വാടിയ പിച്ചികൊടിക്കു മഴവെള്ളം വീണുവേണമല്ലോ കുളിർമ ഉണ്ടാകുവാൻ, പിച്ചി പൂക്കുന്നത് വൎഷകാലത്താകുന്നു. രുപസങ്കീൎണമായ ഉപമാലങ്കാരം, 'പ്രേയാനാമെൻ ചിരവിരഹമാം പ്രൗഢചണ്ഡാതപത്താൽ' എന്നു ശിഥിലസമാസം രുപകഗൎഭമായ കൎമ്മധാരയൻ. പരിചയംകൊണ്ടുണ്ടായ സൗെഹാൎദത്താലാണ് 'പ്രിയസഖ' എന്നു മയിലിനെ സംബോധനം ചെയുന്നതു്.
“ | തന്ദേശം ചെന്നണവതിനു തേ ചൊല്ലുവേൻ മാൎഗ്ഗമാദൌ
സന്ദേശം ചൊന്നഥ സപദി ഞാൻ യാത്രയാക്കാം ഭവാനേ | സന്ദേഹം വേണ്ടപരനുപകാരത്തിനാകാത്തതെങ്കിൽ കിന്ദേഹം കൊണ്ടൊരു ഫലമിഹപ്രാണിനാം ക്ഷോണിതന്നിൽ || |
” |
തന്ദേശമിത്യാദിപൂൎവാൎദ്ധം "യാത്രയ്കൊത്തൊരു താവളങ്ങളെയുരയ്ക്കുന്നേൻ നിന- ക്കാദ്യമായ് ദൂതിൻവാചകമങ്ങടുത്തു് പുറമേ ചൊല്ലിത്തരാം ഭംഗിയായ്" എന്ന മേഖസന്ദേശശ്ലോകാൎദ്ധത്തിൻെറ സ്ഥാനത്തിൽ ചെയ്തിരിക്കുന്നു. ഉത്തരാൎദ്ധത്തിൽ "പരോപകാരാൎത്ഥമിദം ശരീരം "എന്ന പഴഞ്ചൊല്ലിൻെറ താല്പൎയ്യംകൊണ്ടു മയൂര- ത്തെ പിന്നെയും സ്വകൃത്യസാധനത്തിനു പ്രോൽസാഹിപ്പിക്കുന്നു. തം ദേശം ചെന്നണവതിനു, ആ ദേശത്തു ചെന്നു ചേരുന്നതിനു, 'യാത്രയാക്കുക' പറഞ്ഞ- യക്കുക എന്നു സമസ്തക്രിയ കിന്ദേഹം കൊണ്ടൊരുഫലം ദേഹംകൊ- ണ്ടെന്തൊരു ഫലം ? ഒരു ഫലവും ഇല്ലാ.
“ | പ്രേമം നമ്മോടനുപധികലൎന്നീടുമസ്മൽപ്രിയായാ:
ക്ഷേമം നന്നായ് വരുവതിനു നീ തെല്ലു കഷ്ടപ്പെടേണം | ആമന്ത്രിച്ചിത്രിദശപൃതനാധീശനാമീശസ്ത്രനും നീ മന്ദിക്കാതുടനടി പുറപ്പെട്ടുകൊണ്ടാലുമിപ്പോൾ || |
” |
പരോപകാരശ്രദ്ധയാൽ വഴിയാത്രയിലുണ്ടാകാവുന്ന കഷ്ടപ്പാടു ഒന്നും കൂട്ടാ- ക്കാതെ ഉടൻ തന്നേ പുറപ്പെടാനുപദേശിക്കുന്നു .നമ്മോടു, എന്നോടു. സുഹൃ- ത്തുകളുമായുള്ള സങ്കഥകളിൽ ഉത്തമസൎവനാമത്തിനു ഏകത്വത്തിലും ബഹുവചനം വരാം .അനുപധി ,നിൎവ്യാജമായ, പ്രേമം കലൎന്നീടുന്ന അസ്മൽപ്രിയയ്ക്കു നന്നായ് ക്ഷേമം വരുവതിനു വേണ്ടി നീ സ്വല്പം ശ്രമപ്പെടണം. അവിടേ പോയ് വരണം. ആ മന്ത്രിച്ചിത്രിദശപൃതനാധീശനാമീശസ്ത്രനും ദേവ- സേനനായകാനായ സുബ്രഹ്മണ്യസ്വാമിയോടു യാത്ര ചോദിച്ചുകൊണ്ടു. നീ മന്ദി- ക്കാതെ അമാന്തിക്കാതെ. ഉടനടി, ഇപ്പോൾ തന്നേ പുറപ്പെട്ടുകൊ- ണ്ടാലും മയിലിനു യാത്രയ്ക്കു ഒരുങ്ങാനൊന്നുമില്ലല്ലോ. "ശുഭസ്യ ശീഘ്രം" എന്നല്ലേ പ്രമാണവും, സ്വാമിയേ വന്ദിച്ചുംകൊണ്ടു പോയാൽ കാൎയ്യസിദ്ധിയും നിശ്ചയം തന്നെ.