“ | നാട്ടിൽക്കൂടിക്കുരുതി വഴി പോകേണമല്ലെങ്കലാൎക്കും
കൂട്ടിൽ കൊള്ളിപ്പതിനു കൊതിയാം കോമളാകാര! നിന്നേ | കാട്ടിൽപ്പോകന്നളവു ധവളാപാംഗിമാർ കണ്ടുകൂടി- പ്പാട്ടിൽ പാൎപ്പിച്ചിടുവരിതവൎക്കാകിലുത്സാഹകാലം || |
” |
ഇനി സമഷ്ടിയായ് യാത്രയ്ക്കുള്ള മാൎഗ്ഗമുപദേശിക്കുന്നു. 'കോമളാകാര' എന്ന സംബോധനംകൊണ്ടു മയിലിനേ കൂട്ടിൽ പിടിച്ചു ഇടുന്നതിനു ആളുകൾക്കു കൊതി തോന്നാനുള്ള കാരണം കാണിക്കുന്നു. ധവളാപാംഗിമാർ, പെൺമയിലു- കൾ; മയിലിന്റെ കണ്ണിന്ററ്റം വെളുത്തിരിക്കും, അതിനാൽ ഇപ്പേർ സിദ്ധിച്ചു- പാട്ടിൽ പാൎപ്പിക്കുക, സ്വാധീനപ്പെടുത്തുക. ഇതു്, ഈ വർഷത്തു .അവൎക്കു; മയൂരികൾക്കു ഉത്സാഹകാലവുമാണല്ലോ.
“ | ഏടാകൂടം വളരെയിടനാടോടെ പോകുന്നതാകിൽ
കൂടാ കൂടപ്രകൃതികൾ കുടിയ്ക്കാരിടയ്ക്കേറയില്ലാ | വാടാവല്യാം വിടപികളിലും പാൎത്തു പാരാതെ പോകാം വാടാവള്ളിക്കുടിലുകളിലും വിശ്രമിച്ചശ്രമം താൻ || |
” |
നാട്ടിലും കാട്ടിലും കൂടിപ്പോകാൻ പാടില്ലെങ്കിൽ പിന്നേ ഏതു വഴിയാണു പോകേണ്ടതെന്നു പറയുന്നു. കേവലം നാടും കേവലം കാടും അല്ലാത്ത പ്രദേശം 'ഏടനാടു' അവിടെക്കൂടി പോകുന്ന പക്ഷം, വളരെ ഏടാകൂടം, ദുർഘടം, കൂടാ, സംഭവിക്കയില്ല .എന്തുകൊണ്ടെന്നാൽ, കൂടപ്രകൃതികൾ, കപട ശീലന്മാരായ കുടിക്കാർ ഇടയ്ക്കേറെ ഇല്ലാ , അത് തന്നേയുമല്ലാ, വേറെ സൊ- കൎയ്യങ്ങളുമുണ്ടെന്നു ഉത്തരാൎദ്ധംകൊണ്ടു കാണിക്കുന്നു .വാടാവല്യാം, വാടങ്ങ- ളുടേ ഉദ്യാനങ്ങളുടേ; ആവലി, നിര; അതിലും വിടപികളിലും വൃക്ഷങ്ങ- ളിലും; പാരാതേ, സ്വൈരം ,പാൎത്തു്, താമസിച്ചു ,പോകാം, വഴിയാത്ര ചെയ്കാം. അതിൻവണ്ണം തന്നെ വാടാവള്ളിക്കുടിലുകളിലും, അമ്ലാനങ്ങളായ ലതാഗൃഹങ്ങളിലും; വിശ്രമിച്ച ശ്രമം താൻ, ആയാസം കൂടാതെ തന്നെ പോകാം. 'വാടാ വള്ളി' എന്നിടത്ത് 'വാടാ' എന്ന പേരെച്ചം നിഷേധത്തിലാകയാൽ ലുപ്തം; 'വാടാ വിളക്കു' ഇത്യാദി നോക്കുക.
2