താൾ:Kundalatha.djvu/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വൈരാഗി: അമ്പത്തിനാലു് എന്നു കണിച്ചു.


സ്വർണമയി: ഇനി എത്ര കാലം ഇരിക്കും അച്ഛൻ?


വൈരാഗി: വളരെക്കാലം കീർത്തിമാനായി ഇരിക്കും എന്നുകാണിച്ചു. സ്വർണമയി,' മതി, മതി. വളരെക്കാലം മുമ്പെ അന്തരംവന്നു പോയ എന്റെഅചഛൻ ഇനിയും ദീർഘായുസ്സായിരിക്കുമെന്നല്ലേഇവൻപറഞ്ഞതു്? 'മതി.' ഇനി, എനിക്കു്ചോദ്യം ഒന്നും ഇല്ല. വല്ലതും കൊടുത്തു് വേഗത്തിൽ ഇവിടുന്നയച്ചാൽ നന്നായിരുന്നുവെന്നു് ഭർത്താവിനോടുപറഞ്ഞു.


രാജകുമാരൻ:'അതിൽ ഒന്നുമാത്രമല്ലെ തെററിപ്പോയുളളു. എത്രയോഗ്യന്മാരും പറഞ്ഞതു മുഴുവനും ശരിയായിരിക്കുകയില്ല. ദിവ്യനല്ലെങ്കിലും സാമാന്യനല്ലെന്നു തീർച്ചതന്നെ'എന്നു തന്റെഅടുത്തു് നിന്നിരുന്നവരോടായിട്ടു പറഞ്ഞു. അതിനിടയിൽ വൈരാഗി, മടക്കി, മുദ്രമച്ചു് , ഭദ്രമാക്കിയ ഒരു ഓല കൈയിൽ എടുത്തു് ചില ആംഗ്യങ്ങൾ കാണിച്ചു്തുടങ്ങി. ആ എഴുത്തിൽ ഈശ്വരകല്പിതം എഴുതിയിരിക്കുന്നവെന്നു ആയതു് വാങ്ങി ഭദ്രമായി സുക്ഷിച്ചു് മൂന്നാം ദിവസം ചുരുക്കത്തിൽ ഒരു പൂജകഴിച്ചു് വിപ്രനെക്കൊണ്ടു കെട്ടഴിപ്പിച്ചു നോക്കിയാൽ അതിൽ ഈശ്വരകല്പിതം മനുഷ്യഭാഷയിൽ പ്രത്യക്ഷമായി എഴുതിയിരിക്കുന്നതു കാണാമെന്നും, അതു പ്രകാരം അനുഷ്ഠിച്ചാൽ അപരിമിതമായ അഭ്യുദയം രാജകുമാരന്നു സംഭവിക്കുമെന്നുമാണു് സ്വാമി പറയുന്നതു് എന്നു ശിഷ്യർ വ്യാഖ്യാനിച്ചതിനെ വൈരാഗി ശിരഃ കമ്പനംകൊണ്ടു സ്ഥിരപ്പെടുത്തി. ആ ഓലയുംകുറെ സിന്ദുവാരപ്പൊടിയുംക്കുടി ഒരു ഇലയിലാക്കി ആരാജകുമാരെൻറ കൈയിൽ കൊടുത്തു, രാജകുമാരൻ അതു ഭക്തിപൂർവം സ്വീകരിച്ചു് വൈരാഗിക്കുചില സമ്മാനങ്ങൾ കൊടുത്തു്, താമസിയാതെ മടങ്ങിവരുന്നതു് സന്തോഷമാണെന്നും മററും നല്ല വാക്കിനെ പറഞ്ഞു് സന്തോഷമാക്കി അയയ്ക്കകയും ചെയതു.

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/38&oldid=163040" എന്ന താളിൽനിന്ന് ശേഖരിച്ചത്