ണപർവ്വത്തിൽ ഘടോല്ക്കചവധാനന്തരം കൃഷ്ണാർജ്ജുനസം വാദത്തിൽനിന്നും മറ്റും അതിന്റെ വാസ്തവാവാസ്തവങ്ങ ൾ വെളിപ്പെടുന്നുണ്ട്. കൃഷ്ണൻ അർജ്ജുനനെ ദ്വൈരഥ ത്തിന്നു അനുവദിക്കാത്തതുകൊണ്ട് അർജ്ജുനനുമായി ദ്വൈരഥം ഇതിനുമ്പായി ഒരിക്കലും കർണ്ണൻ ചെയ്തിട്ടി ല്ലെന്നാണ് ആ സംവാദത്തിനിന്നും പ്രത്യക്ഷപ്പെടുന്ന ത്. പാശുപതാസ്ത്രത്തിന്നുവേണ്ടി അർജ്ജുനൻ തപംചെ യ്തതും ദേവേന്ദ്രൻ കർണ്ണന്റെ കവചകുണ്ഡലങ്ങളെ ഇരന്നു വാങ്ങിയതും അർജ്ജുനന് കർണ്ണനെ ജയിക്കേണ്ടതിന്നായി രുന്നില്ലൊ? ഈ അവസ്ഥക്ക് ഇതിന്നുമുമ്പ് കർണ്ണനുമാ യി അർജ്ജുനൻ ദ്വൈരഥം ചെയ്പാൻ വഴിയുണ്ടെന്നു വ രുന്നില്ല. അവിടെയും ഇവിടെയും വെച്ചുപലരോടും സം കുലമായി പൊരുതുന്ന അവസരങ്ങളിൽ അർജ്ജുനനുമാ യി പൊരുതുവാൻ സംഗതിയുണ്ടായിട്ടുണ്ടെന്നുവരികിലും ആ സന്ദർഭങ്ങളിലെല്ലാം കർണ്ണന്ന് തന്റെ പരാക്രമപ്ര ദർശനത്തിന്ന് സമയം കിട്ടീട്ടുമില്ല. ഒരു സൈന്യത്തി ന്റെ നേതാവായിരുരുന്നുംകൊണ്ടു കർണ്ണൻ ഇതിന്നു മുമ്പ് ഒരിക്കലും അർജ്ജനനുമായി പോർചെയ്തിട്ടുണ്ടായിരുന്നി ല്ല. ദേവേന്ദ്രദത്തമായ വേല് ഉപയോഗിക്കുവാൻ അവ സരം കിട്ടാഞ്ഞതും ഇതു കാരണംതന്നെയാണ്.
"ആക്കർണ്ണനോ മഹാബുദ്ധി സർവ്വശസ്ത്രധരോത്തമൻ
അമോഘമാശ്ശക്തിയെന്തേസൂത! ചാട്ടാഞ്ഞുപാർത്ഥനിൽ" എന്ന ധൃതരാഷ്ട്രന്റെ ചോദ്യത്തിന്നു സഞ്ജയന്റെ മറു
പടി കേൾക്കുക:-
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.