ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പോകങ്ങു ചെന്നവനെ നോക്കിയറഞ്ഞു കൊൾകി-
ന്നാരാകിലും ബഹുമതിയ്ക്ക വനർഹനാകാ. സ്ഥാനങ്ങൾ ക്കൊണ്ടു മളവറ്റ യശസ്സുകൊണ്ടും മാനം കവിഞ്ഞ ധനധാന്യ സമൃദ്ധികൊണ്ടും താനങ്ങുയർന്ന പദമാർന്നു വസിക്കിലും, സ- മ്മാനിക്കയില്ല വനെ ലോകരിലാരുമൊട്ടും. സ്വാർത്ഥത്തിൽ മുങ്ങി മദമാർന്നൊരു മർത്ത്യകീടം പാർത്താലിവൻ വിഫലമാണിവനുള്ള ജന്മം. പാർത്തട്ടിനേറുമൊരു ഭാരമിവൻ,ജളൻ;സൽ- ക്കീർത്തിക്കു പിന്നെയിവനെന്തവകാശമുള്ളൂ. ചത്താലു മെന്തിഹ നൃണാമിവനാർവി തന്നിൽ ചത്തോണമിങ്ങു ശതവർഷമിരിക്കിലെന്തേ? ദ്വിത്വം മൃതിക്കിതു നിമിത്തമെഴുന്നു, നീച- മൃത്തീന്നുദിച്ച തനു മൃത്തിലലിഞ്ഞിടുന്നു.
നോക്കുന്നതാരിവനെ മൃത്യു വരും ദശയാ- മോർക്കുന്നതാരിവനെ മണ്ണിനടിയ്ക്കു പോയാൽ, വാഴ്ത്തുന്നതാരിവനെ മേതിതു ദാരബുദ്ധ്യാ, വീഴ്ത്തുന്നതാരിവനിലശ്രകണം കവോഷ്ണം? അതിനാൽ ,ഇപ്രകാരം സ്വരാജ്യ സ്നേഹമില്ലാത്തവരായി തീരാതിരിപ്പാൻ എല്ലാവർക്കും ബാല്യത്തിൽ തന്നെ കരുതൽ വേണ്ടതാകുന്നു. ഈ കരുതലും ശ്രദ്ധയും സ്വരാജ്യസ്നേ-
ഹത്തിന്റെ ഉല്പത്തിക്കു നിദാനങ്ങളാകുന്നു.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.