നു ചിലർ
ഭൂവാർത്ത ചിലർ മാംദാനയെന്നതും       61
അന്നേരം ശിഷ്യരോടരുളിച്ചെയ്തു:
“എന്നാൽ നിങ്ങൾക്കു നേരെന്തുറച്ചിത്?       62
ഞാനാരെന്നു ശിഷ്യർ നിങ്ങൾ ചൊല്ലുവിൻ.
അന്നവനിത് കല്പിച്ച നേരത്ത്       63
തമ്പുരാനോടു കേപ്പായുണർത്തിച്ചു
“തമ്പുരാൻ പുത്രൻ നീയെന്നു നിശ്ചയം       64
“കേപ്പാ ഭാഗ്യവാൻ നീയിതു മാനുഷൻ

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/58&oldid=216135" എന്ന താളിൽനിന്ന് ശേഖരിച്ചത്