ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Panchavadi-standard-5-1961.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
6


പുഷ്പം ഇപ്പോൾ ആശാന്റെ നന്താവനത്തിലുണ്ടോ? "

ആശാൻ - ധാരാളം ഉണ്ട്. രാഘവനെപ്പോലെ ഒരു ബാലന്റെ സഹായം ഉണ്ടായാൽ നന്താവനം ഒരു നന്ദനവനമാക്കാം."

"ആച്ചാ! -റോജ-റോജ!" എന്നു കൊഞ്ഞ പറഞ്ഞുകൊണ്ടു അണ്ണാവിയുടെ മകൾ മൈഥിലി ഒരു റോസാപൂവുമായി ഓടിച്ചാടിവന്നു. അവൾ അണ്ണാവിയുടെ മടിയിൽ കയറിയിരുന്നു രാഘവനെ കണ്ടിട്ട് "ഇതാരച്ചാ, ആയാന്റെ മോനോ?” എന്നു അവൾ ചോദിച്ചു.

അണ്ണാവി ചിരിച്ചു. മൈഥിലിയോടു തന്നെപ്പോലെ വാൽസല്യം ആശാനും ഉണ്ടെന്നു അണ്ണാവിക്കു ബോദ്ധ്യമായിരുന്നു. എങ്കിലും, അവളുടെ കളിവചനം കേട്ടിട്ടു് ആശാൻ ഗൗരവഭാവം കൈക്കൊൾകയാണ് ചെയ്തത്. അതുകണ്ടു് അണ്ണാവി മൈഥിലിയോടു പറഞ്ഞു:- "നീ പോയി മാലകെട്ട് . ആശാനു മക്കളില്ലെന്നു് നിനക്കറിഞ്ഞുകൂടെ?"

മൈഥിലി - (അച്ഛന്റെ താടിയിൽ തടവിക്കൊണ്ട്)

“അച്ചാ റോജ എമ്പാടുപൂത്തു. അച്ഛനു വേണോ?" വേണമെന്നു അച്ഛൻ പറഞ്ഞില്ലെങ്കിലും വേണമെന്നു തീർച്ചയാക്കിക്കൊണ്ടു് മൈഥിലി അച്ഛന്റെ മടിയിൽനിന്നു ഇറങ്ങി ഓടി.

ആശാൻ മൈഥിലി ഓടിപ്പോകുന്നതു നോക്കിക്കൊണ്ടു്, കുളിർക്കെ ഒന്നു ചിരിച്ചിട്ടു പറഞ്ഞു:- “മൈഥിലി അണ്ണാവിയുടെ വാൽസല്യ ദേവതതന്നെ."

അണ്ണാ-- "അവളുടെ ഗുരുസ്ഥാനം ഞാൻ ആശാനു തന്നെ നിശ്ചയിച്ചിരിക്കുകയാണ്. അവൾക്കും ആശാനും പൂക്കൾ വലിയ ഭ്രമമാണല്ലോ"
"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/10&oldid=222322" എന്ന താളിൽനിന്ന് ശേഖരിച്ചത്