അപ്പോൾ നീയതു കേട്ടു ആനന്ദനിശ്ചലനായി അവിടെനിന്നു പോകും. ആശങ്ക ഏകും, ഏകുന്നവളായ എന്നു പേരെച്ചം 'ഏണീശാബേക്ഷണ'യുടേ വിശേഷണം. വായിക്കും, വായിക്കുക, സംഭാവ്യമാണു്, എന്നു ശീലഭാവി.
“ | ദുനം ചിത്തം ദുരിതഹരമാം നമപാരായണത്താ-
ലാനന്ദിപ്പിച്ചതിവിദൂഷി താൻ കീൎത്തനം തീൎത്തനേകം| ഗാനം ചെയ്യുന്നളവിലളവില്ലാത്തൊരാനന്ദംപൂരേ നൂനം മജ്ജിച്ചിടുമയി മയൂരേന്ദ്ര! കൎണ്ണേന്ദ്രിയം തേ|| |
” |
വീണവായനയോടു ചേൎന്നു പാടുകയും ചെയ്യുമെന്നു പറയുന്നു. ദുനം, ദുഃഖിതം; ദുരിതഹരം, പാപഹരം, നൂനം, നിശ്ചിതം, ഉറപ്പായിട്ടു്. രാജ്ഞിക്കു് പാട്ടിലും വീണവായനയിലും ഉള്ള പാണ്ഡിത്യം അന്യാദൃശമാകുന്നു. അതിനാൽ ഇവിടേ കവി അതിശയോക്തിക്കു് ലേശം അവസരം കൊടുത്തിട്ടില്ലാ.
“ | അല്പം പാടി ശ്രമമൊടബലാമൌലിത്നം ത്യജിച്ചാ-
കല്പം മൽപ്രേയസി മനസി മാമോൎത്തു നിശ്ശ്വസ്യ ദീൎഘം| തല്പംതന്നിൽ പരിചൊടുപവേശിച്ചു തൽപാണിയാൽ താൻ ശില്പം കല്പിച്ചെഴുമൊരു മദാലേഖ്യമാലോക്യ വാഴും|| |
” |
ത്യജിച്ചാകല്പം, ആകല്പത്തേ(അലംകാരത്തേ) ത്യജിചിടു്; വിരഹാവസ്ഥ- യിലും സ്ഥാനത്തിനു ചേൎന്നതായ ഏതാനും അലങ്കാരം ആവശ്യമാണല്ലോ. തൽ- പാണിയാൽ താൻ ശില്പം കല്പിച്ചെഴും, ചിത്രമെഴുത്തിലും തുന്നൽപണി- യിലും മാറ്റും നായികയ്ക്ക് അസാധാരണമായ വാസനയുണ്ടു. മദാലേഖ്യം, എന്റേ പടം; ആലോക്യ,, നോക്കീട്ടു്, നോക്കിക്കൊണ്ടു എന്നു താല്പൎയ്യം
“ | കാൎയ്യം നോക്കേണ്ടതു പലതുമുണ്ടാകകൊണ്ടും സ്വഭാവ-
സ്ഥൈൎയ്യം കൊണ്ടും പകലതു പണിപ്പെട്ടു സന്ധിച്ചുകൂട്ടും| ധൈൎയ്യം പോക്കുന്നതു നിശയിലാണെൻപ്രിയയ്ക്കെൻവിയോഗം സൂൎയ്യൻ പോകുന്നതു സുസഹമായീടുമോ പത്മിനിയ്ക്കു.|| |
” |