പകൽ മറിച്ചിട്ടതി വർഷമോടും
സമന്തഥാ വാർത്തിൽ കണ്ണുനീര്
ശോഭമറയ്ക്കും ജലഗർഭമേഘ
വാശാദ്യതാ കൺപ്രഭയൊക്കെ മൂടി
മിന്നൽ പിണർ പോലൊരുനേരമ
സ്വപുത്രനെ നോക്കി വിഷാദമോടും
അക്കാഴ്ചയാലും സരസോവിഭേദാൽ
ഒഴുക്കുകൊണ്ടാക്രമമെന്നപോലെ
മുഴുത്തു ദുഃഖം ശുഭവാക്കുമുട്ടി
ജീവൻ നില ചഞ്ചലത്വം ധരിച്ചു
എന്നാല്പിതാവൊക്കവേ നിർവികാരം
കല്പിച്ചതെന്നമ്മയുമോർത്തനേരം
സമുദ്രമദ്ധ്യേ മലയെന്നപോലെ
ഉറച്ചു നിന്നു സ്വമഹാവിഷാദേ
നിരൂപണാവാഗ് നിയതം ഭവിച്ചു
തിരിച്ചു തച്ചിഗതം സമസ്തം
മിണ്ടാതെ സാരം സ്വരസപ്രകാരം
കേൾപ്പിച്ചു ദുഃഖം സുതദുഃഖം മൂലം
എന്നാത്മനാഥാ! പ്രിയമേകമെന്തേ
സുഖപ്രദേശാൽ പരദേശിയായി
സൽപുത്ര! നീ ഹിംസകഭൂമിപുക്ക്
ദയാവിഹീനം മനീതനായി
ദോഷാന്തമിച്ഛിച്ച പിതാമഹന്മാർ
സർവേശ നിന്റെ വരവാഗ്രഹിച്ചു
തസന്തതിക്കും രിപു വൈരമായി
അതിക്രമിച്ചു പ്രതിഘാതകന്മാർ
സദൃഷ്ടപൂർവ്വം കരുണാവകാശം
അദൃഷ്ടപൂർവ്വം കരുണാവിരോധം
അനുഗ്രഹം രശ്മികളേറെവീശി
അന്ധത്വ സേവാമഠവും ചമച്ചു
കഴിഞ്ഞകാലത്തിലഭൂതമായ
നിന്റെ ദയയീസമയം വിളങ്ങി
നിനക്കു പുത! പ്രതിയോഗി ഭാഗ്യാൽ
പ്രിയാവകാശം പ്രിയനാശമാക്കി
താൾ:Puthenpaana.djvu/110
Jump to navigation
Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
108
ദൈവമാതാവിൻ
