കേവലംതന്നുടെ ഭർത്താവിനാദരാൽ
ദേവകാർയ്യത്തിന്റെ കോപ്പുകൂട്ടി
വെള്ളവും കാച്ചിക്കുളിപ്പിച്ചു കാന്തനെ
വേദനകൂടാതെ മെല്ലെ
ഈഞ്ചപ്പതകൊണ്ടു തേച്ചു വ്രണമെല്ലാം
ഈടാർന്ന ശോധന ചെയ്തുകൊണ്ടാൾ
മുങ്ങിക്കുളിപ്പിച്ചു തോർത്തി വഴിപോലെ
ഭംഗിവരുത്തി വണങ്ങികൊണ്ടാൾ
ചന്ദനം പുഷ്പം ജലവും നിവേദ്യവു-
മൊന്നൊഴിയാതെ സമീപത്താക്കി
നല്ലവരിനെല്ലു കുത്തിയരിയാക്കി
മെല്ലവേ പാകത്തിൽ വെച്ചുണ്ടാക്കി
ലന്തക്കുരുകൊണ്ടു കൂട്ടാനുമുണ്ടാക്കി
ചന്തത്തിൽ വേണ്ടുന്ന കോപ്പുകൂട്ടി
ആട്ടിന്റെ പാലു കറന്നു തിളപ്പിച്ചു
കൂട്ടിക്കുഴച്ചങ്ങു ചോറു നല്കി
ഇങ്ങിനെ നിത്യവും ശുശ്രൂഷ ചെയ്താലു-
മങ്ങുള്ളിലേതും പ്രസാദമില്ലാ
ഉള്ളിൽ മുഴുത്തോരു കോപേന മാമുനി
കൊള്ളിവാക്കല്ലാതെ ചൊല്കയില്ലാ
കള്ളം പെരുത്തോരു നിന്റെ മുഖം കണ്ടാ
ലുള്ളംതെളിവിനിക്കില്ല തെല്ലും
വെള്ളം കുടിയാതെ ചാവാനടുത്തു ഞാൻ
വേശ്യപ്പെണ്ണേ നിന്നെ വേൾക്കമൂലം
കാലത്തൊരുതുള്ളി കഞ്ഞിതരാൻ പോലും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.