രണ്ടാം സർഗ്ഗം 15
ഭൃത്യൻ പറഞ്ഞമൊഴികേട്ടു മനോജ്ഞഗാത്രി- ക്കത്യന്തമുള്ളിലുളവായിതു ചാരിതാർത്ഥ്യം പ്രത്യർത്ഥിയോടു പകവീട്ടുവതിന്നു വേണ്ടും കൃത്യത്തെയോർത്തവൾ കുറച്ചിളകാതിരുന്നു. ൩൦
മൗനം വെടിഞ്ഞു മദിരാക്ഷി മനോവിചാരം താനന്തരംഗമതിലല്പമടക്കി നിർത്തി മാനം നടിച്ച പരദേവിയെയോർത്തു രാജ- സ്ഥാനം ഗമിപ്പതിനുറച്ചെഴുനേറ്റു പിന്നെ. ൩൧
എന്തോ വരുന്നതു വരട്ടെ നമുക്കു പോകാ- മെന്തോഴിമാർ വരുവിനാശു മടിച്ചിടാതെ; സന്തോഷഹാനി സമയത്തിനു വന്നണഞ്ഞാ- ലന്തോളചാരികളുമർത്ഥികളായ് ഭവിക്കും. ൩൨
നാവിട്ടലട്ടരുതു നിങ്ങളുപദ്രവിപ്പാൻ ഭാവിച്ചു ഭള്ളുടയ ദുഷ്ടരെഴുന്ന ദിക്കിൽ; സേവിക്കുമെങ്കലുമതെന്റെ കടാക്ഷചന്ദ്ര- നാവിർഭവിക്കിലതുതന്നെ വെളിച്ചമിപ്പോൾ. ൩൩
ഓതീട്ടു തന്റെ പരിചാരഗണത്തൊടേവം നീതിക്കു നിർമ്മലനികേതനമായ സാധ്വി ഭീതിക്കു ജന്മനിലമായ തമസ്സു പുക്കാൾ ഭൂതിക്ഷയത്തിൽ നളനായികയെന്നപോലെ. ൩൪
ക്ലേശം പതിക്കു പിടിപെട്ടതിനാൽ തനിക്കും
മോശം ഭവിക്കുമിനിയെന്നുമനസ്സിൽ മേന്മേൽ
ആശങ്കയുള്ളതവളാശു കളഞ്ഞു ധൈര്യ-
ലേശം മനസ്വിനി വിടാതെ നടന്നു മെല്ലെ. ൩൫
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |