താൾ:Keralolpatti The origin of Malabar 1868.djvu/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുവളയനാട്ടും പരക്കലും എഴുന്നെള്ളി, ഓശവെടിയും വെപ്പിച്ചു വേരൻപിലാക്കീഴ് ൧0000ത്തിന്റെ കൂട്ടം വിരുന്നുസ്ഥാനവും മാനവും മേനിയും പറഞ്ഞു പഴമയും പറഞ്ഞു, സ്വരൂപത്തിലെ പട്ടോലെക്കും പഴനടെക്കും പഴയ മുനിമാർ വചനത്തിന്നും മറിവും പിഴയും വരാതെ കണ്ടു, അനുവാദം കൊടുപ്പിച്ചു, ശിലവിന്നു (നാളും കോളും അതിന്നും പണയം പിടിപ്പാൻ അറയും തുറയും) കല്പിച്ചു. പുരുഷാരപ്പാടും മുമ്പിൽ കല്പിച്ച ൟശ്വര സേവകളും കഴിപ്പിച്ചു. ഭട്ടത്തിരിമാർക്ക് കിഴി വെച്ചു നമസ്കരിച്ചു അനുഗ്രഹവും വാങ്ങി നാടും നഗരവും തുറയും കച്ചോടവും തെളിയിപ്പിച്ചു വേളാത്ത പെണ്ണിനെ വേൾപിച്ചു, ഉപനയിക്കാത്ത ഉണ്ണിയെ ഉപനയിപ്പിച്ചു, ക്ഷേത്രങ്ങളും കാവുകളും ഓട്ടുപൊളി തീർത്തു. കലശം കഴിപ്പിച്ചു മുതലും വെച്ചു ആളെയും കല്പിച്ചു, ബ്രാഹ്മണർക്ക് കർമ്മം കഴിപ്പാൻ മുതലില്ലാത്തവർക്ക് മുതലും ദാനം ചെയ്തു. നാടുകളെ വഴിപോലെ രക്ഷിപ്പാൻ അവിടവിടെ ആളുകളെയും കല്പിച്ചു മുതലും വെച്ചു. മങ്ങാട്ടച്ചൻ ഇളയതു പണിക്കരും തിരുവുള്ള കാര്യ്യക്കാരും കൂടി സ്വരൂപകാര്യ്യം വിചാരിച്ചിരിക്കും കാലം മഹാമകം വന്നണഞ്ഞു, മഹാ മകവേല കഴിപ്പാനായികൊണ്ടു തിരുനാവായ്ക്കെഴുന്നെള്ളി ഇരിക്കുന്നു. മഹാ രാജാവായിരിക്കുന്ന കന്നലകോനാതിരി. പിന്നെ ൪ കാര്യ്യക്കാർ എന്നു പറയുന്നതിൽ മുമ്പിൽ എഴുത്തച്ചനായ മങ്ങാട്ടച്ചൻ, പിന്നെ നാടുവാഴിയെ വാഴിപ്പാൻ ദേശവാഴിയാക്കി കല്പിച്ചിട്ടുള്ള തിനയഞ്ചെരി ഇളയതും, ധർമ്മഗുണത്തുപണിക്കർ ഉടവാൾ അണച്ചു. തിരുമേനി വിയർപ്പിച്ചു

"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/103&oldid=162220" എന്ന താളിൽനിന്ന് ശേഖരിച്ചത്