താൾ:Puthenpaana.djvu/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
100
പതിമൂന്നാം പാദം
 


പിന്നെയുമതു ചോദിച്ചു കേട്ടിതു
മൂന്നാം വട്ടവും ചോദിച്ചകാരണം
മനോസംഭ്രമത്തോടുണർത്തിച്ചയ്യാൾ;
“നിന്റെ കണ്ണിനു രഹസ്യമില്ലല്ലോ?
നിന്നെ സ്നേഹമുണ്ടെന്നറിഞ്ഞല്ലോ നീ
അന്നേരമീശോ കേപ്പായെ കേട്ടുകൊൾ
എന്റെയാടുകൾ മേയ്ക്ക് വഴിപോലെ
ബാല്യമുള്ളപ്പോൾ പോം നിന്മനസ്സുപോൽ
കാലം വന്നിടുമെന്നു മറ്റൊരുത്തൻ
നിന്നെ കെട്ടീടും നീട്ടും നീ കൈകളും
എന്നെയോർത്തു ക്ഷമിക്കും നീയൊക്കെയും
മുമ്പേ പേടിക്കുമെന്നരുൾ ചെയ്തപോൽ
ഇപ്പോൾ തന്നെ പ്രതി മരിക്കുമെന്നും
ഈവണ്ണമരുളിച്ചെയ്തു കേട്ടപ്പോൾ
ദേവനോടുണർത്തിച്ചിതു കേപ്പാ താൻ
“ഇവ യോഹന്നാനെങ്ങനെ എന്നപ്പോൾ
“ഞാൻ വരുവോളം പാർക്കുമെന്നിങ്ങനെ
നിനക്കെന്തതിനാലെന്നരുൾ ചെയ്ത
അവനിതു കല്പിച്ചതു കേട്ടുടൻ
എന്നതുകൊണ്ടിരിക്കും മരിക്കാതെ
എന്നൊരു ബോധം ശിഷ്യർക്കു തോന്നിപ്പോയ്
തമ്പുരാനരുളിച്ചെയ്തില്ലതാനും
ഞാൻ വരുവോളം പാർക്കുമതേയുള്ളു.


പതിമൂന്നാം പാദം സമാപ്തം


പതിനാലാം പാദം


കർത്താവു തന്റെ മാതാവിനും ശിഷ്യർക്കും ഒടുക്കും കാണപ്പെട്ടു തന്റെ മോക്ഷാരോഹണവും റൂഹാദക്കുദശാ യാത യാക്കുന്ന വിവരവും ശിഷ്യർക്കു വരുന്ന സങ്കടങ്ങളിൽ അവരെ സഹായിക്കുമെന്നും മറ്റും അരുളിച്ചെയ്തതും, അവരുടെ മുമ്പാകെ കർത്താവു മോക്ഷത്തിൽ എഴുന്നെള്ളിയതും, പത്താം നാൾ റൂഹാദ് ദശാ ഇറങ്ങിയതും, തന്റെ ശിഷ്യരിൽ റൂഹാദാക്കുദശായുടെ വെളിവു പ്രകാശിച്ചതും, ശ്ലീഹന്മാർ പലഭാഷകൾ സംസാരിക്കുന്നതു കേട്ട് എല്ലാ ജനങ്ങളും അത്ഭുത

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/102&oldid=216029" എന്ന താളിൽനിന്ന് ശേഖരിച്ചത്