താൾ:Prahlatha charitham Kilippattu 1939.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാലും പഴവുമായിബ് ഭുജിപ്പിച്ചു തന്-
ബാലകനതെന്നപ്പുണര്ന്നു സന്തുഷ്ടയായ്
ഉത്തമാംഗേ മുകര്ന്നേറ്റം സുതനോടു
ചിത്തം തെളിഞ്ഞീവണ്ണം പറഞ്ഞീടിനാള് 1250

ബാല! നീ ചെന്നു പിതാവിനെക്കണ്ടിട്ടു
കാലേ വരികെന്നനുജ്ഞാനല്കുകും വിധൌ
കെല്പോടു ബാലകനും ജനനീപദം
ക്രപ്പിനാൻ മെല്ലേ നടന്നാന് മഹീപതേ!
പോകുന്നനേരത്തു തന്മനതാരതി-
ലാകവേ ചിന്തിച്ചു ചൊല്ലിനാന് തന്നിലേ
ചന്തമാകുന്നൊരുഭൂഷണമിന്നിവ-
യെന്തിനിനിക്കു ചിന്തിച്ചു കാരണം വിധൌ?
ഭൂഷണം നാരായണേ ചിരം തങ്ങുന്ന
ദോഷമകന്നുള്ള ഭക്തി താനല്ലയോ? 1260

ദാമോദരപദത്തിങ്കല് നമിപ്പതും
കോമള പാദപുഷ്പം ധരിക്കുന്നതും
താമരമൊട്ടു പോലെ കരം കൂപ്പിനി-
ന്നാമോദമോടു ശിരസി വെക്കുന്നതും
എന്നതെല്ലാം ശിരോഭൂഷണമായതു-
മിന്നു കിരീടമല്ലെന്നതു നിര്ണ്ണയം.
ചേതസാ നാരായണചരിതാമൃതം
കാതിനാല് കേള്ക്കയല്ലോ കർണ്ണഭൂഷണം.
നാവിനു നല്ല രസങ്ങളാകുന്നതു

.................................. 1270










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prahlatha_charitham_Kilippattu_1939.pdf/51&oldid=167016" എന്ന താളിൽനിന്ന് ശേഖരിച്ചത്