താൾ:Puranakadhakal Part 1 1949.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
നന്ദാചരിത്രം
9

നരി__നിനക്കു മരണം അടുത്തിരിക്കുന്ന വൎത്തമാനം അറിയുവാൻകൂടി കഴിയാത്ത കുട്ടിയെപ്പറ്റി നീ എന്തിനാണു വെറുതെ വ്യസനിക്കുന്നതു്? അങ്ങിനെയുള്ളൊരു സന്താനം നിനക്കെന്തൊരു സഹായമാണു ചെയ്‌വാൻ പോകുന്നതു്? മറ്റുള്ള മൃഗങ്ങളെല്ലാം എന്നെ കാണുമ്പോൾ പേടിച്ചരണ്ടു ചത്തുപോകുന്നു. മരണമടുത്തിട്ടുള്ള അവസരത്തിലുംകൂടി “അയ്യോ! എന്റെ കുട്ടി!” എന്നു നിവിളികൂട്ടുന്ന നിന്നെപ്പോലെ മറ്റൊരു മൃഗത്തേയും ഞാൻ ഇതേവരെ കണ്ടിട്ടില്ല. പുത്രണായാലും ശരി, പിതാവായാലും ശരി, മരണത്തിൽനിന്നും രക്ഷിപ്പാൻ ആൎക്കും കഴയില്ല. അതുകൊണ്ടു മൃത്യുവിന്റെ മുഖത്തിൽ പെട്ടുപോയ നീ രക്ഷപ്പെടുവാൻ ആശിച്ചിട്ടാവശ്യമൊന്നുമില്ല. ഇത്ര അകലപ്പെട്ടിട്ടുംകൂടി കുട്ടിയെ വിളിച്ചുകരയുന്ന നീ തൊഴുത്തിൽ പോയാൽ പിന്നെ മടങ്ങിവരുമെന്ന് എങ്ങിനെ വിചാരിക്കാം? അതുകൊണ്ടു ഞാൻ നിന്നെ ഒരിക്കലും വിട്ടയയ്ക്കുകയില്ല.

നന്ദ__ഞാൻ മടങ്ങിവന്നില്ലെങ്കിലോ എന്നുള്ള സംശയംകൊണ്ടാണോ എന്നെ വിട്ടയയ്ക്കുകയില്ലെന്നു പറയുന്നതു്? അങ്ങിനെയാണെങ്കിൽ ഞാൻ സത്യം ചെയ്യാം. ഞാൻ മടങ്ങിവന്നില്ലെങ്കിൽ അച്ഛനമ്മമാരെ കൊന്നാലുണ്ടാവുന്ന മഹാപാപം എനിക്കുണ്ടാകട്ടെ. കുട്ടിയെ കുടിപ്പിച്ചു വീണ്ടും ഞാൻ ഇവിടെ എത്തിയില്ലെങ്കിൽ മറ്റുള്ളവരെ

"https://ml.wikisource.org/w/index.php?title=താൾ:Puranakadhakal_Part_1_1949.pdf/15&oldid=216755" എന്ന താളിൽനിന്ന് ശേഖരിച്ചത്