ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൪൬ ==ക്ഷത്രപ്രഭാവം ==
പ്രതാപ – എന്റെ പിൻഗാമിയായി ഒരുവീരപുത്രനുണ്ടായിരുന്നുവെങ്കിൽ എനിക്കു സമാധാനമുണ്ടായിരുന്നു. പക്ഷേ----ആവൂ----(ശയ്യയിൽ കിടന്നുരുളുന്നു) ഗോവിന്ദ – തിരുമനസ്സിലേക്കു ദുസ്സഹമായ വേദനയുണ്ടോ ?
പ്രതാപ – ഉം, ഗോവിന്ദസിംഹാ! പക്ഷേ ശരീരമല്ല, മാനസമാണു . ഞാൻ പകുതി തീർത്തുവച്ച പണിഎന്റെ മരണശേഷം അധോഗതിയെ പ്രാപിക്കും. ഗോവിന്ദ – എങ്ങനെ ? പ്രതാപ – അമരസിംഹൻ സമ്മാനലോഭം കൊണാടു ഞാനിത്രയൊക്കെ കഷ്ടപ്പെട്ടു ഉദ്ധരിച്ച രാജ്യത്തെ മുഗളന്മാരുടെ പക്കൽ സമർപ്പിക്കും.
ഗോവിന്ദ – തിരുമനസ്സുകോണ്ടു അതു വിചാരിച്ചു മനസ്താപപ്പെടേണ്ട.
പ്രതാപ – എന്റെ ആശങ്ക നിരാസ്പദയാണെന്നു വിചാരിക്കരുത്. അമരൻ വിഷയിയാണ്. അയാൾക്ക് ദാരിദ്ര്യം തുടങ്ങിയ കഷ്ടതകളനുഭവിക്കുന്നതിനു ശക്തിയില്ല. തന്നിമിത്തം എന്റെ മരണശേഷം എന്റെ കുടീരത്തിന്റെ സ്ഥാനത്ത് ഒരു പ്രസാദം കാണുമെന്നും മേവാഡ ഭൂമി മുഗളന്മാർക്കധീനമാകുമെന്നും എനിക്കൊരാശങ്കയുണ്ട്. നിങ്ങളും അതിനനുവദിച്ചേക്കാനിടയുണ്ട്. ഗോവിന്ദ – ഒരിക്കലും അതുണ്ടാകുകയില്ല. ഞാൻ ബാപ്പാറാണായെ സാക്ഷ്യപ്പെടുത്തിക്കൊണ്ടു സത്യം ചെയ്യുന്നു. പ്രതാപ – എന്നാൽഎനികാകൽപ്പം ആശ്വാസത്തോടെ മരിക്കാം. (അമരസിംഹന്റെ നേരെ നോക്കി) അമരാ, അടുത്തു വരൂ. ഞാൻ യാത്രയായി. കേൾക്കൂ, ഞാൻ പോകുന്ന ്ഥലത്തേക്കു ജീവിതത്തിലൊരിക്കൽസർവ്വ ജീവജാലങ്ങൾക്കും പോകേണ്ടി
വരും. മകനേ!, കരയേണ്ടാ. ഞാൻ തന്നെ തനിയെ ആക്കീട്ടു പോകുന്നില്ല.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.