വില്ക്കും കൊള്ളമൊറേശലം പള്ളിയിൽ
എന്നതുകൊണ്ടു കോപിച്ചു നാഥനും
നിന്ദചെയ്യുന്ന നീചവൃന്ദത്തിനെ
തിന്മയായ പ്രവൃത്തികൾ ചെയ്കയാൽ
ചമ്മട്ടികൊണ്ടു ദുഷ്കൃതം ശിക്ഷിച്ചു
പുണ്യവൃത്തിയാലാചാരയോഗ്യമാം
പുണ്യമായ സ്ഥലമെന്നരുളിനാൻ
ആ ദിക്കിൽ മുമ്പിൽ മാമ്മോദീസാമുക്കി
യൂദായിലതിനാജ്ഞയറിയിച്ചു
ശ്രമായിൽ പരസ്ത്രീയവൾക്കു ധർമ്മം
ദുർമ്മതമൊഴിവാനരുളീടിനാൻ
നല്ല സാധുത്വമുള്ള വചനത്താൽ
ചൊല്ലി ദേവദത്താവുമുദിപ്പിച്ചു
അവളുമുടൻ മിശിഹാ വന്നതും
സുവൃത്തികളതെല്ലാമറിയിച്ചു
ആറാം പാദം
നീളെ ചൊല്ലി നടത്തിയ ലോകരും
ഉള്ളിൽ വിശ്വാസം കൊണ്ടവൾ വാക്കിനാൽ
പാർപ്പിച്ചു രണ്ടു നാളവർ നാഥനെ
ഓർപ്പിച്ചു ദൈവന്യായമവരെത്താൻ
ഇച്ഛയാം വണ്ണം നല്ല വചനത്താൽ
നിശ്ചയിച്ചു പഠിപ്പിച്ചു വേദാർത്ഥം
പണ്ടുകേളാത്ത വാക്കിന്റെ ശക്തിയാൽ
കൊണ്ടാടി സ്തുതി ചെയ്തവൻ നാഥനെ
പിണക്കമെന്നിയെ മനോദാഹത്താൽ
ഗുണത്തിനായുറപ്പിച്ചു മാനസം
ഗ്ലീലാ നാട്ടിന്നവിടെയെഴുന്നള്ളി
ഗ്ലീലാക്കാരുമൊശലേം പുരേ
ചെയ്ത വിസ്മയം കണ്ടു വിശ്വാസത്താൽ
സന്തോഷത്തോടു കൈക്കൊണ്ടു സ്വാമിയെ
നാടുവാഴിയൊരുത്തൻ മകനുടെ
കേടുപോക്കുവാൻ കുടവ പാരണം
എന്നപേക്ഷിച്ചു വൈഷമ്യം കേൾപ്പിച്ചു
അന്നേരം സലേശനരുൾ
ചെയ്തു;
“എങ്കിൽ നിൻമകനിപ്പോൾ സുഖം വന്നു
താൾ:Puthenpaana.djvu/44
Jump to navigation
Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
42
മൂന്നാം പാദം
