97 <poem> "ഇത്ര സാമർത്ഥ്യമെവിടെ നിന്നിങ്ങനെ പുത്ര! ഭവിച്ചതുമെത്രയുമത്ഭുതം ശംബരനേക്കാളധികമായ് വന്നുതേ നിന്മഹാമായകളോർത്തു കാണുംവിധൌ2360
വേദിയരാലുത്ഭവിച്ച ഭൂതത്തെയും മോദേന നിന്നു ജയിച്ചതുമത്ഭുതം! ഇന്നല്ലയോ മമ നന്ദനനെന്നതും നന്നായറിഞ്ഞുകൊണ്ടേനഹമാദരാൽ വാസുദേവൻ മുതലായുള്ളമരരും ഭൂസുരരും മുനിമാരിവരൊക്കെയും ഓർത്തു ഓർത്തുകാണുമ്പോളഭേദ്യമാം നമ്മുടെ ദൈത്യബലത്തിനു തുല്യമല്ലെന്നറി" വീരനാം ദൈത്യനേവമുരയ്ക്കും വിധൌ ദാരകൻ കൈതൊഴുതിട്ടു ചൊല്ലീടിനാൻ:2370
"സാരസസംഭവപുത്രനായ് വന്നിട്ടു നേരേ പിറന്നവനല്ലോ പിതാവിഹ; ജ്ഞാനമോ നിന്നോളമില്ല മറ്റാർക്കുമേ ദാനവേന്ദ്ര! ഞാനറിവതുമെന്തഹോ! അച്യുതൻ തങ്കലുള്ളോരു വിശ്വാസവും നിശ്ചലഭക്തിയിവണ്ണമില്ലാർക്കുമേ എന്നെ നന്നായ് പരീക്ഷിപ്പതിനല്ലയോ പിന്നെയുംപീഡ ചേർക്കുന്നതു നീ വൃഥാ? ഭക്തനൊരു ഭയമെത്തുകില്ലെന്നതും 2380
കാത്തുകൊള്ളും ഹരിയെന്ന ഭാവ മമ ചിത്തേ ദൃഢമായ് ഭവിച്ചതുകൊണ്ടിനി.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.