ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പ അവളുടെ മൃദുമേനി മ൪ത്തൃനേത്രാ-
ത്സവ, മതിലെങ്ങുമെഴു ന്നമുഗ്ദ്ധഭാവം പവനഗതിയിലുള്ളിൽനിന്നു നാസാ- ശ്രവണമുഖാദിയിലൂടെയേലപതാവാം.
ബ -ജനകജനനിമാരുമാളിമാരും
ഘനകതുകത്തൊടുവാഴ്ത്തീടുന്നമൂലം തനകഴകൂനിനച്ചു പെണ്ണിനും ത൯ മനതളിരിൽപരമൂറ്റമുത്ഭവിച്ചു.
൪ -അവളവികലമായ യൌവനത്തി൯
നവനവകാന്തിവള൪ന്നു വന്നകാലം അവനിയിലതികേമനാം പൂമാനെ
സ്വവരപദത്തിലണയ്ക്കുവാനുറച്ചു. ൫-പൂരുമഹിമകല൪ന്ന പുണ്യവാനാം
പുരുഷവര൯ ഭുവി ചക്രവ൪ത്തിയല്ലൊ സുരുചിരസുമകോമളാംഗിയാമാ- ആരുണിയുമീ വിവരം ധരിച്ചിരുന്നു.
൬- വിരുതൊടു പരിവാരഘോഷമൊടൊ-
ത്തൊരു ദിവസം നൃവര൯ പുറത്തിറങ്ങി തെരുവുകളിൽ മുദ്രാനടപ്പതാരാൽ പെരുവഴിപ്പൂക്കവൾ കണ്ടു തുഷ്ടി പൂണ്ടാൾ.
൦-വിരവൊടു നിജകാമസിദ്ധിനേടാ൯
തരമിതുതാ'നിതി ചിന്തചെയ്തുചെമ്മേ നരവ൪പരിവാരമദ്ധ്യഭാഗേ
പരമവളന്ത്യജപുത്രിയും നടന്നാൾ. ൮- അതുപൊഴുതൊരു ഭിക്ഷുതന്റെ മുമ്പിൽ കതുകമൊടാ നൃവര൯ വണങ്ങിനിന്നു.
പുതുമയൊടതുകണ്ടു മുഗ്ദയാമാ-
പ്പുതുമധുവാണിയിവണ്ണമുള്ളിലോ൪ത്താൾ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.