ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Panchavadi-standard-5-1961.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
4


ഗ്രന്ഥങ്ങൾ വായിച്ചു അൎത്ഥം പറയുന്നതിൽ ആശാനു് അസാമാന്യമായ മിടുക്കാണുണ്ടായിരുന്നതു്. ആശാനു് മതവിശ്വാസവും ഈശ്വരഭക്തിയും ദൃഢമായുണ്ടായിരുന്നു എങ്കിലും, അങ്ങനെയുള്ളവരെ ബാധിക്കാറുള്ള അന്ധവിശ്വാസങ്ങളും മറ്റും അദ്ദേഹത്തെ തീണ്ടുകപോലും ചെയ്തിരുന്നില്ല.

അണ്ണാവി - (ഒരു കസേര ചൂണ്ടിക്കാണിച്ചിട്ടു്) "ഇരിക്കണം ആശാനേ! ദേവസ്വം കേസിന്റെ വിധി അറിഞ്ഞല്ലൊ.
ആശാൻ - "സന്തോഷമായി. ക്ഷേത്രകാൎയ്യങ്ങൾ ഇവിടുത്തെ ഭരണത്തിൽ ഇനി ഭംഗിയായി നടക്കുമെന്നുള്ളതിനു സംശയമില്ല."
അ - "ആശാനും ഇനി ജോലി ആയല്ലോ. ആറുവർഷമായി കെട്ടഴിക്കാതെ ഇരിക്കുന്ന ഗ്രന്ഥം അടുത്ത വിഷുമുതൽ വായന തുടങ്ങാം. ആശാന്റെ വായന കേൾക്കാൻ കൊതിയായിരിക്കുന്നു."
ആ - "ഞാൻ വൃദ്ധനായി എങ്കിലും, എന്റെ ജോലി ഇനിയും നടത്തിക്കൊണ്ടിരിക്കാൻ സന്തോഷമുണ്ട്. "

അണ്ണാവിയുടെ മകൻ മാധവൻ എന്ന കുട്ടിയെ അവന്റെ അദ്ധ്യാപകൻ ഗൃഹപാഠങ്ങൾ പഠിപ്പിച്ചുകൊണ്ടു് പൂമുഖത്തിന്റെ തെക്കേ വരാന്തയിൽ ഇരിക്കുകയായിരുന്നു. അതു തൃഷ്ണയോടെ ശ്രദ്ധിച്ചുകൊണ്ടു നാം കണ്ട ബാലൻ ഇരുന്നിരുന്നു. മാധവൻ പാഠങ്ങൾ പഠിക്കുന്നതു കേട്ടു് മറെറാന്നിലും ശ്രദ്ധയില്ലാതെ അവൻ അ

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/8&oldid=222320" എന്ന താളിൽനിന്ന് ശേഖരിച്ചത്