ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Panchavadi-standard-5-1961.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
76


ആശാ :- "എന്റെ ഷഷ്ടിപൂൎത്തി ഈ മാസത്തിലാണു് . അതു കഴിഞ്ഞാലുടനെ ഞാനൊരു തീർത്ഥയാത്രയ്ക്കു നിശ്ചയിച്ചിരിക്കയാണ്."
അണ്ണാ: -- "തീൎത്ഥയാത്ര കുറെനാൾ കൂടി കഴിഞ്ഞി?"
ആശാ:- " നീട്ടിവയ്ക്കാൻ നിവൎത്തിയില്ല."
അണ്ണാ:-- “ആശാനും രാഘവനും ഇങ്ങനെ ഒഴിഞ്ഞാൽ ആശാൻ പലപ്പോഴും പറയാറുള്ളതുപോലെ രാമപുരം ദേവസ്വം ഒരു മാതൃകാദേവസ്വമാക്കി തീർക്കാനുള്ള എന്റെ ആഗ്രഹം എങ്ങനെ സഫലമായിത്തീരും?"
ആശാ:- ഉൽസാഹമുള്ള പക്ഷം രാഘവനു പഞ്ചവടിക്കാൎയ്യവും ദേവസ്വം കാൎയ്യവും നടത്താൻ കഴിയാത്തതല്ല."
രാ:-- "ഞാൻ ദേവസ്വം കാൎയ്യം കൂടി ഏൽക്കണമെന്നാണോ?"
ആ--"രാഘവൻ അങ്ങനെ ചെയ്യണമെന്നു ഞാൻ പറയുന്നില്ല. ഉൽസാഹമുള്ള ഒരാൾക്കു ഈ രണ്ടുജോലികളും ഒരേ കാലത്തു ചെയ്യാവുന്നതാണെന്നേ ഞാൻ പറയുന്നുള്ളൂ."

രാഘവൻ ചിന്താനിമഗ്നനായി നിൽക്കുന്നതു കണ്ട് മീനാക്ഷിയമ്മ ചോദിച്ചു: “എന്തുകുഞ്ഞേ, മിണ്ടാതെ നിൽക്കുന്നത്? ദേവസ്വം കുഞ്ഞിന്റെ തനതാണെങ്കിൽ കുറെ പുതുവൽ ദേഹണ്ണിക്കാനുണ്ടെന്നുവച്ചു ദേവസ്വം കാൎയ്യം അന്വേഷിക്കാതിരിക്കുമോ?"

രാ--" മാധവനെ ഏല്പിക്കരുതോ?"
മീ--"നല്ല കഥയായി! അവനു ഉണ്ണണം, ഉടു
"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/80&oldid=224376" എന്ന താളിൽനിന്ന് ശേഖരിച്ചത്